യുഎസ് പാർലമെന്‍റ് മന്ദിരം ഉപരോധിച്ച് ട്രംപ് അനുയായികൾ, നാലു മരണം
യുഎസ് പാർലമെന്‍റ് മന്ദിരം ഉപരോധിച്ച് ട്രംപ് അനുയായികൾ, നാലു മരണം
Friday, January 8, 2021 1:15 AM IST
വാഷിംഗ്ടൺ ഡിസി: തെരഞ്ഞെടുപ്പു പരാജയം സമ്മതിക്കാത്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അനുയായികൾ കാപ്പിറ്റോളിൽ (യുഎസ് പാർലമെന്‍റ് മന്ദിരം) നടത്തിയ കലാപം അമേരിക്കൻ ജനാധിപത്യത്തിന്‍റെ മുഖത്തേറ്റ അടിയായി.

എന്നാൽ, അക്രമത്തിനും ഭീഷണിക്കും വഴങ്ങില്ലെന്നു വ്യക്തമാക്കിയ കോൺഗ്രസ്(പാർലമെന്‍റ്) അംഗങ്ങൾ ട്രംപിനെ തോല്പിച്ച ജോ ബൈഡന്‍റെ വിജയം സാക്ഷ്യപ്പെടുത്തി പ്രഖ്യാപനം നടത്തി.

കലാപത്തിൽ നാലു പേർ മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് ഒരു സ്ത്രീയുടെ മരണം. മെഡിക്കൽ എമർജൻസി കാരണങ്ങൾ മൂലമാണ് മറ്റു മൂന്നു പേരുടെ മരണമെന്ന് പോലീസ് വിശദീകരിച്ചു. അക്രമസംഭവങ്ങളിൽ 52 പേർ അറസ്റ്റിലായി.

ബൈഡന്‍റെ വിജയം സാക്ഷ്യപ്പെടുത്താനായി കോൺഗ്രസിന്‍റെ സെനറ്റ്, ജനപ്രതിനിധി സഭകൾ ബുധനാഴ്ച (ഇന്ത്യൻ സമയം അർധരാത്രി) സംയുക്ത സമ്മേളനം ആരംഭിച്ചതിനു പിന്നാലെയാണ് അമേരിക്കൻ ജനാധിപത്യത്തിന്‍റെ ചരിത്രത്തിലെ എ ക്കാലത്തെയും നാണംകെട്ട സംഭവപരന്പരകൾ അരങ്ങേറിയത്. തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ ഒത്തുചേർന്ന ആയിരക്കണക്കിനു ട്രംപ് അനുയായികൾ വൈറ്റ്ഹൗസിൽനിന്നു കാപ്പിറ്റോളിലേക്കു മാർച്ച് ചെയ്തു. ആയുധങ്ങൾ കൈയിൽ കരുതിയ അവർ കാപ്പിറ്റോളിലേക്ക് ഇരച്ചുകയറി.

ട്രംപ് അനുയായിൾ മതിൽ ചാടിക്കടക്കുന്നതിന്‍റെയും ജനാലച്ചില്ലുകൾ പൊട്ടിക്കുന്നതിന്‍റെയും കാപ്പിറ്റോൾ പോലീസുമായി ഏറ്റുമുട്ടുന്നതിന്‍റെയും മന്ദിരത്തിലുടനീളം റോന്തുചുറ്റുന്നതിന്‍റെയും സ്പീക്കറുടെ ഓഫീസിൽ കയറിയിരിക്കുന്നതിന്‍റെയും വീഡിയോ- ഫോട്ടോ ദൃശ്യങ്ങൾ പുറത്തുവന്നു.


സെനറ്റ് സഭയിലേക്ക് അക്രമികൾ കടക്കുംമുന്പേ കോൺഗ്രസ് അംഗങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയിരുന്നു. കലാപകാരികൾ നാലു മണിക്കൂറാണ് അഴിഞ്ഞാടിയത്. വലിയതോതിൽ ആയുധങ്ങൾ ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് അക്രമികളെ തുരത്തിയത്. കൂടുതൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ വാഷിംഗ്ടൺ ഡിസിയിൽ നിശാനിയമം പ്രഖ്യാപിച്ചു.

അനുയായികളെ മാർച്ചിനു പ്രേരിപ്പിച്ചു പ്രസംഗിച്ച ട്രംപ് പിന്നീട് അവരോട് വീട്ടിലേക്കു പോകാൻ നിർദേശിച്ചു ട്വീറ്റ് ചെയ്തു. എന്നാൽ നവംബർ മൂന്നിലെ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി ട്രംപ് ആവർത്തിച്ചു. ഇതിനു പിന്നാലെ ട്രംപിന്‍റെ ട്വിറ്റർ അക്കൗണ്ട് 12 മണിക്കൂർ റദ്ദാക്കി; ട്രംപിന്‍റെ ഭരണകാലാവധി കഴിയുംവരെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ റദ്ദാക്കുന്നതായി ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് അറിയിച്ചു.

നിയുക്ത പ്രസിഡന്‍റ് ജോ ബൈഡൻ സംഭവത്തിൽ ഞെട്ടൽ പ്രകടിപ്പിച്ചു. ട്രംപിന്‍റെ സ്വന്തം റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒട്ടുമിക്ക നേതാക്കളും അക്രമത്തെ അപലപിച്ചു. പാർട്ടിയിൽ ട്രംപ് ഒറ്റപ്പെട്ടതായി സൂചനയുണ്ട്. രണ്ടാഴ്ച കാലാവധി മാത്രമുള്ള ട്രംപിനെ അധികാരത്തിൽനിന്നു പുറത്താക്കാനുള്ള നീക്കം അണിയറയിൽ സജീവമാണെന്നാണ് റിപ്പോർട്ടുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.