ഐഎസ് വധുവിന് ബ്രിട്ടനിലേക്കു മടങ്ങാൻ അനുമതിയില്ല
ഐഎസ് വധുവിന് ബ്രിട്ടനിലേക്കു മടങ്ങാൻ അനുമതിയില്ല
Saturday, February 27, 2021 12:41 AM IST
ലണ്ടൻ: ഐഎസ് വധു എന്നു വിളിക്കപ്പെടുന്ന ഷമീമ ബീഗത്തിനു മടങ്ങിവരാൻ അനുമതി നല്കേണ്ടെന്നു ബ്രിട്ടീഷ് സുപ്രീംകോടതി. 2019ൽ ബ്രിട്ടീഷ് അഭ്യന്തരവകുപ്പ് പൗരത്വം റദ്ദാക്കിയതിന് എതിരായ നിയമനടപടികൾക്കായി ബ്രിട്ടനിൽ മടങ്ങിവരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഷമീമ നല്കിയ ഹർജിയിൽ അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് ഐകകണ്ഠ്യേന വിധി പുറപ്പെടുവിക്കുകയായിരുന്നു.

ബംഗ്ലാദേശി വംശജയായ ഷമീമ 2015ൽ രണ്ടു കൂട്ടുകാരികൾക്കൊപ്പം സിറിയയിൽ പോയി ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരുകയായിരുന്നു. നെതർലാൻഡ്സിൽനിന്നു വന്ന് ഐഎസിൽ ചേർന്നയാളെ വിവാഹം കഴിച്ചു. മൂന്നു കുട്ടികളുണ്ടായത് അകാലത്തിൽ മരിച്ചു. ഇപ്പോൾ സിറിയയിലെ ഒരു ക്യാന്പിലാണുള്ളത്.


മുൻ ആഭ്യന്തരമന്ത്രി സാജിദ് ജാവിദ് ആണ് ഷമീമയുടെ പൗരത്വം റദ്ദാക്കിയത്. കഴിഞ്ഞ വർഷം അപ്പീൽ കോടതി ഇതിനെതിരേ വിധി പുറപ്പെടുവിക്കുകയും ഷമീമയ്ക്കു നാട്ടിൽ വരാൻ അനുമതി നല്കുകയും ചെയ്തു. ഇതിനെതിരേ അഭ്യന്തരവകുപ്പു നല്കിയ ഹർജിയിലാണ് ഇപ്പോഴത്തെ ഉത്തരവ്. ലിബർട്ടി എന്ന മനുഷ്യാവകാശ സംഘടനയാണു ഷമീമയ്ക്കു നിയമസഹായം നല്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.