ഫെഡറൽ ബജറ്റ് ഡയറക്ടർ പദവി: ഇന്ത്യൻ വംശജ നീര ടാണ്ഡൻ പിന്മാറി
ഫെഡറൽ ബജറ്റ് ഡയറക്ടർ പദവി:  ഇന്ത്യൻ വംശജ നീര ടാണ്ഡൻ പിന്മാറി
Thursday, March 4, 2021 1:03 AM IST
വാഷിംഗ്ടൺ: യുഎസ് ഫെഡറൽ ബജറ്റ് ഡയറക്ടർ സ്ഥാനത്തേക്കുള്ള നാമനിർദേശപത്രിക ഇന്ത്യൻ വംശജ നീര ടാണ്ഡൻ പിൻവലിച്ചു. സമൂഹമാധ്യമങ്ങളിലെ വിവാദപോസ്റ്റുകളുടെ പേരിൽ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് സെനറ്റർമാർ ശക്തമായി എതിർത്തതോടെയുള്ള പിന്മാറ്റം ബൈഡൻ ഭരണകൂടം നേരിടുന്ന ആദ്യത്തെ വലിയ തിരിച്ചടിയായി. ഫെഡറൽ ബജറ്റ് തയാറാക്കുന്നതിനുളള കമ്മിറ്റിയുടെ ഡയറക്ടറായി നീരയെ നിയമിക്കുന്നതിനുളള പ്രമേയം നേരത്തെ യുഎസ് കോണ്‍ഗ്രസിൽ അവതരിപ്പിച്ചിരുന്നു.

എന്നാൽ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും ഡെമോക്രാറ്റ് അംഗം ജോ മാൻഷിനും നീരയ്ക്കെതിരേ വോട്ട് ചെയ്തു. തുല്യ വോട്ടുകൾ എതിർത്തും അനുകൂലിച്ചും വന്നതോടെ പ്രമേയം അസാധുവായി.


പിന്മാറാനുള്ള തീരുമാനം അംഗീകരിച്ച പ്രസിഡന്‍റ് ബൈഡൻ മറ്റേതെങ്കിലും സമാനപദവി നീരയ്ക്കു നൽകിയേക്കുമെന്നാണു സൂചന. നേരത്തെ കോവിഡ് പ്രതിസന്ധി മറികടക്കാൻ ജോ ബൈഡൻ കൊണ്ടുവന്ന പ്രത്യേക പാക്കേജിനെയും റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ എതിർത്തിരുന്നു.

ഡെമോക്രാറ്റിക് പാർട്ടിയുമായി ബന്ധമുളള ലിബറൽ സെന്‍റർ ഫോർ അമേരിക്കൻ എന്ന സംഘവുമായി ചേർന്ന് പ്രവർത്തിക്കുകയാണ് നീര ടൻഡൻ. മുൻ പ്രസിഡന്‍റുമാരായ, ബറാക് ഒബാമ, ബിൽ ക്ലിന്‍റണ്‍ എന്നിവർക്കൊപ്പവും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.