വാഷിംഗ്ടൺ: കുട്ടികളെ സൈന്യത്തിലേക്കു റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാക്കിസ്ഥാനെയും യുഎസ് ഉൾപ്പെടുത്തി. കുട്ടികളെ സൈന്യത്തിലേക്കു റിക്രൂട്ട് ചെയ്യുന്നതു തടയുന്ന നിയമപ്രകാരമുള്ള പട്ടികയിൽ 14 രാജ്യങ്ങളാണുള്ളത്.
പാക്കിസ്ഥാൻ, തുർക്കി, അഫ്ഗാനിസ്ഥാൻ, മ്യാൻമർ, കോംഗോ, ഇറാൻ, ഇറാക്ക്, ലിബിയ, മാലി, നൈജീരിയ, സോമാലിയ, സൗത്ത് സുഡാൻ, സിറിയ, വെനസ്വേല, യെമൻ എന്നീ രാജ്യങ്ങളാണു പട്ടികയിലുള്ളത്.
ഈ പട്ടികയിൽ ഇടംപിടിച്ച രാജ്യങ്ങളുമായി സൈനിക സഹകരണത്തിനും ആയുധവ്യാപാരത്തിനും യുഎസിൽ ചില നിയന്ത്രണങ്ങളുണ്ട്. അടുത്ത സാന്പത്തിക വർഷത്തേക്കുള്ള പട്ടികയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സർക്കാർ സൈന്യത്തിലേക്കോ പോലീസിലേക്കോ 18 വയസിൽ താഴെയുള്ളവരെ നിർബന്ധിതമായി റിക്രൂട്ട് ചെയ്യുന്നതാണു കുട്ടിപ്പട്ടാളം എന്നു പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.