മയാമി പാർപ്പിട സമുച്ചയം അപകടം: രക്ഷാപ്രവർത്തനത്തിനായി സ്ഫോടനം
മയാമി പാർപ്പിട സമുച്ചയം അപകടം: രക്ഷാപ്രവർത്തനത്തിനായി സ്ഫോടനം
Monday, July 5, 2021 11:55 PM IST
മയാമി: യുഎസിലെ ഫ്ളോറിഡയിൽ തകർന്നുവീണ 12 നില പാർപ്പിട സമുച്ചയത്തിലെ അവശേഷിക്കുന്ന ഭാഗങ്ങൾ സ്ഫോടനത്തിലൂടെ തകർത്ത് രക്ഷാപ്രവർത്തനത്തിനു ശ്രമം. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരിൽ നൂറിലേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ട്. കഴിഞ്ഞമാസം 24 നു നടന്ന അപകടത്തിൽ ഭൂഗർഭ നിലയിൽ ഉൾപ്പെടെ ആളുകൾ കുടുങ്ങിയതായാണു സംശയം. അപകടസ്ഥലത്ത് ജീവന്‍റെ തുടിപ്പ് അവശേഷിക്കുന്നുണ്ടോ എന്നതാണു രക്ഷാപ്രവർത്തകർ പ്രധാനമായും അന്വേഷിക്കുന്നത്.

ഭാഗികമായി തകർ‌ന്ന കെട്ടിടഭാഗങ്ങൾ പൂർണമായും നിലംപൊത്തിയശേഷമേ അകത്തേക്കു കടക്കാനാവൂ എന്ന് മിയാമി കൗണ്ടി അധികൃതർ വ്യക്തമാക്കി. തെരച്ചിലിനൊരുന്പെടുന്പോൾ അവശിഷ്ടങ്ങൾ താഴേക്കു പതിക്കുന്നത് വലിയ വെല്ലുവിളിയാകുന്നുണ്ട്. ഇതിനു പുറമേ കനത്ത മഴയും കാറ്റും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നു. കെട്ടിടാവശിഷ്ടങ്ങൾ നീക്കംചെയ്ത് പുതിയ പാതയിലൂടെ തെരച്ചിൽ തുടരാനാണ്  ശ്രമം. അവശേഷിക്കുന്ന ഭാഗങ്ങൾ നിലംപതിച്ചാൽ ഉടൻ രക്ഷാപ്രവർത്തനം പുനഃരാരംഭിക്കാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.


സ്ഫോടകവസ്തുക്കൾ സജ്ജീകരിക്കുന്നതിനായി ശനിയാഴ്ച ഉച്ചയോടെ തെരച്ചിലും നിർത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞദിവസങ്ങളിലായി 24 മൃതദേഹങ്ങൾകൂടി കണ്ടെത്തി.

121 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. അപകടം നടന്ന് ഒരു മണിക്കൂറിനുശേഷം ഇതുവരെ ഒരാളെപ്പോലും ജീവനോടെ കണ്ടെത്താൻ രക്ഷാപ്രവർത്തകർക്കു കഴിഞ്ഞിട്ടില്ല.

മയാമി കടൽത്തീരത്തെ ഷാംപ്ലെയിൻ ടവേഴ്സ് സൗത്ത് സമുച്ചയത്തിന്‍റെ ഒരു ഭാഗമാണ് അപകടത്തിൽ തകർന്നത്.136 അപ്പാർട്ട്മെന്‍റുകളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഇതിൽ 55 എണ്ണമാണ് തകർന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.