അഫ്ഗാൻ പ്രസിഡന്‍റിന്‍റെ വസതി ലക്ഷ്യമിട്ട് റോക്കറ്റ് ആക്രമണം
അഫ്ഗാൻ പ്രസിഡന്‍റിന്‍റെ വസതി ലക്ഷ്യമിട്ട് റോക്കറ്റ് ആക്രമണം
Wednesday, July 21, 2021 12:42 AM IST
കാബൂൾ: അഫ്ഗാനിസ്ഥാൻ പ്രസിഡന്‍റ് അഷ്റഫ് ഗനിയുടെ വസതി ലക്ഷ്യമിട്ട് റോക്കറ്റ് ആക്രമണം. ബക്രീദിനോട് അനുബന്ധിച്ചു പ്രസിഡന്‍റ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനു തൊട്ടുമുന്പാണു മൂന്നു റോക്കറ്റുകൾ പ്രസിഡൻഷ്യൽ പാലസിനു സമീപം പതിച്ചത്. കനത്ത സുരക്ഷയുള്ള വസതിക്കു പുറത്തു റോക്കറ്റ് പതിച്ചതിനാൽ ആളപായമില്ലെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് മിർവൈസ് സ്റ്റനിക്സയ് അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

പ്രസിഡന്‍റിന്‍റെ വസതിക്കു തൊട്ടടുത്ത തെരുവിൽ പാർക്ക് ചെയ്തിരുന്ന കാർ തകർന്ന നിലയിൽ കണ്ടെത്തി. ഈ കാറിൽനിന്നാണ് റോക്കറ്റ് തൊടുത്തതെന്നു പോലീസ് സംശയിക്കുന്നു. കൂറ്റൻ മതിലുകളും മറ്റു സംവിധാനങ്ങളുംകൊണ്ടു പ്രസിഡൻഷ്യൽ പാലസിനു ചുറ്റും സുരക്ഷാവേലി തീർത്തിട്ടുണ്ട്. പാലസിനു സമീപത്തെ തെരുവ് അടച്ചിരിക്കുകയാണ്.

ആക്രമണത്തിനു പിന്നാലെ നടത്തിയ പ്രസംഗത്തിൽ പ്രസിഡന്‍റ് താലിബാനെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. സമാധാനത്തിനായി ത്യാഗം സഹിക്കുന്നവരാണ് അഫ്ഗാനികളെന്ന് തെളിയിച്ചിട്ടുള്ളതാണെന്നും എന്നാൽ സമാധാനത്തിനുള്ള യാതൊരു ശ്രമവും താലിബാന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നും അഷ്റഫ് ഗനി പറഞ്ഞു. സമാധാന ചർച്ചകൾ പുനരാരംഭിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം 5,000 താലിബാൻ തടവുകാരെ മോചിപ്പിക്കാനുള്ള തന്‍റെ സർക്കാരിന്‍റെ തീരുമാനം വലിയ പിഴവായിരുന്നെന്നും പ്രസിഡന്‍റ് തുറന്നുസമ്മതിച്ചു.


അമേരിക്കയും നാറ്റോയും അഫ്ഗാനിസ്ഥാനിൽനിന്നു സേനയെ പിൻവലിച്ചതിനു പിന്നാലെയാണു പുതിയ ആക്രമണം. 95 ശതമാനം സേനയെയും അഫ്ഗാനിൽനിന്നു പിൻവലിച്ചെന്നും ഓഗസ്റ്റ് 31ന് അവസാന യുഎസ് സൈനികനും മടങ്ങുമെന്നും പ്രസിഡന്‍റ് ജോ ബൈഡൻ ഈ മാസമാദ്യം പ്രസ്താവിച്ചിരുന്നു. അതേസമയം, വിവിധ ജില്ലകളുടെയും അതിർത്തി പോസ്റ്റുകളുടെയും നിയന്ത്രണം താലിബാൻ കൈക്കലാക്കിയതിനാൽ അഫ്ഗാൻ ജനത ആശങ്കയിലാണ്.

താലിബാൻ മുന്നേറ്റത്തിനു പിന്നാലെ ആയുധങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും കുറവ് അനുഭവപ്പെടുന്നതായി അഫ്ഗാൻ സൈന്യം പരാതിപ്പെടുന്നതായാണു റിപ്പോർട്ടുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.