ഗ്രീസിൽ കാട്ടുതീ വ്യാപകം
ഗ്രീസിൽ കാട്ടുതീ വ്യാപകം
Thursday, August 5, 2021 11:14 PM IST
ആഥൻസ്: ഗ്രീസിന്‍റെ പലഭാഗത്തായി കാട്ടുതീ പടരുന്നു. നൂറിലധികം കാട്ടുതീയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തലസ്ഥാനമായ ആഥൻസിന്‍റെ പ്രാന്തപ്രദേശങ്ങൾ, എവിയ ദ്വീപ്, ഒളിന്പിക്സിന്‍റെ ജന്മദേശമായ ഒളിന്പിയ എന്നിവിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി.

ആഥൻസിൽനിന്ന് 200 കിലോമീറ്റർ വടക്കുള്ള എവിയ ദ്വീപിലെ നിവാസികളെ ബോട്ടിൽ രക്ഷപ്പെടുത്തി. ഇവിടെ 150 ഭവനങ്ങൾ അഗ്നിക്കിരയായി. സെന്‍റ് ഡേവിഡ് മൊണാസ്റ്ററിയിൽ ഏതാനും സന്യാസികൾ തുടരുന്നുണ്ട്. ആവശ്യമെങ്കിൽ ഇവരെയും ഒഴിപ്പിച്ചുമാറ്റുമെന്ന് അഗ്നിശമനസേന വ്യക്തമാക്കി.

എവിയയിൽ ഹെലികോപ്റ്ററുകളും വിമാനങ്ങളും ഉപയോഗിച്ച് നൂറോളം അഗ്നിശമനസേനാംഗങ്ങൾ തീയണയ്ക്കാൻ ശ്രമിക്കുന്നു.


ചൊവ്വാഴ്ച പൈൻമരക്കാടിൽ ആരംഭിച്ച കാട്ടുതീയാണ് ആഥൻസിന്‍റെ പ്രാന്തപ്രദേശങ്ങളിൽ പടർന്നത്. തീ നിയന്ത്രണവിധേയമായിട്ടുണ്ട്.

ഒളിന്പിയയിലെ മ്യൂസിയവും ചരിത്രാവശിഷ്ടങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലകളും സംരക്ഷിക്കാൻ പറ്റാവുന്നതെല്ലാം ചെയ്തതായി സാംസ്കാരിക മന്ത്രി ലിനാ മെൻഡോണി അറിയിച്ചു. മൂന്നു ഹെലികോപ്റ്ററുകളുമായി നൂറിലധികം അഗ്നിശമന സേനാംഗങ്ങൾ രംഗത്തുണ്ട്.

സ്വീഡനും സൈപ്രസും തീയണയ്ക്കാൻ ഉപയോഗിക്കുന്ന വിമാനങ്ങൾ ഗ്രീസിലേക്ക് അയച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.