റെസ, ദിമിത്രി: മറയില്ലാത്ത വാർത്തയിലൂടെ സമാധാനം
റെസ, ദിമിത്രി: മറയില്ലാത്ത വാർത്തയിലൂടെ സമാധാനം
Saturday, October 9, 2021 12:57 AM IST
റെസയ്ക്കും ദിമിത്രിക്കും നൊബേൽ പുരസ്കാരം കൊടുത്തതുകൊണ്ട് ഇനിയുള്ള കാലം അവരുടെ രാജ്യങ്ങളിലെങ്കിലും ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കപ്പെട്ടുകൊള്ളുമെന്നോ നിർഭയ മാധ്യമപ്രവർത്തനം എളുപ്പമാകുമെന്നോ ആരും കരുതാനിടയില്ല. പക്ഷേ, അത്തരം മാധ്യമപ്രവർത്തനം അനുവദിക്കാത്ത ലോകമെങ്ങുമുള്ള ഭരണാധികാരികളോടുള്ള രോഷപ്രകടനത്തിനുള്ള ഒരവസരം നൊബേൽ പുരസ്കാര കമ്മിറ്റി ഉപയോഗിച്ചിരിക്കുന്നു.

ഒപ്പം, സർക്കാരുകൾക്കും സ്ഥാപിത താത്പര്യക്കാർക്കുമെതിരേ അന്വേഷണാത്മക മാധ്യമപ്രവർത്തനം നടത്തുന്നവർക്ക് പ്രചോദനവും. തീർന്നില്ല; അധികാരികളുടെ താത്പര്യങ്ങൾക്കനുസരിച്ച് മാധ്യമപ്രവർത്തനം നടത്തുന്നവർക്കു തലകുനിക്കാനുള്ള അവസരംകൂടിയാണ് ഇത്.

ജനാധിപത്യത്തിന്‍റെയും സമാധാനത്തിന്‍റെയും മൂലക്കല്ലായ ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾക്കാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നല്കിയിരിക്കുന്നത്. മരിയ റെസ ഫിലിപ്പീൻകാരിയും ദിമിത്രി മുറാട്ടോവ് റഷ്യക്കാരനുമാണ്. നിർഭയമായ മാധ്യമപ്രവർത്തനം നടത്തുന്നതിനുവേണ്ടി വലിയ വില കൊടുക്കേണ്ടിവന്നവരാണ് ഇരുവരും.
ഫിലിപ്പീൻസിലെ ഓൺലൈൻ മാധ്യമമായ റാപ്ളറിന്‍റെ സഹസ്ഥാപകയും ഇപ്പോഴത്തെ മേധാവിയും പ്രസിഡന്‍റുമാണ് മരിയ എ. റെസ.

35 വർഷമായി മാധ്യപ്രവർത്തനത്തിലാണ് ഈ അന്പത്തെട്ടുകാരി. ഒരിക്കലും മനസമാധാനം അനുഭവിക്കാൻ പറ്റാത്ത വിധമായിരുന്നു അവരുടെ അന്വേഷണാത്മക മാധ്യമപ്രവർത്തനം. ഇപ്പോഴാകട്ടെ അതു ഫിലപ്പീൻസ് പ്രസിഡന്‍റ് റൊഡ്രീഗോ ഡുതെർത്തെയ്ക്കും സർക്കാരിനുമെതിരേയാണ്. ഒന്നാന്തരം റിപ്പോർട്ടുകൾക്കു പിന്നാലെ കോടതി കയറിയും ജയിലിൽ കിടന്നുമാണ് റെസെയുടെ മാധ്യമപ്രവർത്തനം. നിരവധി തവണ അറസ്റ്റ് ചെയ്യപ്പെടുകയും ആറു വർഷം ജയിലിൽ ക‍ഴിയേണ്ടിവരികയും ചെയ്തു.

റെസെയുടെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്‍റെയും അതിന്‍റെ പേരിൽ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളുടെയും കഥ പറയുന്ന ഡോക്യുമെന്‍ററി ഫിലിമാണ് ‘എ തൗസൻഡ് കട്ട്’.

തെറ്റായ വിവരങ്ങൾക്കും വ്യാജവാർത്തകൾക്കുമെതിരായി റെസെ നടത്തിയ പോരാട്ടങ്ങൾക്ക് മുന്പും നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2018ൽ ടൈം മാഗസിന്‍റെ പേഴ്സൺ ഓഫ് ദി ഇയർ ആയിരുന്നു. 2019ൽ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളിൽ ഒരാളായി ടൈം തെരഞ്ഞെടുത്തു. നൂറ്റാണ്ടിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിലും ഇടം നേടി. 2019ൽ മാതൃകയും സ്വാധീനവുമായ 100 വനിതകളുടെ ബിബിസി പട്ടികയിലും റെസ ഉണ്ടായിരുന്നു. പ്രോസ്പെക്റ്റ് മാസികയുടെ 50 പ്രമുഖ ചിന്തകരിലൊളായി റെസയെ തെരഞ്ഞെടുത്തു.


സ്വന്തം നാട്ടിൽ അധികാരികളുടെ കണ്ണിലെ കരടായി തുടരുന്നതിനിടെ ധീരതയ്ക്കും ഉന്നതമായ മാധ്യമപ്രവർത്തനത്തിനുമുള്ള നിരവധി പുരസ്കാരങ്ങൾ റെസയെ തേടിയെത്തി. മാധ്യമപ്രവർത്തനത്തിൽ മാത്രമല്ല, സൗത്ത് ഏഷ്യയിലെ ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരേയുള്ള പഠനത്തിലും അന്വേഷണത്തിലും അവർ മുൻപന്തിയിലായിരുന്നു.

റാപ്ളർ തുടങ്ങുന്നതിനു മുന്പ് 1995 മുതൽ 2005 വരെ അവർ ജക്കാർത്തയിലെ സിഎൻഎൻ ബ്യൂറോയിലായിരുന്നു. ഭീകരവാദവിത്തുകൾ (സീഡ്സ് ഓഫ് ടെറർ), ഫ്രം ബിൻ ലാദൻ ടു ഫേസ്ബുക്ക് എന്നീ പുസ്തകങ്ങൾ എഴുതി.

ദിമിത്രി മുറാട്ടോവ്

റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനെ സ്ഥിരമായി വിമർശിക്കുന്ന മാധ്യമപ്രവർത്തകൻ എന്ന വിശേഷണം മതി ദിമിത്രിയുടെ കരുത്തറിയാൻ. നൊവായ ഗസെറ്റെ എന്ന പത്രത്തിന്‍റെ സഹസ്ഥാപകനും എഡിറ്ററുമാണ് അദ്ദേഹം. ആഴ്ചയിൽ മൂന്നു ദിവസം പ്രസിദ്ധീകരിക്കുന്ന പത്രത്തിൽ അഴിമതിക്കെതിരേയുള്ള അന്വേഷണാത്മക റിപ്പോർട്ടുകളാണ് കൂടുതലുമുള്ളത്.

പ്രസിഡന്‍റ് പുടിനെ വിമർശിക്കാൻ പ്രതിപക്ഷം പോലും ഭയപ്പെടുന്പോഴാണ് ദിമിത്രിയുടെ അന്വേഷണാത്മക പത്രപ്രവർത്തനം. ദിമിത്രിയുടെ പത്രത്തിൽ അന്ന പൊളിറ്റ്കോവ്സ്ക്യ ഉൾപ്പെടെ ആറു റിപ്പോർട്ടർമാരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ചെച്നിയയിലെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് എഴുതിയതിന് ഉണ്ടായിട്ടുള്ള ഭീഷണികളും ദ്രോഹങ്ങളും നിരവധിയാണ്.

നോർവീജിയൻ നൊബേൽ സമിതി പറഞ്ഞത്, ജനാധിപത്യവും മാധ്യമസ്വാതന്ത്ര്യവും അപകടത്തിലായിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളിലെ ധീരരായ മാധ്യമപ്രവർത്തകരുടെ പ്രതിനിധികളാണ് ജേതാക്കളെന്നാണ്. ഈ വാർത്ത കേട്ടപ്പോൾ ജനങ്ങളുടെ മനസിൽ തെളിഞ്ഞത് സ്വന്തം രാജ്യങ്ങളിലെ ഭരണാധികാരികളുടെ മുഖമായിരിക്കാം.

അതേ, മാധ്യമപ്രവർത്തകരേക്കാൾ കൂടുതൽ ഈ പുരസ്കാരം ഓർമിപ്പിക്കുന്നത് ഏകാധിപത്യ, ഫാസിസ്റ്റ് സ്വഭാവത്തിലുള്ള ചെറുതും വലുതുമായ ഭരണാധികാരികളെയാണ്; ജനാധിപത്യത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും സമാധാനത്തിന്‍റെയും ശത്രുക്കൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.