തടവറയിലെ പീഡനദൃശ്യങ്ങൾ പുറത്തുവിട്ടയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റഷ്യ
Monday, October 25, 2021 1:09 AM IST
മോസ്കോ: തടവറകൾക്കുള്ളിലെ ലൈംഗിക -ശാരീരിക പീഡനം വ്യക്തമാക്കുന്ന വീഡിയോകൾ ചോർത്തിയ മുൻ തടവുകാരൻ സെർജി സവൽയേവിനെ റഷ്യൻ അധികൃതർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഫ്രാൻസിലുള്ള ഇദ്ദേഹം ചെയ്ത കുറ്റമെന്താണെന്നു വ്യക്തമാക്കിയിട്ടില്ല.

ബലാറൂസ് പൗരനായ സവൽയേവ് മയക്കുമരുന്നു കടത്തുകേസിൽ ഏഴര വർഷം സറാട്ടോവിലെ ജയിലിൽ തടവ് അനുഭവിച്ചിരുന്നു. കംപ്യൂട്ടർ പ്രോഗ്രാമറായിരുന്ന ഇദ്ദേഹം റഷ്യൻ ജയിലുകളിലെ സിസിടിവി കാമറകൾ ഉൾപ്പെടുന്ന കംപ്യൂട്ടർശൃംഖല പ്രവർത്തിപ്പിക്കുന്നതിൽ സഹായം നല്കുന്നതിനിടെയാണ് പീഡന വീഡിയോകൾ പെൻഡ്രൈവിൽ പകർത്തിയത്.


ജയിൽമോചിതനായി ഫെബ്രുവരിയിൽ റഷ്യ വിട്ട സവാലിയേവ് നല്കിയ വീഡിയോകൾ ചില സംഘടനകളാണു പുറത്തുവിട്ടത്. ഇതേത്തുടർന്നുള്ള അന്വേഷണത്തിൽ അഞ്ചു ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.