എസ്-400 മിസൈൽ കൈമാറ്റം : അമേരിക്കയ്ക്ക് ആശങ്ക
എസ്-400 മിസൈൽ കൈമാറ്റം : അമേരിക്കയ്ക്ക് ആശങ്ക
Wednesday, November 17, 2021 1:31 AM IST
വാഷിംഗ്ടണ്‍: റഷ്യയിൽനിന്ന് ഇന്ത്യ എസ്-400 ട്രയംഫ് മിസൈലുകൾ വാങ്ങുന്നതിൽ ആശങ്ക രേഖപ്പെടുത്തി അമേരിക്ക. ഇക്കാര്യം ഇന്ത്യയെ അറിയിച്ചതായി പെന്‍റഗണ്‍ വക്താവ് ജോണ്‍ കിർബി പറഞ്ഞു.

റഷ്യയുടെ ഏറ്റവും അത്യാധുനികമായ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-400. മിസൈൽ സംവിധാനത്തിന്‍റെ ചില ഭാഗങ്ങൾ റഷ്യ ഇന്ത്യക്കു കൈമാറിയതായാണു റിപ്പോർട്ട്. ഇന്ത്യൻ വ്യോമസേന ഇക്കാര്യത്തിൽ പ്രതികരിച്ചില്ല. എന്നാൽ, ഇന്ത്യക്കുള്ള മിസൈലുകളുടെ വിതരണം ആരംഭിച്ചതായി റഷ്യയുടെ മിലിട്ടറി സാങ്കേതിക സഹകരണ ഫെഡറൽ സർവീസ് (എഫ്എസ്എംടിസി) ഡയറക്ടർ ദിമിത്രി ഷുഗേവ് ഞായറാഴ്ച അറിയിച്ചിരുന്നു.


എസ്-400 മിസൈലുകൾ ഉപയോഗിക്കാൻ രാജ്യങ്ങൾ തീരുമാനിക്കുന്നത് അപകടകരമാണെന്നും ആരുടെയും സുരക്ഷാ താത്പര്യത്തിന്‍റെ ഭാഗമല്ലെന്നും യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വെൻഡി ഷെർമൻ കഴിഞ്ഞ മാസം ഇന്ത്യാ സന്ദർശനത്തിനിടെ വ്യക്തമാക്കിയിരുന്നു.2018 ഒക്ടോബറിലാണ് അഞ്ച് എസ്-400 വ്യോമപ്രതിരോധ മിസൈൽ സംവിധാനം വാങ്ങാൻ ഇന്ത്യയും റഷ്യയും കരാറിൽ ഒപ്പിട്ടത്. കരാറുമായി മുന്നോട്ടുപോകുന്നത് ഉപരോധം ക്ഷണിച്ചുവരുത്തുമെന്ന് അന്നത്തെ ട്രംപ് ഭരണകൂടം ഇന്ത്യക്കു മുന്നറിയിപ്പു നൽകിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.