കോവിഡ് നിയന്ത്രണം ലംഘിച്ചു പാർട്ടി : ജോൺസന്‍റെ രാജിക്കായി ഭരണകക്ഷി നേതാക്കൾ
കോവിഡ് നിയന്ത്രണം ലംഘിച്ചു പാർട്ടി : ജോൺസന്‍റെ രാജിക്കായി ഭരണകക്ഷി നേതാക്കൾ
Friday, January 14, 2022 1:45 AM IST
ലണ്ടൻ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു നടത്തിയ പാർട്ടിയിൽ പങ്കെടുത്തതിനു മാപ്പു ചോദിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസന്‍റെ രാജിക്കായി സ്വന്തം കൺസർവേറ്റീവ് പാർട്ടിയിൽനിന്നു മുറവിളി.

സ്കോട്‌ലൻഡിലെ പാർട്ടി നേതാവ് ഡഗ്ലസ് റോസ്, എംപിമാരായ വില്യം റാഗ്, കരോളിൻ നോക്സ് തുടങ്ങിയവരാണു ജോൺസനെതിരേ രംഗത്തു വന്നിരിക്കുന്നത്. അതേസമയം മന്ത്രിമാർ ജോൺസനു പിന്തുണ പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും നേതൃമാറ്റം ആവശ്യപ്പെട്ട് പാർട്ടിയുടെ ഉന്നതതല സമിതിക്കു കത്തയച്ചുവെന്നും സ്കോട്ടിഷ് പാർലമെന്‍റ് അംഗംകൂടിയായ ഡഗ്ലസ് റോസ് പറഞ്ഞു. സ്വന്തം സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാൻ പ്രധാനമന്ത്രി ബാധ്യസ്ഥനാണെന്നും റോസ് കൂട്ടിച്ചേർച്ചു.

വിദേശകാര്യമന്ത്രി ലിസ് ട്രസ്, ധനമന്ത്രി ഋഷി സുനാക്, ഡെപ്യൂട്ടി പ്രധാനമന്ത്രി ഡോമിനിക് റാബ്, ആരോഗ്യമന്ത്രി സാജിദ് ജാവിദ് തുടങ്ങിയവർ ജോൺസനൊപ്പമാണെന്ന് വ്യക്തമാക്കി.
2020 മേയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച പാർട്ടിയിൽ ജോൺസൻ പങ്കെടുത്തതാണു വിവാദം. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണു ജീവനക്കാർക്കുവേണ്ടി പാർട്ടി സംഘടിപ്പിച്ചത്.


ബ്രിട്ടനിൽ ശക്തമായ കോവിഡ് നിയന്ത്രണം നിലനിൽക്കേ നടന്ന പാർട്ടിയിൽ 25 മിനിറ്റോളം ചെലവഴിച്ചുവെന്നും ബ്രിട്ടീഷ് ജനതയ്ക്ക് ഇതിലുള്ള അമർഷം മനസിലാക്കുന്നുവെന്നും പറഞ്ഞാണു ജോൺസൻ കഴിഞ്ഞദിവസം പാർലമെന്‍റിൽ മാപ്പു ചോദിച്ചത്. എന്നാൽ രാജിവയ്ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ജോൺസന്‍റെ രാജിക്കായി കൺസർവേറ്റീവുകൾ സമ്മർദം ചെലുത്തണമെന്നു പ്രതിപക്ഷ ലേബർ പാർട്ടി നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. ജോൺസന്‍റെ ക്ഷമാപണം ബ്രിട്ടീഷ് ജനതയെ അപമാനിക്കലാണെന്നും അദ്ദേഹം മാന്യമായി രാജിവച്ചൊഴിയണമെന്നും ലേബർ നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു.

കുറഞ്ഞത് 54 എംപിമാരെങ്കിലും ആവശ്യപ്പെട്ടാലേ കൺസർവേറ്റീവ് ഉന്നതലതല സമിതി നേതൃമാറ്റം പരിഗണിക്കൂ. കോവിഡ് ചട്ടലംഘനം സംബന്ധിച്ച അന്വേഷണം പൂർത്തിയാകുന്നതുവരെ എംപിമാർ ക്ഷമ കാണിക്കണമെന്നാണ് മന്ത്രിമാർ അടക്കം ജോൺസനെ പിന്തുണയ്ക്കുന്ന കൺസർവേറ്റീവ് നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.