യുക്രെയിനിൽ സൈബർ ആക്രമണം; സർക്കാർ വെബ്സൈറ്റുകൾ നിലച്ചു
യുക്രെയിനിൽ സൈബർ ആക്രമണം;  സർക്കാർ വെബ്സൈറ്റുകൾ നിലച്ചു
Saturday, January 15, 2022 12:00 AM IST
കീവ്: യുക്രെയ്ൻ സർക്കാർ, എംബസി വെബ്സൈറ്റുകൾ വൻ സൈബർ ആക്രമണത്തിനിരയായി. വിദേശകാര്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങളുടേതടക്കം 12 വെബ്സൈറ്റുകൾ നിശ്ചലമായി. അമേരിക്ക, ബ്രിട്ടൻ, സ്വീഡൻ എന്നീ രാജ്യങ്ങളിലെ എംബസികളും ആക്രമണത്തിനിരയായി. കൂടുതൽ വലിയ ദുരന്തം നേരിടാൻ യുക്രെയ്ൻ ജനത തയാറായിക്കോളൂ എന്ന മുന്നറിയിപ്പ് അക്രമികൾ നല്കി.

ആക്രമണത്തിനു പിന്നിൽ ആരാണെന്നു വ്യക്തമല്ല. മുന്പു നടന്ന സൈബർ ആക്രമണങ്ങൾ റഷ്യയിൽനിന്നായിരുന്നുവെന്നാണു യുക്രെയ്ൻ വൃത്തങ്ങൾ പറഞ്ഞത്. റഷ്യ പ്രതികരിക്കാൻ തയാറായിട്ടില്ല.

യുക്രെയ്നിൽ അധിനിവേശം നടത്താനായി റഷ്യ അതിർത്തിയിൽ ഒരു ലക്ഷം പട്ടാളക്കാരെ വിന്യസിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണു സൈബർ ആക്രമണം. 2008ൽ റഷ്യൻ സേന ജോർജിയയിൽ അധിനിവേശം നടത്തിയപ്പോൾ സൈബർ ആക്രമണം നടത്തി അവിടത്തെ സർക്കാർ വെബ്സൈറ്റുകൾ നിശ്ചലമാക്കിയിരുന്നു.


2014ൽ യുക്രെയ്ന്‍റെ ഭാഗമായ ക്രിമിയ പിടിച്ചെടുത്തപ്പോൾ ആശയവിനിമയ സംവിധാനങ്ങൾ അവതാളത്തിലാക്കാനും അഭ്യൂഹം പരത്താനും റഷ്യ സൈബർ ആക്രമണം നടത്തിയിരുന്നു.

കോവിഡ് വാക്സിനേഷൻ ഡേറ്റായും സർട്ടിഫിക്കറ്റുകളും നല്കുന്ന വെബ്സൈറ്റും ഇന്നലെ ആക്രമണത്തിനിരയായി. യുക്രെയ്ൻകാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി ഇന്‍റർനെറ്റിൽ പരസ്യമാക്കിയെന്ന സന്ദേശം യുക്രേനിയൻ, പോളിഷ്, റഷ്യൻ ഭാഷകളിൽ പ്രത്യക്ഷപ്പെട്ടു.

എന്നാൽ, വ്യക്തിഗത വിവരങ്ങൾ ചോർന്നിട്ടില്ലെന്നു യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിന് ഇരയായ ചില വെബ്സൈറ്റുകൾ പൂർവസ്ഥിതിയിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.

സൈബർ ആക്രമണങ്ങൾ തടയുന്നതിന് യുക്രെയിനെ സഹായിക്കുമെന്നു യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസഫ് ബൊറെൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.