കാൻസർ: ഫുക്കുഷിമ ആണവനിലയത്തിനെതിരേ പരാതി
കാൻസർ: ഫുക്കുഷിമ  ആണവനിലയത്തിനെതിരേ പരാതി
Friday, January 28, 2022 1:25 AM IST
ടോക്കിയോ: ഫുക്കുഷിമ ആണവനിലയത്തിൽനിന്നുള്ള റേഡിയോ ആക്ടീവ് വികരണം മൂലം തൈറോയിഡ് കാൻസറുണ്ടായതായി യുവാക്കൾ പരാതി നൽകി. ഫുക്കുഷിമ മേഖലയിൽ താമസിക്കുന്ന 17നും 27നും ഇടയിൽ പ്രായമുള്ള ആറു യുവാക്കളാണ് പരാതി നൽകിയത്. 2011 മാർച്ച് 11 നുണ്ടായ ഭൂകന്പത്തിൽ ഫുക്കുഷിമ ആണവനിലയത്തിനു കേടുപാട് സംഭവിക്കുകയും ആണവചോർച്ചയുണ്ടാവുകയും ചെയ്തിരുന്നു.

ആണവനിലയത്തിന്‍റെ നടത്തിപ്പുകാരായ ടോക്കിയ ഇലക്‌ട്രോണിക് പവർ കന്പനിക്കെതിരേ (ടിഇപിസിഒ) ടോക്കിയോ ജില്ലാ കോടതിയിലാണു പരാതി നൽകിരിക്കുന്നത്. 54 ലക്ഷം ഡോളർ (61.6 കോടി യെൻ) ആണു പരാതിക്കാർ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ആണവനിലയത്തിൽനിന്നുള്ള വികിരണത്തിനു തൈറോയിഡ് കാൻസറുമായി ബന്ധമൊന്നുമില്ലെന്നു പ്രാദേശിക ഭരണകൂടം നിയോഗിച്ച സമിതി കണ്ടെത്തിയിട്ടുണ്ട്.


ഫുക്കുഷിമ ദുരന്തം സംഭവിച്ച് ഒരു പതിറ്റാണ്ടായിട്ടും പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്നമൊന്നും സംഭവിച്ചിട്ടില്ലെന്ന് യുഎൻ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.