സ്വകാര്യ ഡയറിയും കത്തുകളും പുറത്തുവിടുന്നത് കോടതി തടഞ്ഞു
Sunday, May 1, 2022 1:51 AM IST
ലണ്ടൻ: ഇന്ത്യയിലെ അവസാന വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭുവും ഭാര്യ എഡ്വീനയും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും തമ്മിൽ കൈമാറിയ കത്തുകളും ഡയറിയും സന്പൂർണമായി പ്രസിദ്ധപ്പെടുത്താൻ അനുമതി നല്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് എഴുത്തുകാരൻ ആൻഡ്രൂ ജെയിംസ് ലൗണി നല്കിയ അപേക്ഷ യുകെ ട്രൈബ്യൂണൽ നിരസിച്ചു.
3.5 കോടി രൂപ കോടതിഫീസ് നല്കിയാണ് എഴുത്തുകാരനായ ആൻഡ്രു കത്തുകൾ നല്കണമെന്ന് ആവശ്യമുന്നയിച്ചത്. കാബിനറ്റ് ഓഫീസിനു സതാംപ്ടൺ യൂണിവേഴ്സിറ്റിക്കും അനുകൂലമായ വിധി പ്രസ്താവിച്ച ട്രൈബ്യൂണൽ, ബ്രിട്ടീഷ് രാജകുടുംബത്തിന്റെയും ഇന്ത്യ-പാക് രാജ്യങ്ങളുടെയും സുരക്ഷയും സ്വകാര്യതയും കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നു നിരീക്ഷിച്ചു. ഫസ്റ്റ് ടയർ ട്രൈബ്യൂണൽ(വിവരാവകാശം) ജഡ്ജി സോഫി ബക്ലിയാണ് വിധി പ്രസ്താവിച്ചത്. 1947നും 60നുമിടയിൽ നെഹ്റുവും എഡ്വീനയും കൈമാറിയ സ്വകാര്യ ഡ യറിയാണ് ആൻഡ്രു ആവശ്യപ്പെട്ടത്.