യൂറോപ്പിലേക്കുള്ള റഷ്യൻ വാതകപൈപ്പ് യുക്രെയ്ൻ പൂട്ടി
യൂറോപ്പിലേക്കുള്ള റഷ്യൻ  വാതകപൈപ്പ് യുക്രെയ്ൻ പൂട്ടി
Thursday, May 12, 2022 1:19 AM IST
കീവ്: റഷ്യ യൂറോപ്പിനു പ്രകൃതിവാതകം നല്കുന്ന പൈപ്പുകളിലൊന്ന് യുക്രെയ്ൻ പൂട്ടി. വാതകം മറ്റൊരു പൈപ്പിലേക്കു വഴിതിരിച്ചുവിട്ട് യൂറോപ്പിലേക്കുള്ള വിതരണം തടസപ്പെടുത്തില്ലെന്നാണ് യുക്രെയ്ൻ അറിയിച്ചത്.

ഫെബ്രുവരിയിൽ റഷ്യ ആക്രമണം തുടങ്ങിശേഷം ആദ്യമായാണ് യുക്രെയ്ൻ ഇത്തരമൊരു നടപടിക്കു മുതിരുന്നത്. അധിനിവേശത്തിന്‍റെ തുടക്കത്തിൽ പൈപ്പ്‌ലൈനുകളുടെ നിയന്ത്രണം പിടിച്ച റഷ്യൻ പട്ടാളക്കാർ വാതകം കിഴക്കൻ ഡോൺബാസിലെ റഷ്യാ അനുകൂല വിമതർക്കു നല്കുന്നുവെന്ന കാരണമാണ് അവർ പറഞ്ഞത്.

സൊഖ്റാനിവ്ക പൈപ്പ്‌ലൈൻ റൂട്ടിലെ ഹബ് ആണ് യുക്രെയ്ൻ അധികൃതർ പൂട്ടിയത്. സുഷ്ദ ഹബ് വഴി യൂറോപ്പിലേക്കുള്ള വാതകവിതരണം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നടപടിയെക്കുറിച്ച് യുക്രെയ്ൻ അറിയിച്ചതായി റഷ്യൻ ഊർജകന്പനി ഗാസ്പ്രോം പറഞ്ഞു. പക്ഷേ, സൊഖ്റാനിവ്കയിലൂടെ കടത്തിവിടുന്ന വാതകം മുഴുവനായി സുഷ്ദയിലൂടെ വഴിമാറ്റാൻ കഴിയില്ല. യുക്രെയ്നിലൂടെ യൂറോപ്പിനു നല്കുന്ന വാതകത്തിൽ കാൽ ശതമാനം കുറവുണ്ടായെന്നും ഗാസ്പ്രോം വ്യക്തമാക്കി.

യുക്രെയ്ന്‍റെ നടപടി യൂറോപ്പിനുണ്ടാക്കുന്ന ആഘാതം വ്യക്തമല്ല. വാതകം ലഭിക്കുന്നതിൽ തടസമുണ്ടായിട്ടില്ലെന്നാണു ജർമനി അറിയിച്ചത്. യൂറോപ്പിന്‍റെ വാതക ഇറക്കുമതിയിൽ 40 ശതമാനവും റഷ്യയിൽനിന്നാണ്. ജർമനിയാണ് ഏറ്റവും കൂടുതൽ വാങ്ങുന്നത്.


റഷ്യയിൽനിന്നുള്ള വാതക, എണ്ണ, കൽക്കരി ഇറക്കുമതി ക്രമേണ കുറയ്ക്കാൻ യൂറോപ്യൻ യൂണിയൻ നേരത്തേ തീരുമാനിച്ചിട്ടുണ്ട്.

ഇതിനിടെ, അധിനിവേശം പതിനൊന്നാം ആഴ്ചയിലെത്തിയിട്ടും റഷ്യക്കു കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നു പാശ്ചാത്യ ഇന്‍റലിജൻസ് വൃത്തങ്ങൾ പറഞ്ഞു.

കിഴക്കൻ യുക്രെയ്നിലെ ഖാർകീവ് പട്ടണത്തിനു സമീപമുള്ള നാലു ഗ്രാമങ്ങൾ റഷ്യൻ പട്ടാളത്തിൽനിന്നു യുക്രെയ്ൻ സേന പിടിച്ചെടുത്തതായി പ്രസിഡന്‍റ് സെലൻസ്കി ഇന്നലെ അറിയിച്ചു.

തെക്കൻതീരത്തെ ഖേർസൻ തുറമുഖ നഗരം റഷ്യ കൂട്ടിച്ചേർക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. ഇവിടത്തെ റഷ്യാ അനുകൂലികൾ നഗരത്തെ റഷ്യയോടു ചേർക്കണമെന്നു പ്രസിഡന്‍റ് പുടിനോട് ആവശ്യപ്പെട്ടേക്കും. അധിനിവേശത്തിന്‍റെ തുടക്കത്തിൽത്തന്നെ റഷ്യ പിടിച്ചെടുത്ത നഗരമാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.