പാക്കിസ്ഥാനിൽ രണ്ടു സിക്ക് ബിസിനസുകാരെ കൊലപ്പെടുത്തി
പാക്കിസ്ഥാനിൽ രണ്ടു സിക്ക് ബിസിനസുകാരെ കൊലപ്പെടുത്തി
Monday, May 16, 2022 1:58 AM IST
പെഷവാർ: പാക്കിസ്ഥാനിൽ രണ്ടു സിക്ക് ബിസിനസുകാരെ പട്ടാപ്പകൽ അക്രമികൾ കൊലപ്പെടുത്തി. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിലായിരുന്നു ആക്രമണം. സൽജീത് സിംഗ്(42), രൺജീത് സിംഗ്(38) എന്നിവരെയാണ് ഇന്നലെ രാവിലെ രണ്ടു ബൈക്കുകളിലെത്തിയ അക്രമികൾ കൊലപ്പെടുത്തിയത്. സുഗന്ധവ്യഞ്ജന ബിസിനസ് നടത്തുന്ന സിക്കുകാർക്ക് സർബന്ദിലെ ബട്ടാ താൽ ബസാറിൽ കടകളുമുണ്ട്.

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പെഷവാറിൽ 15,000 സിക്കുകാരുണ്ട്. ജോഗൻ ഷായിലാണ് ഇവരിലേറെയും കഴിയുന്നത്. പെഷവാറിലെ സിക്കുകാരിൽ ഭൂരിഭാഗവും ബിസിനസുകാരാണ്. ചിലർക്ക് ഫാർമസികളുണ്ട്.

2021 സെപ്റ്റംബറിൽ പ്രമുഖ സിക്ക് യുനാനി ഡോക്ടറെ അക്രമികൾ കൊലപ്പെടുത്തിയിരുന്നു.സ്വന്തം ക്ലിനിക്കിനുള്ളിൽവച്ചാണു ഡോക്ടറെ അക്രമികൾ വെടിവച്ചുകൊന്നത്. പെഷവാറിൽ 2018ൽസിക്ക് സമുദായ നേതാവ് ചരൺജിത് സിംഗിനെയും 2020ൽ ചാനൽ ആങ്കർ രവീന്ദർ സിംഗിനെയും അക്രമികൾ കൊലപ്പെടുത്തിയിരുന്നു. 2016ൽ തെഹ്റീക്-ഇ-ഇൻസാഫ് പാർലെമെന്‍റംഗവും സിക്കുകാരനുമായ സോരൺ സിംഗും പെഷവാറിൽ കൊല്ലപ്പെട്ടിരുന്നു.


സിക്ക് ബിസിനസുകാരുടെ കൊലപാതകത്തിൽ ഇന്ത്യ പാക്കിസ്ഥാനെ പ്രതിഷേധം അറിയിച്ചു. സംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നുംവിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.