ഗോതന്പ് കയറ്റുമതി റദ്ദാക്കിയ നടപടി ഇന്ത്യ പുനഃപരിശോധിക്കുമെന്ന് യുഎസ്
ഗോതന്പ് കയറ്റുമതി റദ്ദാക്കിയ നടപടി  ഇന്ത്യ പുനഃപരിശോധിക്കുമെന്ന് യുഎസ്
Wednesday, May 18, 2022 1:50 AM IST
ന്യൂയോർക്ക്: യുക്രെയ്നിൽ റഷ്യൻ അധിനിവേശം നടക്കുന്ന സാഹചര്യത്തിൽ രാജ്യങ്ങൾ കയറ്റുമതി റദ്ദാക്കരുതെന്ന് യുഎസ്. ഗോതന്പ് കയറ്റുമതി ഇന്ത്യ റദ്ദാക്കിയ സാഹചര്യത്തിലാണ് യുഎസിന്‍റെ പ്രതികരണം.

ലോകത്ത് ഗോതന്പ് ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഉഷ്ണതരംഗത്തെത്തുടർന്ന് ഗോതന്പ് ഉത്പാദനത്തിൽ കുറവ് വന്നതിനാലാണ് ഇന്ത്യ കയറ്റുമതി റദ്ദാക്കിയത്. ഇന്ത്യയുടെ നീക്കം ആഭ്യന്തരവിപണിയിൽ ഭക്ഷ്യധാന്യത്തിന്‍റെ വിലവർധന തടഞ്ഞെങ്കിലും അന്താരാഷ്‌ട്ര വിപണയിൽ വൻതോതിൽ വിലവർധനയ്ക്കു കാരണമായി.

ഗോതന്പു കയറ്റുമതി റദ്ദാക്കിയ ഇന്ത്യയുടെ നീക്കം പരിശോധിക്കുന്നുണ്ടെന്നും രാജ്യങ്ങൾ കയറ്റുമതി റദ്ദാക്കരുതെന്നും യുഎന്നിലെ യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു.


യുഎൻ സുരക്ഷാസമിതിയിൽ യുഎസിനൊപ്പം യോഗങ്ങളിൽ പങ്കെടുക്കുന്ന രാജ്യമാണ് ഇന്ത്യ. ഭക്ഷ്യ പ്രതിസന്ധി ഉണ്ടാകുന്നത് സംബന്ധിച്ച ആശങ്ക ഇന്ത്യ കേൾക്കുന്നുണ്ടെന്നും അതു പരിഹരിക്കപ്പെടുമെന്നും അവർ പറഞ്ഞു. ലോകത്തിന്‍റെ ഭക്ഷ്യകലവറയായ യുക്രെയ്നിൽ റഷ്യ അധിനിവേശം നടത്തി തുറമുഖം കൈയടക്കുകയും കൃഷിസ്ഥലം നശിപ്പിക്കുകയും ചെയ്തതോടെ ആഫ്രിക്കയിലെയും മധ്യകിഴക്കൻ ഏഷ്യയിലെയും രാജ്യങ്ങൾ ദാരിദ്ര്യത്തിലാണെന്നും യുഎസ് പ്രതിനിധി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞു.

ഈ പ്രതിസന്ധിഘട്ടത്തിൽ ലോകത്തിലെ ജനങ്ങൾക്ക് ആഹാരം നൽകേണ്ട ബാധ്യത യുഎന്നിനുണ്ടെന്നും പ്രശ്നം ഈയാഴ്ച പരിഹരിക്കുമെന്നും ഗ്രീൻഫീൽഡ് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.