ശ്രീലങ്കയിൽ ഭരണഘടനാഭേദഗതിക്കു നീക്കം; ലക്ഷ്യം ഗോത്താബയ
ശ്രീലങ്കയിൽ  ഭരണഘടനാഭേദഗതിക്കു നീക്കം; ലക്ഷ്യം ഗോത്താബയ
Monday, May 23, 2022 1:01 AM IST
കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്‍റിനു പരാമാധികാരം ഉറപ്പാക്കുന്ന ഭരണഘടനാഭേദഗതി ഇല്ലാതായേക്കും. പ്രസിഡൻഷ്യൽ ഭരണക്രമം ഇല്ലാതാക്കുന്ന 21 ാം ഭേദഗതി നിർദേശമാണു കാബിനറ്റ് പരിഗണിക്കുന്നതെന്നു നിയമമന്ത്രി ഡോ.വിജയദാസ് രാജപക്സെ പറഞ്ഞു. പ്രസിഡന്‍റിനെക്കാൾ അധികാരം പാർലമെന്‍റിനു നൽകുന്ന ഭരണഘടനയുടെ 19-ാം ഭേദഗതി റദ്ദാക്കി 20 എ ഭേദഗതിയിലൂടെയാണു ഗോത്താബയ രാജപക്സെ രാജ്യത്തെ ചോദ്യംചെയ്യാനാകാത്ത അധികാരകേന്ദ്രമാവുകയായിരുന്നു.

സെൻട്രൽ ബാങ്ക് ഗവർണറുടെ നിയമനം ഭരണഘടനാ കൗൺസിലിനു കീഴിലാക്കുന്നതുൾപ്പെടെ നിർദേശങ്ങൾ പുതിയ ഭേദഗതിയിലുണ്ട്. ഇരട്ടപൗരത്വമുള്ളവർ പാർലമെന്‍റിൽ മത്സരിക്കുന്നതു വിലക്കുന്നതിനും ചട്ടങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎസ് പൗരത്വം ഉപേക്ഷിച്ചാണ് 2019ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഗോത്താബയ രാജപക്സെ മത്സരിച്ചത്.


സാന്പത്തിക പ്രതിസന്ധിയും തുടർന്നുള്ള കുഴപ്പങ്ങളും മൂലം പ്രസിഡന്‍റ് ഗോത്താബയ രാജപക്സെയുടെ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം തുടരുന്നതിനിടെയാണു ഭരണഘടനാ ഭേദഗതി. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജപക്സെ ഭരണത്തിലെ വീഴ്ചകൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.