സിയൂൾ: ദക്ഷിണകൊറിയൻ ബാൻഡ് ബിടിഎസ് വഴിപിരിഞ്ഞു. ഇടവേളയെന്നാണു വിശദീകരണം. സംഘാംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീതജീവിതത്തിനു തുടക്കം കുറിക്കുകയാണെന്നു ബാൻഡ് ഔദ്യോഗികമായി അറിയിച്ചു.

ബാൻഡ് രൂപീകരിച്ച് ഒന്പതു വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴവിരുന്നിനു ശേഷമാണു ബിടിഎസിന്‍റെ പ്രഖ്യാപനം. ലൈവ് പരിപാടിയുമായി ലോകവേദിയിലെത്തുന്നതിനു മുന്പ് ബിടിഎസ് അംഗങ്ങൾ താമസിച്ചിരുന്ന വീട്ടിലായിരുന്നു അത്താഴവിരുന്ന് (ഫെസ്റ്റ ഡിന്നർ). ഇതിന്‍റെ വീഡിയോ ബിടിഎസിന്‍റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

കുറച്ചു കാലത്തിനു ശേഷം ബിടിഎസ് വീണ്ടും ഒരുമിക്കുമെന്നും ഇപ്പോഴത്തേതിനേക്കാൾ പക്വതയോടെ തിരികെ വരുമെന്നും ബാൻഡ് അംഗം ജംഗൂക് പറഞ്ഞു. ബിടിഎസ് താരം ജെഹോപാണ് ആദ്യ സോളോ സംഗീത പരിപാടിക്കു തുടക്കം കുറിക്കുന്നതെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

2010ൽ ബിഗ് ഹിറ്റ്സ് എന്‍റർടെയ്ൻമെന്‍റ് എന്ന കന്പനിയാണ് ബിടിഎസ് ബാൻഡ് രൂപീകരിച്ചത്. ബുള്ളറ്റ് പ്രൂഫ് ബോയ് സ്കൗട്സ് എന്നാണ് ബിടിഎസിന്‍റെ പൂർണരൂപം. ആർഎം, ജെഹോപ്പ്, ജിൻ, സുഗ, പാർക്ക് ജിമിൻ, വി, ജംഗ്കൂക്ക് എന്നിവരാണ് ബാൻഡിലെ അംഗങ്ങൾ. 2013ൽ ഏഴംഗ സംഘം ആദ്യമായി കാണികൾക്കു മുന്നിലെത്തി. ഗ്രാമി പുരസ്കാരത്തിനുൾപ്പെടെ ബാൻഡ് നാമനിർദേശം ചെയ്യപ്പെട്ടു. ഡൈനാമിറ്റ്, ബട്ടർ, കോൾഡ്‌പ്ലേ എന്നിവയാണ് ബാൻഡിന്‍റെ പ്രധാന ഹിറ്റുകൾ.

സൈനിക സേവനത്തിനു പോകേണ്ടതിനാലാണു ബിടിഎസ് പിരിയുന്നതെന്ന തരത്തിലുള്ള ചർച്ചകളാണു പ്രചരിക്കുന്നത്. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

പ്രായപൂർത്തിയായ പുരുഷന്മാർ 28 വയസിനുള്ളിൽ 18 മാസമെങ്കിലും നിർബന്ധിത സൈനികസേവനം ചെയ്യണമെന്നതാണു ദക്ഷിണകൊറിയയിലെ നിയമം. ജിനിനു ഡിസംബറിൽ 30 വയസ് തികയും. ഇത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു.