ഹോങ്കോംഗിനുമേൽ അധികാരം ആവർത്തിച്ച് ഷി ചിൻപിംഗ്
ഹോങ്കോംഗിനുമേൽ  അധികാരം ആവർത്തിച്ച്  ഷി ചിൻപിംഗ്
Friday, July 1, 2022 11:19 PM IST
ഹോങ്കോംഗ്: ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗിനുമേൽ അധികാരം ആവർത്തിച്ച് അവകാശപ്പെട്ടു ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗ്. ഹോങ്കോംഗ് ചൈനയിലേക്കു മടങ്ങിയെത്തിയതിന്‍റെ 25-ാം വാർഷികത്തിൽ നടത്തിയ പ്രസംഗത്തിലാണു ഷി ‘ഒരു രാജ്യം, രണ്ടു സംവിധാനം’ എന്ന കാഴ്ചപ്പാട് ആവർത്തിച്ചത്.

ഹോങ്കോംഗിനുമേൽ ബെയ്ജിംഗിന് അധികാരമുണ്ടെന്നും ഇതിനെ ജനങ്ങൾ മാനിക്കണമെന്നും ഷി ആവശ്യപ്പെട്ടു. മാതൃരാജ്യത്തേക്കു മടങ്ങിയെത്തിയശേഷം ഹോങ്കോംഗ് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു മുന്നോട്ടുപോകുകയാണ്. ആഗോള സാന്പത്തികമാന്ദ്യം, കൊറോണ വൈറസ് മഹാമാരി, പ്രതിഷേധങ്ങൾ എന്നിവയ്ക്കു ഹോങ്കോംഗിന്‍റെ വളർച്ചയെ തടയാൻ സാധിച്ചിട്ടില്ലെന്നും ഷി അവകാശപ്പെട്ടു.

ചൈനീസ് ഭരണത്തിനു കീഴിൽ ഹോങ്കോംഗിൽ മനുഷ്യാവകാശങ്ങൾ അടിച്ചമർത്തപ്പെടുന്നെന്ന വിമർശനങ്ങൾക്കും ഷി മറുപടി നൽകി. അക്രമാസക്തമായ സാമൂഹ്യപ്രക്ഷോഭങ്ങളെ മറികടന്ന ഹോങ്കോംഗിലെ ജനങ്ങളെ ഷി പ്രശംസിച്ചു. 2019ലെ ജനാധിപത്യ പ്രക്ഷോഭത്തെ സൂചിപ്പിച്ചായിരുന്നു ചൈനീസ് പ്രസിഡന്‍റിന്‍റെ പരാമർശം. പ്രതിഷേധങ്ങൾക്കു പിന്നാലെ വിമർശകരെ തടവിലാക്കിയ ചൈനീസ് അനുകൂല ഭരണകൂടം, സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനു തടയിടുകയും ചെയ്തിരുന്നു. ചൈനയിലെ കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലെ ഇരുന്പുമറയോടുള്ള ഹോങ്കോംഗ് ഭരണകൂടത്തിന്‍റെ ആഭിമുഖ്യം ഈ നടപടികൾ പ്രകടമാക്കി.

1997ലാണ് ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗിനെ ചൈനയ്ക്കു തിരികെ നൽകിയത്. 50 വർഷത്തേക്കു ഹോങ്കോംഗിൽ അവരുടെതന്നെ സർക്കാരും നിയമസംവിധാനവും അനുവദിക്കുമെന്ന കരാറിന്‍റെ പുറത്തായിരുന്നു കൈമാറ്റം. എന്നാൽ പിന്നീട് ഹോങ്കോംഗ് ഭരണത്തിൽ ഇടപെടാൻ ചൈന നടത്തിയ ശ്രമങ്ങൾ വ്യാപക പ്രതിഷേധങ്ങൾക്കു കാരണമായി. എന്നാൽ ഇവയെ നിശബ്ദമാക്കാൻ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനു സാധിച്ചു.


വർഷങ്ങളായി ജൂലൈ ഒന്നിനു രാവിലെ സർക്കാരിന്‍റെ ഔദ്യോഗിക ആഘോഷപരിപാടികളും ഉച്ചയ്ക്കുശേഷം പ്രതിഷേധവും എന്നതായിരുന്നു രീതി. എന്നാൽ, ഈ വർഷം പ്രതിഷേധങ്ങളില്ല. കാരണം, വിമർശകരെ കൂട്ടത്തോടെ ഭരണകൂടം ജയിലിലാക്കിയിരിക്കുകയാണ്. നഗരത്തിൽ, സുസ്ഥിരത തിരികെ കൊണ്ടുവന്നു എന്നാണ് ഈ അടിച്ചമർത്തലുകളെ, കമ്യൂണിസ്റ്റ് ഭരണകൂടം വിശേഷിപ്പിക്കുന്നത്.

ചടങ്ങിൽവച്ച് ജോണ്‍ ലീയെ ഹോങ്കോംഗിന്‍റെ എക്സിക്യൂട്ടീവ് ഓഫീസറായി ഷി നിയമിച്ചു. മുൻ സുരക്ഷാ മേധാവിയായ ലീ, കടുത്ത ചൈനാ അനുകൂലിയാണ്. തെരഞ്ഞെടുപ്പില്ലാതെയാണു ലീ നിയമിക്കപ്പെട്ടത്. രാജ്യത്തു ജനാധിപത്യ സംവിധാനമുണ്ടാക്കുമെന്ന ചൈനയുടെ ഉറപ്പ് ഇതോടെ പാഴായെന്നു ഹോങ്കോംഗിലെ ജനാധിപത്യ അനുകൂലികൾ ആരോപിക്കുന്നു. ലീയുടെ 21 അംഗ ഭരണകൂടത്തിൽ ഭൂരിഭാഗവും ചൈന അനുകൂലികളാണ്.

ഷിയുടെ ഹോങ്കോംഗിലേക്കുള്ള വരവിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. വലിയ പോലീസ് സന്നാഹവും റോഡ് തടയലുമുണ്ടായി. കോവിഡിനെത്തുടർന്നു രണ്ടു വർഷമായി ഷി ചൈനയ്ക്കു പുറത്തേക്കു യാത്ര ചെയ്തിട്ടില്ല. ഈ വർഷമാദ്യം ഹോങ്കോംഗിൽ കോവിഡിന്‍റെ ഒമിക്രോണ്‍ വകഭേദം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഷി യാത്ര റദ്ദാക്കുമോ എന്നു സംശയമുണ്ടായിരുന്നു. ചൈനയിൽനിന്നു ഹൈ സ്പീഡ് ട്രെയിനിലാണു ഷി ഹോങ്കോംഗിലെത്തിയത്. സ്ഥാനമൊഴിഞ്ഞചീഫ് എക്സിക്യൂട്ടീവ് കാരീ ലാമുമായും ഷി കൂടിക്കാഴ്ച നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.