നേപ്പാളി കോൺഗ്രസ് വലിയ ഒറ്റക്കക്ഷി
നേപ്പാളി കോൺഗ്രസ് വലിയ ഒറ്റക്കക്ഷി
Monday, November 28, 2022 1:27 AM IST
കാഠ്മണ്ഡു: നേപ്പാൾ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഷേർ ബഹാദുർ ദുബെ നയിക്കുന്ന നേപ്പാളി കോൺഗ്രസ് 53 സീറ്റോടെ വലിയ ഒറ്റക്കക്ഷിയായി. നവംബർ 21നാണ് വോട്ടെണ്ണൽ ആരംഭിച്ചത്. കമ്യുണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യുണിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) 42 സീറ്റോടെ രണ്ടാമത്തെ വലിയ കക്ഷിയായി. സിപിഎൻ-മാവോയിസ്റ്റ് 17ഉം സിപിഎൻ-യുണിഫൈഡ് സോഷ്യലിസ്റ്റ് പത്തും സീറ്റ് നേടി. പുതുതായി രൂപവത്കരിക്കപ്പെട്ട രാഷ്‌ട്രീയ സ്വതന്ത്ര പാർട്ടിയും ഹിന്ദുത്വ അനുകൂല രാഷ്‌ട്രീയ പ്രജാതന്ത്ര പാർട്ടിയും ഏഴു വീതം സീറ്റ് നേടി. സ്വതന്ത്രരും ചെറു കക്ഷികളും 21 സീറ്റ് നേടി. നേരിട്ട് തെരഞ്ഞെടുപ്പു നടന്ന 165 സീറ്റുകളിൽ 21 എണ്ണത്തിന്‍റെ ഫലം ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

നേപ്പാൾ കോൺഗ്രസ് നേതൃത്വം നല്കുന്ന അഞ്ചുകക്ഷി മുന്നണിക്ക് 85 സീറ്റും സിപിഎൻ-യുഎംഎൽ മുന്നണിക്ക് 55 സീറ്റും ലഭിച്ചു. നേപ്പാളി കോൺഗ്രസ് നേതൃത്വം നല്കുന്ന സഖ്യത്തിൽ സിപിഎൻ-മാവോയിസ്റ്റ്, സിപിഎൻ-യുണിഫൈഡ് സോഷ്യലിസ്റ്റ്, ലോകതാന്ത്രിക് സമാജ്‌വാദി പാർട്ടി, രാഷ്‌‌‌ട്രീയ ജനമോർച്ച എന്നീ പാർട്ടികളുമുണ്ട്. സിപിഎൻ-മാവോയിസ്റ്റ് അധ്യക്ഷൻ പുഷ്പകമാൽ ദഹൽ പ്രചണ്ഡയാണ്. മാധവ് നേപ്പാൾ നേതൃത്വം നല്കുന്ന പാർട്ടിയാണ് സിപിഎൻ-യുണിഫൈഡ് സോഷ്യലിസ്റ്റ്.


ആനുപാതിക വോട്ടിംഗ് രീതി പ്രകാരം സിപിഎൻ-യുഎംഎൽ ആണ് ആദ്യ സ്ഥാനത്ത്. പാർട്ടിക്ക് 25 ലക്ഷം വോട്ട് ലഭിച്ചു. നേപ്പാളി കോൺഗ്രസിന് 23 ലക്ഷം വോട്ടാണു കിട്ടിയത്. സിപിഎൻ-മാവോയിസ്റ്റ്, ആർഎസ്പി എന്നിവ പത്തു ലക്ഷം വോട്ടു വീതം നേടി. 275 അംഗ പാർലമെന്‍റിൽ 165 പേരെയാണു നേരിട്ട് തെരഞ്ഞെടുക്കുന്നത്. 110 പേരെ ആനുപാതിക തെരഞ്ഞെടുപ്പു സംവിധാനത്തിലൂടെ തെരഞ്ഞെടുക്കും. 138 സീറ്റാണു കേവലഭൂരിപക്ഷത്തിനു വേണ്ടത്.

പ്രധാനമന്ത്രി ഷേർ ബഹാദുർ ദുബെയെക്കൂടാതെ മുൻ പ്രധാനമന്ത്രിമാരായ പുഷ്പകമാൽ ദഹൽ പ്രചണ്ഡ, കെ.പി. ഒലി ശർമ, മാധവ് നേപ്പാൾ എന്നിവരും പാർലമെന്‍റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രധാനമന്ത്രി ഝലനാഥ് ഖനൽ പരാജയപ്പെട്ടു.

ശനിയാഴ്ച ദുബെയും പ്രചണ്ഡയും പ്രധാനമന്ത്രിയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അഞ്ചു പാർട്ടികളുടെ സഖ്യം തുടരാൻ ചർച്ചയിൽ ധാരണയായി. നേപ്പാളിൽ ഏതാനും വർഷമായി രാഷ്‌ട്രീയ അസ്ഥിരത തുടരുകയാണ്. 2006നുശേഷം ഒരു പ്രധാനമന്ത്രിക്കും മുഴുവൻ കാലാവധി തികയ്ക്കാനായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.