വെസ്റ്റ്ബാങ്കിലെ ഇസ്രേലി റെയ്ഡിൽ ഒന്പതു മരണം
വെസ്റ്റ്ബാങ്കിലെ ഇസ്രേലി റെയ്ഡിൽ ഒന്പതു മരണം
Saturday, January 28, 2023 1:10 AM IST
ജറുസലേം: വെസ്റ്റ്ബാങ്കിലെ അഭയാർഥിക്യാന്പിലുണ്ടായ റെയ്ഡിനു പിന്നാലെ ഇസ്രേലി-പലസ്തീൻ സംഘർഷം രൂക്ഷമാകുമെന്ന ആശങ്ക ശക്തം. ജെനിനിലെ അഭയാർഥിക്യാന്പിൽ ഇസ്രേലി സേന വ്യാഴാഴ്ച നടത്തിയ റെയ്ഡിൽ ഒന്പതു പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇസ്രേലി ഭാഗത്ത് ആൾനാശമില്ല.

സംഭവത്തെത്തുടർന്ന് പലസ്തീൻകാർ നടത്തിയ പ്രതിഷേധത്തിനിടെ മറ്റൊരാളും കൊല്ലപ്പെട്ടതോടെ മരണസംഖ്യ പത്തായി. തുടർന്ന് ഗാസയിൽനിന്ന് ഇസ്രയേലിലേക്കു രണ്ടു റോക്കറ്റുകൾ വിക്ഷേപിക്കപ്പെട്ടു. ഇതിനു മറുപടിയായി ഇസ്രേലി സേന വെള്ളിയാഴ്ച പുലർച്ചെ ഗാസയിൽ വ്യോമാക്രമണം നടത്തി.

ഇസ്രേലി സേനയുടെ ഏറ്റവും രക്തരൂഷിത റെയ്ഡായിരുന്നു ജെനിനിലെ അഭയാർഥിക്യാന്പിലുണ്ടായത്. ഇസ്‌ലാമിക് ജിഹാദ് ഭീകരസംഘടനാംഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു റെയ്ഡെന്ന് ഇസ്രേലി സേന പറഞ്ഞു.

മരിച്ച ഒന്പതു പേരിൽ ഭീകരബന്ധമില്ലാത്ത അറുപത്തിയൊന്നുകാരിയും ഉൾപ്പെടുന്നു. കുറഞ്ഞത് 20 പേർക്കു പരിക്കേറ്റതായി റിപ്പോർട്ടുകളിൽ പറയുന്നു. റെയ്ഡിൽ പ്രതിഷേധിച്ച് രമല്ലയ്ക്കു സമീപം അൽറാമിൽ പലസ്തീനികൾ നടത്തിയ പ്രതിഷേധത്തിനു നേർക്ക് ഇസ്രേലി സേന നടത്തിയ വെടിവയ്പിലാണു പത്താമത്തെ മരണം.


ഇതേത്തുടർന്ന് ഗാസ മുനന്പിൽനിന്ന് ഇസ്രയേലിലേക്കുണ്ടായ റോക്കറ്റാക്രമണത്തിനു പിന്നിൽ ആരാണെന്നു വ്യക്തമായിട്ടില്ല. എന്നാൽ, പലസ്തീൻകാരെ സംരക്ഷിക്കാൻ വേണ്ടതു ചെയ്യുമെന്ന് ഗാസ നിയന്ത്രിക്കുന്ന ഹമാസ് പറഞ്ഞു. രണ്ടു റോക്കറ്റുകളും ഇസ്രേലി സേന വെടിവച്ചിട്ടു.

ഇതിനു പിന്നാലെ ഇസ്രേലി വ്യോമസേന ഗാസയിലെ അൽമഗാസി അഭയാർഥിക്യാന്പിലടക്കം വ്യോമാക്രമണങ്ങൾ നടത്തി. 13 സ്ഥലത്ത് ആക്രമണങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്. ഇസ്രേലി പോർവിമാനങ്ങളും ഡ്രോണുകളും ആക്രമണത്തിൽ പങ്കെടുത്തു.

പുതിയ സംഭവങ്ങൾ വീണ്ടും ഇസ്രയേൽ-പലസ്തീൻ ഏറ്റുമുട്ടലിനിടയാക്കിയേക്കുമെന്ന ആശങ്കയുണ്ട്. ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് അന്താരാഷ്‌ട്രസമൂഹം അഭ്യർഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.