ദുരിതം വർധിപ്പിച്ച് ഭൂകന്പം
ദുരിതം വർധിപ്പിച്ച് ഭൂകന്പം
Monday, February 6, 2023 11:58 PM IST
ഡാർകുഷ്: സിറിയയിൽ ആഭ്യന്തരയുദ്ധം മൂലം നകരയാതന അനുഭവിക്കുന്ന അഭയാർഥികളുടെ ദുരിതം ഭൂകന്പം വർധിപ്പിച്ചു. വിമതരുടെ കൈവശമുള്ള ഡാർകുഷ് പ്രദേശത്ത് ഭൂകന്പത്തിൽ കനത്ത നാശനഷ്ടമുണ്ടായി. നിരവധിപ്പേർക്കു ജീവഹാനി സംഭവിച്ചു. പ്രദേശത്തെ ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ടു നിറഞ്ഞു.

ഭൂകന്പം കനത്ത പ്രഹരമേൽപ്പിച്ച അസ്മാരിനിൽ ഭൂരിപക്ഷം കെട്ടിടങ്ങളും പാർപ്പിടസമുച്ചയങ്ങളും നിലംപതിച്ചു. തുർക്കി-സിറിയൻ അതിർത്തിയിൽ തിങ്കളാഴ്ച പുലർച്ചയാണ് റിക്ടെർ സ്കെയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. പിന്നീട്, മേഖലയിൽ നിരവധി തുടർചലനങ്ങളുമുണ്ടായി. സിറിയൻ ആഭ്യന്തരകലാപത്തെത്തുടർന്ന് ബലക്ഷയം സംഭവിച്ച കെട്ടിടങ്ങൾ പൂർണമായും ഭൂകന്പത്തിൽ തകർന്നു.

ഇഡ്‌ലിബ് പ്രവിശ്യയിലെ ആശുപത്രികളിലും ക്ലിനിക്കുകളിലും പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വടക്കുപടിഞ്ഞാറൻ സിറിയയിൽ 58 ഗ്രാമങ്ങളിലാണ് കനത്ത നാശനഷ്ടമുണ്ടായത്. തുർക്കിയിലും സിറിയയിലുമായി മൂവായിരത്തോളം പേർക്കു ജീവഹാനി സംഭവിച്ചെന്നാണ് പ്രാഥമിക വിവരം.


ആഭ്യന്തരയുദ്ധത്തെത്തുടർന്ന് നരകയാതന അനുഭവിക്കുന്ന സിറിയൻ ജനതയ്ക്കു മേലുള്ള അടുത്ത പ്രഹരമായി ഭൂകന്പം മാറിയതായി നോർവീജിയൻ അഭയാർഥി കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു. യുദ്ധത്തെത്തുടർന്ന് നിരവധിപ്പേർ അഭയാർഥികളായി കൂട്ടപ്പലായനം ചെയ്തെങ്കിൽ, പ്രകൃതിദുരന്തം കൂടുതൽ പേരെ അനാഥമാക്കിയെന്ന് കൗൺസിൽ ഡയറക്ടർ കാർസ്റ്റൺ ഹസൻ പറഞ്ഞു.

പ്രദേശത്ത് കനത്ത മഞ്ഞും മഴയും അനുഭവപ്പെടുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് സിറിയൻ നിയന്ത്രിത പ്രദേശത്തെ ധനമന്ത്രി അബ്ദേൽ ഹക്കിം അൽ-മസാരി പറഞ്ഞു.
ഭൂചലനത്തിൽ ലോകനേതാക്കൾ നടുക്കം രേഖപ്പെടുത്തി.

സിറിയ-തുർക്കി ഭൂചലനത്തിൽ ഫ്രാൻസിസ് മാർപാപ്പ അഗാധ ദുഃഖം രേഖപ്പെടുത്തി. ഭൂചലനത്തെത്തുടർന്നു മരിച്ചവരുടെ കുടുംബാംഗങ്ങളെ മാർപാപ്പ അനുശോചനം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.