അറസ്റ്റ്‌ വാറണ്ട് റദ്ദാക്കി: ഇമ്രാനെതിരേയുള്ള വിചാരണയും നീട്ടി
അറസ്റ്റ്‌ വാറണ്ട് റദ്ദാക്കി: ഇമ്രാനെതിരേയുള്ള  വിചാരണയും നീട്ടി
Sunday, March 19, 2023 1:03 AM IST
ഇസ്‌ലാമാബാദ്: തോഷാഖാന അഴിമതിക്കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീക് ഇ ഇൻസാഫ് (പിടിഐ) അധ്യക്ഷനുമായ ഇമ്രാൻ ഖാനു താൽക്കാലിക ആശ്വാസം. ഇമ്രാൻ നേരിട്ട് ഹാജരായതിനെത്തുടർന്ന് അറസ്റ്റ്‌വാറണ്ട് റദ്ദാക്കിയ ഇസ്ലാമാബാദ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിചാരണ 30വരെ നീട്ടിവയ്ക്കുകയും ചെയ്തു. പോലീസും പിടിഐ പ്രവർത്തകരും തമ്മിൽ കോടതിക്കു പുറത്ത് ഏറ്റുമുട്ടിയതിനെത്തുടർന്നാണിത്.

പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചതിനാൽ കോടതിയുടെ പ്രവർത്തനവും ദുഷ്കരമായി. പിടിഐ പ്രവർത്തകർ കോടതി വളപ്പിലേക്ക് കല്ലേറു നടത്തി. ക്രമസമാധാനം താറുമാറായ അവസ്ഥയിൽ കോടതിക്കുള്ളിലേക്കു പ്രവേശിക്കാൻ ഇമ്രാനു കഴിഞ്ഞില്ല. കോടതിക്കുപുറത്ത് രേഖകൾ എത്തിച്ച് അദ്ദേഹത്തിന്‍റെ ഒപ്പ് രേഖപ്പെടുത്തുകയായിരുന്നു. ഇമ്രാൻ എത്താനായി ജഡ്ജിക്കു മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു. കല്ലേറിന്‍റെയോ കണ്ണീർവാതക പ്രയോഗത്തിന്‍റെയോ ആവശ്യമില്ലെന്നും കേസിൽ ഇന്നു വാദം കേൾക്കുന്നില്ലെന്നും ജഡ്ജി പറഞ്ഞതായി ഡോൺ ദിനപത്രം റിപ്പോർട്ട് ചെയ്തു.


അതേസമയം ഇമ്രാൻ കോടതിയിൽ ഹാജരാകുന്നതു സംബന്ധിച്ച നിയമനടപടികളെല്ലാം മുൻ പ്രധാനമന്ത്രി പൂർത്തിയാക്കിയതായി മുതിർന്ന നേതാവ് ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു.

ഇമ്രാൻ കോടതിയിലേക്കു പുറപ്പെട്ട സമയത്ത് ലാഹോറിലെ അദ്ദേഹത്തിന്‍റെ വസതിയിലേക്കു പോലീസ് ഇരച്ചുകയറി. ഇമ്രാന്‍റെ ഭാര്യ ബുഷ്‌റ ബീഗം വസതിയിലുണ്ടായിരുന്നു. സ്ഥലത്ത് തന്പടിച്ചിരുന്ന പിടിഐ പ്രവർത്തകരും പോലീസും ഇവിടെയും ഏറ്റുമുട്ടി. പതിനഞ്ച് പേർക്കു പരിക്കേറ്റതായും മുപ്പതുപേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങൾ വിറ്റു ലാഭമുണ്ടാക്കിയെന്ന കേസിൽ തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇമ്രാനെതിരേ കോടതിയെ സമീപിച്ചത്. ഇതേത്തുടർന്ന് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്‍റ് നടപ്പാക്കാനായി പോലീസ് നടത്തിയ ശ്രമങ്ങളെല്ലാം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.