യുഎസിൽ ചുഴലിക്കൊടുങ്കാറ്റ്; 23 മരണം
യുഎസിൽ ചുഴലിക്കൊടുങ്കാറ്റ്; 23 മരണം
Sunday, March 26, 2023 1:25 AM IST
ജാക്സൺ: തെക്കൻ യുഎസിലെ മിസിസിപ്പി സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രിയുണ്ടായ ചുഴലിക്കാറ്റിൽ 23 പേർ മരിച്ചു. മണിക്കൂറിൽ 113 കിലോമീറ്റർ വേഗത്തിൽ വീശിയ കാറ്റിൽ വലിയതോതിലുള്ള നാശനഷ്ടങ്ങളുണ്ടായി.

മരങ്ങളും വൈദ്യുതിപോസ്റ്റുകളും കടപുഴകി. മേൽക്കൂര പറന്നുപോയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒട്ടനവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.

കാറ്റിനൊപ്പം കനത്ത മഴയും ചെറിയ പന്തിന്‍റെ വലിപ്പത്തിൽ ആലിപ്പഴവും പെയ്തു. സിൽവർ സിറ്റി, റോളിംഗ് ഫോർട്ട് പട്ടണങ്ങളിൽ വളരെ വലിയ നാശനഷ്ടങ്ങളുണ്ടായി. റോളിംഗ് ഫോർക്ക് പട്ടണം ഭൂമിയിൽനിന്നു തുടച്ചുനീക്കപ്പെട്ടു എന്നാണു ചില റിപ്പോർട്ടുകളിൽ പറയുന്നത്.


മിസിസിപ്പിക്കു പുറമേ തെക്കൻ സംസ്ഥാനങ്ങളായ അലബാമയിലും ടെന്നസിയിലും ചുഴലിക്കാറ്റ് വലിയ നാശം വിതച്ചിട്ടുണ്ട്. മൂന്നു സംസ്ഥാനങ്ങളിലുംകൂടി ഒരു ലക്ഷത്തിലധികം കെട്ടിടങ്ങളിൽ വൈദ്യുതി ഇല്ലാതായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.