ബൈഡന്‍റെ ഉപദേശം തള്ളി നെതന്യാഹു
ബൈഡന്‍റെ ഉപദേശം തള്ളി നെതന്യാഹു
Wednesday, March 29, 2023 10:37 PM IST
ടെൽ അവീവ്: ഇസ്രയേലിലുടനീളം പ്രതിഷേധത്തിനു വഴിവച്ച ജുഡീഷറി പരിഷ്കരണ നടപടികളിൽനിന്നു പിന്മാറണമെന്ന യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഉപദേശം തള്ളി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

“ഇസ്രയേലിന്‍റെ കാര്യം നോക്കാൻ ഇസ്രയേലിനറിയാം” എന്നായിരുന്നു കടുത്ത ഭാഷയിൽ നെതന്യാഹുവിന്‍റെ പ്രതികരണം. അടുത്ത സുഹൃത്തക്കളായ യുഎസിന്‍റെയും അമേരിക്കയുടെയും നേതാക്കൾ തമ്മിൽ പരസ്യമായി എതിർപ്പു പ്രകടിപ്പിച്ചത് അപൂർവ സംഭവമായി വിലയിരുത്തപ്പെടുന്നു.

ചൊവ്വാഴ്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് ബൈഡൻ ഇസ്രേലി വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തിയത്. ഇസ്രയേലിനെ താറുമാറാക്കുന്ന നടപടികൾ തുടരാൻ അവിടുത്തെ സർക്കാരിനു കഴിയില്ലെന്നും നെതന്യാഹു പിന്തിരിയുമെന്നു കരുതുന്നതായും ബൈഡൻ പറഞ്ഞു. നെതന്യാഹുവിനെ ഉടൻ വൈറ്റ്ഹൗസിലേക്കു ക്ഷണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രയേലിനു സ്വന്തം നിലയ്ക്കു തീരുമാനമെടുക്കാനറിയാമെന്നും അടുത്ത സുഹൃത്തക്കളാണെങ്കിൽ പോലും ബാഹ്യസമ്മർദത്തിനു വഴങ്ങില്ലെന്നും നെതന്യാഹു ട്വിറ്ററിൽ പ്രതികരിച്ചു. ഇസ്രയേൽ അമേരിക്കൻ സംസ്ഥാനമല്ലെന്നാണു നെത്യാഹുവിന്‍റെ അടുത്ത സുഹൃത്തും ആഭ്യന്തര മന്ത്രിയുമായ ഇത്‌മാർ ബെൻ ഗവിർ പറഞ്ഞത്. സുഹൃത്തിന്‍റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നതു ശരിയല്ലെന്ന് വിദ്യാഭ്യാസമന്ത്രി യൊവാവ് കിസ്ച്ചും പറഞ്ഞു.


അതേസമയം, നെതന്യാഹുവിന്‍റെ എതിരാളികൾ ബൈഡനു പിന്തുണയുമായി ടെൽ അവീവിലെ അമേരിക്കൻ എംബസിക്കു മുന്നിൽ പ്രകടനം നടത്തി.

ജുഡീഷറി പരിഷ്കരണങ്ങൾ നിർത്തിവയ്ക്കുന്നതായി നെതന്യാഹു കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കഴിഞ്ഞദിവസങ്ങളിൽ അത്യുഗ്രൻ പ്രകടനങ്ങൾക്കു രാജ്യം വേദിയായ പശ്ചാത്തലത്തിലായിരുന്നിത്.

ജഡ്ജിമാരുടെ നിയമനത്തിൽ സർക്കാരിന് അധികാരം നല്കുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കാനാണു നെതന്യാഹുവിന്‍റെ ശ്രമം. കോടതി അമിത അധികാരം പ്രയോഗിക്കുന്നതിനു തടയിടാൻ ഇതു വേണമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ വിചാരണ നടക്കുന്ന അഴിമതിക്കേസുകളിൽ നിന്നു രക്ഷപ്പെടാനാണു നെതന്യാഹുവിന്‍റെ ശ്രമമമെന്ന് അദ്ദേഹത്തിന്‍റെ വിമർശകർ ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.