ബ്രിട്ടീഷ്, യുഎസ് പൗരന്മാരടക്കമുള്ള ഏഴു സന്നദ്ധപ്രവർത്തകർ സെൻട്രൽ ഗാസയിൽ ഭക്ഷ്യവസ്തുക്കൾ ഇറക്കി മടങ്ങവേ ആക്രമണത്തിനിരയായത് എങ്ങനെയെന്നു റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.
ഡ്രോൺ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേണൽ ആണ് ആക്രമണത്തിന് ഉത്തരവിട്ടത്. ബാഗ് ധരിച്ച സന്നദ്ധപ്രവർത്തകനെ തോക്കുധാരിയെന്നു തെറ്റിദ്ധരിച്ചു. ആദ്യം ഒരു വാഹനത്തിനു നേർക്ക് മിസൈൽ പ്രയോഗിച്ചു.
ഈ വാഹനത്തിൽനിന്നു രണ്ടു പേർ രക്ഷപ്പെട്ട് മറ്റൊരു വാഹനത്തിൽ കയറി. അപ്പോൾ ഇസ്രേലി സേന രണ്ടാമത്തെ വാഹനത്തിനു നേർക്കു മിസൈൽ പ്രയോഗിച്ചു. ഈ ആക്രമണത്തെയും കുറച്ചുപേർ അതിജീവിച്ചു. ഇവർ മൂന്നാമതൊരു വാഹനത്തിൽ കയറി. എന്നാൽ അതിനു നേർക്കും സേന മിസൈൽ പ്രയോഗിച്ചു. ഇതോടെ എല്ലാ സന്നദ്ധപ്രവർത്തകരും മരിച്ചു.
സന്നദ്ധപ്രവർത്തകരുടെ വാഹനം ഹമാസ് ഭീകരർ തട്ടിയെടുത്തുവെന്ന ധാരണയിലായിരുന്നു ആക്രമണമെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മൂന്ന് വ്യോമാക്രമണങ്ങൾ സൈനിക ചട്ടങ്ങളുടെ ലംഘനമായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.