നേപ്പാളുകാരൻതന്നെയായ എവറസ്റ്റ് മാൻ എന്നറിയപ്പെടുന്ന 54കാരൻ കാമി റിത ഷെർപ 30-ാം തവണയും എവറസ്റ്റ് കീഴടക്കി സ്വന്തം റിക്കാർഡ് തകർത്തതും ഈ വർഷമാണ്. കഴിഞ്ഞദിവസം കാമ്യ കാർത്തികേയൻ എന്ന പതിനാറുകാരി എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ പർവതാരോഹക എന്ന റിക്കാർഡ് സ്ഥാപിച്ചിരുന്നു.
നേവൽ ഓഫീസറുടെ മകളായ കാമ്യ മുംബൈ നേവി സ്കൂളിൽ 12-ാം ക്ലാസ് വിദ്യാർഥിനിയാണ്. ഈ വർഷം നേപ്പാൾ രാജ്യത്തെ വിവിധ കൊടുമുടികൾ കയറാൻ 900 പേർക്കാണ് അനുമതി നൽകിയത്. ഇതിൽ എവറസ്റ്റ് കയറാൻ 419 പേർക്കാണ് അനുമതി ലഭിച്ചത്.
അതിനിടെ, കോവിഡ് മഹാമാരിയെത്തുടർന്ന് 2020ൽ അടച്ചിട്ട എവറസ്റ്റിലേക്കുള്ള ടിബറ്റൻ റൂട്ട് വിദേശ പർവതാരോഹകർക്കായി ചൈന തുറന്നത് നേപ്പാളിന് ചെറിയതോതിൽ ക്ഷീണമാണ്.
ലോകത്തിലെ ഏറ്റവും വലിയ എട്ടു കൊടുമുടികളുള്ള നേപ്പാളിൽ ഓരോ വർഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് പർവതാരോഹകരാണ് എത്തുന്നത്. ഏപ്രിൽ, മേയ് മാസങ്ങളാണ് എവറസ്റ്റ് കൊടുമുടി കയറാനുള്ള ഏറ്റവും അനുയോജ്യമായ സമയം.