മോസ്കോ: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ വൈകാതെ ഉത്തരകൊറിയ സന്ദർശിച്ചേക്കും. അടുത്തയാഴ്ച പുടിന്‍റെ സന്ദർശനമുണ്ടാകുമെന്നു ദക്ഷിണകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോഗ്യാംഗിൽ വലിയ ഒരുങ്ങൾ നടക്കുന്നതായി ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമായിട്ടുണ്ട്.

പുടിന്‍റെ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതായി റഷ്യൻ വൃത്തങ്ങൾ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. പുടിൻ വിയറ്റ്നാമും സന്ദർശിക്കുമെന്നാണു സൂചന.


ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ കഴിഞ്ഞവർഷം റഷ്യ സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെ യുക്രെയ്ൻ യുദ്ധത്തിൽ ഉപയോഗിക്കാനായി ഉത്തരകൊറിയ റഷ്യക്ക് ആയുധങ്ങൾ നല്കിത്തുടങ്ങി. അതേസമയം ഉത്തരകൊറിയ ഇക്കാര്യം സമ്മ തിക്കാൻ തയാറായിട്ടില്ല.