കീവ്: റഷ്യയുടെ മുങ്ങിക്കപ്പൽ തകർത്തതായി യുക്രെയ്ൻ സേന അവകാശപ്പെട്ടു. ക്രിമിയയിലെ സെവാസ്തപോൾ തുറമുഖത്ത് നടത്തിയ മിസൈൽ ആക്രമണത്തിൽ റോസ്തോവ് ഓൺ ഡോൺ എന്ന മുങ്ങിക്കപ്പലാണു തകർത്തത്. ക്രിമിയയുടെ സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന എസ്-400 മിസൈൽ പ്രതിരോധ സംവിധാനവും നശിപ്പിച്ചതായി യുക്രെയ്ൻ സേന പറഞ്ഞു. സംഭവത്തിൽ റഷ്യ പ്രതികരിച്ചിട്ടില്ല.

സെവാസ്തപോളിൽ സെപ്റ്റംബറിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഈ മുങ്ങിക്കപ്പലിനു സാരമായ കേടുപാട് സംഭവിച്ചിരുന്നു. അറ്റകുറ്റപ്പണി നടത്തി പരീക്ഷണയോട്ടം നടത്തുന്നതിനിടെയാണ് തകർന്നത്.


എഫ്-16 യുക്രെയ്നിൽ

അമേരിക്കൻ നിർമിത അത്യാധുനിക എഫ്-16 യുദ്ധവിമാനങ്ങൾ യുക്രെയ്നു ലഭിച്ചു. പ്രസിഡന്‍റ് വോളോഡിമിർ സെലൻസ്കിയാണ് ഇക്കാര്യം അറിയിച്ചത്. യുക്രെയ്ൻ വ്യോമസേനാ ദിനമായിരുന്ന ഇന്നലെ എഫ്-16 യുദ്ധവിമാനത്തിനു മുന്നിൽനിന്നാണ് അദ്ദേഹം സംസാരിച്ചത്. യുഎസിനു പുറമേ ഡെന്മാർക്ക്, നെതർലാൻഡ്സ് എന്നിവർക്കും സെലൻസ്കി നന്ദി പറഞ്ഞു. ഒന്നര വർഷം മുന്പാണ് പാശ്ചാത്യ ശക്തികൾ എഫ്-16 വിമാനങ്ങൾ യുക്രെയ്നു നൽകാൻ തീരുമാനമെടുത്തത്.