വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ സ്ഥാനമൊഴിയാൻ പോകുന്ന പ്രസിഡന്‍റ് ജോ ബൈഡൻ, ക്രിമിനൽ കേസുകൾ നേരിടുന്ന മകൻ ഹണ്ടർ ബൈഡനു പൊതുമാപ്പു നല്കി. മകനെതിരായ കേസുകൾ നിയമവ്യവസ്ഥയുടെ ദുരുപയോഗമെന്നു ചൂണ്ടിക്കാട്ടിയാണു നടപടി.

പ്രസിഡന്‍റിന്‍റെ അധികാരം ഉപയോഗിച്ച് ഹണ്ടറിനു മാപ്പു നല്കില്ലെന്ന് ബൈഡൻ ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാണ്. മാപ്പു സ്വീകരിക്കില്ലെന്നു ഹണ്ടറും പറഞ്ഞിട്ടുണ്ട്.

നികുതിവെട്ടിപ്പ്, മയക്കുമരുന്ന് ഉപയോഗം മറച്ചുവച്ച് തോക്കുവാങ്ങൽ എന്നീ രണ്ടു കേസുകളാണു ഹണ്ടറിനെതിരേയുള്ളത്. 25 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന തോക്കുകേസിൽ കോടതി ജൂണിൽ ഹണ്ടർ കുറ്റക്കാരനെന്നു വിധിച്ചിരുന്നു.

ശിക്ഷാപ്രഖ്യാപനത്തിന് വരുന്നയാഴ്ച കോടതി ചേരാനിരിക്കേയാണു ബൈഡൻ മകന് ഉപാധികളില്ലാതെ മാപ്പുനല്കിയത്. 17 വർഷം വരെ തടവു ലഭിക്കാവുന്ന നികുതി വെട്ടിപ്പു കേസിൽ ഹണ്ടർ സെപ്റ്റംബറിൽ കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു.


നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെങ്കിലും രാഷ്‌ട്രീയം നിയമവ്യവസ്ഥയെ ബാധിച്ചുവെന്നും പ്രസിഡന്‍റിനു പുറമേ പിതാവുകൂടിയായ ഒരാൾ എടുത്ത തീരുമാനത്തെ അമേരിക്കൻ ജനത അംഗീകരിക്കുമെന്നും ബൈഡൻ വിശദീകരിച്ചു.

ബൈഡന്‍റെ നടപടി നിയമവ്യവസ്ഥയുടെ ദുരുപയോഗമാണെന്നു നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.

മുൻ പ്രസിഡന്‍റ് ബിൽ ക്ലിന്‍റൺ 2001ൽ മയക്കുമരുന്നു കേസ് നേരിടുന്ന തന്‍റെ അർധസഹോദരൻ റോജർ ക്ലിന്‍റന് മാപ്പു നല്കിയിരുന്നു.

2020ൽ ഡോണൾഡ് ട്രംപ് മകൾ ഇവാങ്കയുടെ ഭർതൃപിതാവ് ചാൾസ് കുഷ്നർക്കും മാപ്പു നല്കിയിട്ടുണ്ട്.