കൊച്ചി വിമാനത്താവളം: ടെർമിനൽ ഒന്നിൽ ചെക്ക്-ഇൻ തുടങ്ങി
കൊച്ചി വിമാനത്താവളം: ടെർമിനൽ ഒന്നിൽ ചെക്ക്-ഇൻ തുടങ്ങി
Friday, March 22, 2019 12:37 AM IST
നെടുന്പാശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഒന്നാം ടെർമിനലിൽ ആഭ്യന്തര യാത്രക്കാർക്കുള്ള ചെക്ക്-ഇൻ തുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് 1.05ന് ചെന്നൈക്ക് പുറപ്പെട്ട ഇൻഡിഗോ എയർലൈൻസിലെ യാത്രക്കാരാണ് ടി-1 ൽ നിന്ന് ആദ്യമായി ചെക്ക്-ഇൻ ചെയ്തത്. ഒന്നാം ടെർമിനൽ പ്രവർത്തനം തുടങ്ങിയതോടെ ആഭ്യന്തര യാത്രക്കാർക്കും അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ലഭ്യമായിത്തുടങ്ങി.

നാല് എയ്റോ ബ്രിഡ്ജുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഏപ്രിൽ പകുതിയോടെ മൂന്നെണ്ണം കൂടി സജ്ജമാകും. ഇതിനു പുറമെ മൂന്നു റിമോട്ട് ഗേറ്റുകളുണ്ട്. ടെർമിനലിന്‍റെ താഴത്തെ നിലയിലെ ചെക്ക്-ഇൻ മേഖലയിൽ 56 കൗണ്ടറുകളും 10 സെൽഫ് ചെക്ക്-ഇൻ കിയോസ്കുകളും പ്രവർത്തിച്ചുതുടങ്ങി. ചെക്ക്-ഇൻ കൗണ്ടറുകളുടെ പിന്നിലായി കേരളത്തിലെ 14 ജില്ലകളേയും പ്രതിനിധാനം ചെയ്യുന്ന കൂറ്റൻ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ലഘു ഷോപ്പിംഗ് ഏരിയ, രണ്ടു വിഐപി റൂമുകൾ, മെഡിക്കൽ റൂം, എടിഎം എന്നിവയും താഴത്തെ നിലയിലുണ്ട്. ചെക്ക്-ഇൻ ചെയ്യുന്പോൾതന്നെ ബാഗുകൾ സുരക്ഷാ പരിശോധനയ്ക്ക് നിക്ഷേപിക്കാവുന്ന ഇൻ-ലൈൻ ബാഗേജ് സംവിധാനവും പൂർണനിലയിൽ പ്രവർത്തിച്ചുതുടങ്ങി. ഒന്നാം നിലയിൽ സുരക്ഷാ പരിശോധനയ്ക്കായുള്ള ഏഴു യൂണിറ്റുകളും പ്രവർത്തനസജ്ജമായി. ഇന്നലെ രാവിലെ ഒന്പതിന് ടെർമിനൽ ഒന്നിന്‍റെ പുറപ്പെടൽ വിഭാഗത്തിന്‍റെ സുരക്ഷാ ചുമതല സിഐഎസ്എഫ് ഏറ്റെടുത്തു. 11 ഓടെ ചെക്ക്-ഇൻ പൂർണമായും രണ്ടാം ടെർമിനലിൽ നിന്ന് ഒന്നാം ടെർമിനലിലേക്ക് മാറ്റി.


കേരളത്തിന്‍റെ തനത് വാസ്തുശില്പ ശൈലിയിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് നവീകരിച്ച ഒന്നാം ടെർമിനലിൽ ചെക്ക്-ഇൻ പ്രവർത്തനം തുടങ്ങിയതോടനുബന്ധിച്ച് സിയാൽ കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനം സിയാൽ എംഡി വി.ജെ. കുര്യൻ നിർവഹിച്ചു. ആദ്യ പരിപാടിയായി ഏരൂർ വൈകുണ്ഠേശ്വരം കഥകളി യോഗം ’ അർജുനവിഷാദ വൃത്തം ’ കഥകളി അവതരിപ്പിച്ചു. എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ, എക്സിക്യൂട്ടീവ് ഡയറക്ടർ എ.എം. ഷബീർ, സിഎഫ്ഒ സുനിൽ ചാക്കോ, ഡിജിഎം സിവിൽ ടി.ഐ. ബിനി, എഒസി ചെയർമാൻ ഗിരീഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.