ഉത്പാദനച്ചെലവ് കുതിക്കുന്നു ; ക്ഷീരമേഖല പ്രതിസന്ധിയിലേക്ക്
ഉത്പാദനച്ചെലവ് കുതിക്കുന്നു ; ക്ഷീരമേഖല പ്രതിസന്ധിയിലേക്ക്
Saturday, August 24, 2019 12:13 AM IST
ഉത്പാദനച്ചെലവ് താങ്ങാനാകാതെ കേരളത്തിലെ ക്ഷീരമേഖല പ്രതിസന്ധിയിലേക്ക്. കേരളത്തിലെ 14 ലക്ഷം ക്ഷീരകർഷകരെയും വ്യവസായ സംരംഭങ്ങളെയും നേരിട്ടു ബാധിക്കുന്ന പ്രശ്നമാണിത്. അവരുടെ കുടുംബാംഗങ്ങളെയും കൂട്ടി 54 ലക്ഷം പേർ പട്ടിണിയിലേക്കു നീങ്ങുകയാണ്. സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ക്ഷീരവ്യവസായ സംരംഭങ്ങളും നിലനിൽപ്പിനുള്ള പോരാട്ടത്തിലാണ്.

കാലിത്തീറ്റ വിലയിലെ ഭീമമായ വർധനയാണ് കർഷകർ അഭിമുഖീകരിക്കുന്ന ഒന്നാമത്തെ പ്രശ്നം. പ്രളയം മൂലം കന്നുകാലികൾ ചത്തതും തൊഴുത്തുകളും മറ്റും തകർന്നതു മൂലമുള്ള പ്രശ്നങ്ങളുമാണു മറ്റൊന്ന്. ആരെങ്കിലും ഒരാൾ പരാതിപ്പെട്ടാൽ ഫാം അടച്ചുപൂട്ടാനുള്ള നോട്ടീസാണ് വരുന്നത്. ഇത്തരത്തിൽ 2000 ഫാമുകൾക്കാണ് അടച്ചുപൂട്ടൽ നോട്ടീസ് ലഭിച്ചിരിക്കുന്നതെന്ന് കർഷക സംഘടനകൾ പറയുന്നു. ഇതിനു പുറമേയാണ് ഫാം ലൈസൻസ് നല്കുന്നതിനും വർഷാവർഷം പുതുക്കുന്നതിനും ഉണ്ടാക്കിവച്ചിട്ടുള്ള നൂലാമാലകൾ. ഇതും കർഷകരെ വലയ്ക്കുകയാണ്.

ഒരു ലിറ്റർ പാലുത്പാദിപ്പിക്കുന്നതിന് 40 രൂപ ചെലവുണ്ടെന്ന് സർക്കാർ നിയോഗിച്ച കമ്മീഷന്‍റെ റിപ്പോർട്ട് സർക്കാരിന്‍റെ കൈയിൽ കിട്ടിയിട്ടു വർഷങ്ങൾ പലതുകഴിഞ്ഞു. മിൽമയ്ക്കു കീഴിലുള്ള 3,600 ക്ഷീരസഹകരണസംഘങ്ങളിലാണ് ഒരു വിഭാഗം കർഷകർ പാൽ നല്കുന്നത്. സ്വകാര്യ സംസ്കരണമേഖലയിലെ കന്പനികൾക്കു പാൽ നല്കുന്നവരും അനവധി. ഒരു ലിറ്റർ പാലിന് 33 രൂപയാണു കർഷകർക്കു മിൽമ നല്കുന്നത്.

ഒരു വർഷംകൊണ്ടു കാലിത്തീറ്റവിലയിൽ 400 രൂപയുടെ വർധനയാണുണ്ടായത്. 2018 മേയിൽ 950 രൂപയായിരുന്നു 50 കിലോഗ്രാമുള്ള ഒരു ചാക്ക് കാലിത്തീറ്റയുടെ വില. ഇന്നത് 1350 രൂപ വരെയെത്തി. ക്ഷീരസംഘങ്ങൾ വഴി കർഷകർക്കു നല്കുന്ന മിൽമയുടെ കാലിത്തീറ്റവില ഗോൾഡിന് 1325 രൂപ, റിച്ചിന് 1195 രൂപ എന്നിങ്ങനെയാണ്. തലേ മാസം 60 ലിറ്റർ പാൽ അളന്ന കർഷകർക്ക് 100 രൂപ ഇളവുള്ളതാണ് ആകെയുള്ള ആശ്വാസം.

തമിഴ്നാട്ടിൽ പാൽവില വർധിപ്പിച്ച് കർഷകരെ സഹായിക്കുന്നുണ്ട്. പാൽവില വർധിപ്പിച്ചാൽ അതിന്‍റെ 75 ശതമാനം കർഷകനു ലഭിക്കത്തക്ക തരത്തിൽ ക്രമീകരിക്കണം.

നമ്മുടെ കാലാവസ്ഥയ്ക്കിണങ്ങുന്ന അത്യുത്പാദനശേഷിയുള്ള ഇനങ്ങളെ കണ്ടെത്താൻപോലും കേരളത്തിനായിട്ടില്ല. ഉരുക്കൾക്കു ബീജാദാനം നടത്തുന്പോൾ ഏതിനത്തിന്‍റെ ബീജമാ‌ണു നല്കുന്നതെന്ന് ഡോക്ടർക്കു പോലുമറിയാത്ത അവസ്ഥ! കർഷകന് ആവശ്യമുള്ള ഇനത്തിന്‍റെ ബീജം നല്കാൻ ഇപ്പോഴും കേരളത്തിലെ ക്ഷീരവികസന വകുപ്പിനാകുന്നില്ല. ഇങ്ങനെ ഏതെങ്കിലും ബീജം നല്കിയുണ്ടാകുന്ന കുഞ്ഞിൽനിന്ന് പ്രതീക്ഷിക്കുന്ന അളവിൽ പാൽ ലഭിക്കാത്തതും സംരംഭത്തെ തളർത്തുന്നു. പശുക്കിടാവിനെ മാത്രം ലഭിക്കുന്ന ബീജം ലഭ്യമാക്കി തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങൾ മുന്നേറുന്പോഴാണ് നമ്മൾ പിറകോട്ടു പോകുന്നത്.
പശുവളർത്തൽ പ്രോത്സാഹിപ്പിക്കാൻ എംഎസ്ഡിപി പോലുള്ള പദ്ധതികൾ നിലവിലുണ്ട്. ഇവിടത്തെ കന്നുകാലികളുടെ എണ്ണം കൂട്ടാൻ അയൽസംസ്ഥാനങ്ങളിൽനിന്ന് ഉരുക്കളെ വാങ്ങണമെന്നാണ് പദ്ധതി നിർദേശം. ഇത്തരത്തിൽ കേരളത്തിലേക്ക് പശുക്കളെ കൈമാറുന്ന വൻ ലോബി തമിഴ്നാട്ടിൽ പ്രവർത്തിക്കുന്നുണ്ട്. ഇവർ പത്തു ലിറ്റർ പാൽ ലഭിക്കുമെന്നു പറഞ്ഞു വിൽക്കുന്ന പശുക്കളിൽനിന്നു രണ്ടു ലിറ്റർ പാൽ പോലും ലഭിക്കാതെ കർഷകർ കബളിപ്പിക്കപ്പെടുകയാണ്. പാൽ ലഭിക്കുന്ന നല്ലയിനം പശുക്കളെ ഇവിടെത്തന്നെ ലഭ്യമാക്കിയാലേ ഈ ദുരവസ്ഥ മാറൂ.


പ്രതീക്ഷിക്കുന്ന പാലുത്പാദനം കാലിത്തീറ്റയിലെ ഗുണനിലവാരക്കുറവുമൂലം ഉണ്ടാകുന്നില്ലെന്നു കർഷകർ പറയുന്നു. കർണാടക, തമിഴ്നാട് സർക്കാരുകൾ സംഘങ്ങൾ വഴി കർഷകർക്ക് സബ്സിഡി നല്കിയാണ് ഈ മേഖലയെ തകരാതെ പിടിച്ചുനിർത്തുന്നത്. നേരത്തെ ലിറ്ററിന് മൂന്നു രൂപ സർക്കാർ സബ്സിഡിയായി കർഷകന് നല്കിയിരുന്നു. എന്നാൽ ഇത് നാലു രൂപയായി ഉയർത്തിയപ്പോൾ എത്ര ലിറ്റർ പാലളന്നാലും ലഭിക്കാവുന്ന പരമാവധി തുക വർഷം 40,000 ആയി നിജപ്പെടുത്തി. ഇതുമൂലം കൂടുതൽ പാൽ അളക്കുന്ന കർഷകർക്കു ലഭിക്കുന്ന പ്രയോജനം ഇല്ലാതായി.

ക്ഷീരകർഷകർ ദുരിതക്കയത്തിലാണ്. ഇതെല്ലാം തരണം ചെയ്ത് ഈ മേഖല എത്രനാൾ മുന്നോട്ടുപോകുമെന്നു കണ്ടറിയണം. ക്ഷീരകർഷകരെയും വ്യവസായത്തെയും കൈപിടിച്ചുയർത്താൻ സർക്കാർ ഈ മേഖലയിൽ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ആവശ്യം.

കർഷകർ മാത്രമല്ല വ്യവസായമേഖലയും പ്രതിസന്ധിയിൽ

പെട്രോളിയത്തിന്‍റെ ഉപോത്പന്നമാണ് പാൽ പായ്ക്ക് ചെയ്യാനുപയോഗിക്കുന്ന പോളിഫിലിം. പെട്രോളിയം ഉത്പന്നങ്ങൾക്കു വില വർധിക്കുന്നതിനനുസരിച്ച് ഇതിനും വില വർധിക്കും. ഡീസൽവിലവർധന പാൽ ശേഖരിച്ച് സംസ്കരണ പ്ലാന്‍റിലെത്തിക്കുന്നതിനും ചെലവു കൂട്ടും.
സ്വകാര്യ സംസ്കരണ പ്ലാന്‍റുകൾ പ്രവർത്തിക്കുന്ന മേഖലകളിൽ അടിക്കടിയുണ്ടാകുന്ന വൈദ്യുതിമുടക്കമാണ് മറ്റൊരു പ്രശ്നം. ഇതിനാൽ പലപ്പോഴും പാൽ പായ്ക്ക് ചെയ്യുന്നതിന് ജനറേറ്ററുകൾ പ്രവർത്തിപ്പിക്കേണ്ടിവരുന്നതും ചെലവുയർത്തും. ജിഎസ്ടി വന്നതോടെ പാൽ പായ്ക്കിംഗിനുപയോഗിക്കുന്ന സാമിഗ്രികൾക്കും വില വർധിച്ചു. തൊഴിലാളികൾക്കുള്ള കൂലിയിനത്തിലും വർധനയുണ്ട്. സർക്കാർ അനുശാസിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സ്വകാര്യവ്യവസായശാലകളും പ്രവർത്തിക്കുന്നത്.

പ്രളയവും ദുരന്തങ്ങളും സംസ്കരണമേഖലയിലും വൻ നഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പാൽ ശേഖരിക്കുന്ന റഫ്രിജറേറ്ററുകൾ, ഫ്രീസറുകൾ എന്നിവ പ്രളയത്തിൽ നഷ്ടപ്പെടുന്നു. കന്നുകാലികൾ നഷ്ടപ്പെടുന്ന കർഷകർക്ക് ഇവയെ വാങ്ങാനും കാലിത്തീറ്റയ്ക്കുമൊക്കെയുള്ള സഹായവും നല്കേണ്ടിവരുന്നതും സ്വകാര്യ പാൽ വ്യവസായ മേഖലയുടെ നട്ടെല്ലൊടിക്കുന്നു.

മിൽമ പോലുള്ള സ്ഥാപനങ്ങൾക്കു ദേശീയ ക്ഷീരവികസന ബോർഡിന്‍റെ സഹായം ലഭിക്കുന്നതിനാൽ പിടിച്ചുനിൽക്കാനാവുന്നുണ്ടാകും. എന്നാൽ, സ്വകാര്യ മേഖലയ്ക്ക് സർക്കാരിന്‍റെ ഒരു സഹായവും ലഭിക്കുന്നില്ല. ഇതിനാൽ ഈമേഖലയിലെ നിരവധി തൊഴിലാളികൾക്ക് തൊഴിലും നഷ്ടപ്പെടുന്നുണ്ട്. കർഷകരെയും വ്യവസായശാലകളെയും ഉപഭോക്താക്കളെയും കണക്കിലെടുത്തുള്ള പരിഹാരമാണ് ആവശ്യം.

ടോം ജോർജ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.