ആരോഗ്യ പരിപാലനവും സേവനങ്ങളും ജിഎസ്ടിയും
ആരോഗ്യ പരിപാലനവും സേവനങ്ങളും ജിഎസ്ടിയും
Monday, August 26, 2019 12:18 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

മെഡിക്കൽ സർവീസ് വഴി ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനത്തിനാണ് ഹെൽത്ത് കെയർ എന്നു പറയുന്നത്. ഹെൽത്ത് കെയർകൊണ്ടുദ്ദേശിക്കുന്നത് ആശുപത്രികളിലെ മരുന്നുവിതരണം, ചികിത്സ, ഡെന്‍റൽ ഹോസ്പിറ്റലിലെ ചികിത്സ തുടങ്ങി രോഗങ്ങൾക്കും അപകടങ്ങൾ മൂലമുണ്ടാകുന്ന ശാരീരികമായ കേടുപാടുകൾക്കുമുള്ള ചികിത്സയ്ക്കും രോഗപ്രതിരോധത്തിനുമുള്ള ചികിത്സയ്ക്കുമാണ്. വിജ്ഞാപനം 12/2017, 9/2017, തീയതി 28/6/2017 പ്രകാരമാണ് ഹെൽത്ത് കെയർ സർവീസുകൾക്ക് ചരക്കുസേവന നികുതിയിൽനിന്ന് ഒഴിവ് നല്കിയിരിക്കുന്നത്. ഇതിൻപ്രകാരം എല്ലാ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റുകളുടെയും ഡോക്ടർമാരുടെയും സേവനങ്ങളും പാരാമെഡിക്കൽ സേവനങ്ങളും രോഗികളുടെ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന ആംബുലൻസ് സേവനങ്ങളും ജിഎസ്ടിയിൽനിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.

രോഗങ്ങളുടെ ഡയഗ്‌നോസിസ്, ചികിത്സ, ഗർഭധാരണം സംബന്ധമായ ചികിത്സകൾ തുടങ്ങിയുള്ള എല്ലാ ചികിത്സകളും ഇന്ത്യയിൽ അംഗീകാരം കിട്ടിയിട്ടുള്ള ചികിത്സാവിധികളായ അലോപ്പതി, ആയുർവേദം, സിദ്ധ, യുനാനി, യോഗാ, പ്രകൃതിചികിത്സ, ഹോമിയോപ്പതി എന്നിവയിലേതെങ്കിലും വിധിയിലുള്ള ചികിത്സയെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, സൗന്ദര്യവർധനയ്ക്കു വേണ്ടിയുള്ള പ്ലാസ്റ്റിക് സർജറികൾക്കും കോസ്മെറ്റിക് സർജറികൾക്കും ജിഎസ്ടിയിൽനിന്നു കിഴിവില്ല. എന്നാൽ, മുച്ചുണ്ട് പോലെ ജന്മനാ ഉള്ള വൈകല്യങ്ങൾക്കും അപകടങ്ങൾ മൂലം സംഭവിക്കുന്ന വൈകല്യങ്ങൾക്കും പ്ലാസ്റ്റിക് സർജറി ചെയ്താലും ആ സർവീസുകൾക്ക് ജിഎസ്ടി ബാധകമല്ല.

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റുകൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാവിധ ആശുപത്രികൾ, നേഴ്സിംഗ് ഹോമുകൾ, ക്ലിനിക്കുകൾ, സാനിട്ടോറിയം അല്ലെങ്കിൽ ഇതുപോലുള്ള സേവനങ്ങൾ ചെയ്യുന്ന സ്ഥാപനങ്ങൾ, രോഗനിർണയം, ചികിത്സ തുടങ്ങിയ ഇന്ത്യയിലെ അംഗീകൃത ചികിത്സാവിധികളായ അലോപ്പതി, ആയുർവേദം, സിദ്ധ, യുനാനി, യോഗ, പ്രകൃതിചികിത്സ, ഹോമിയോപ്പതി എന്നിവയിലേതെങ്കിലും വിധികളിൽ നടത്തുന്ന സ്ഥാപനങ്ങളാണ്.


ആംബുലൻസ് സർവീസുകൾ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും ചികിത്സയ്ക്കുശേഷം തിരികെ വീട്ടിലെത്തിക്കുന്നതിനുമുള്ള സേവനങ്ങൾക്കാണ് ജിഎസ്ടിയിൽനിന്ന് ഒഴിവു ലഭിക്കുന്നത്.

മൃഗാശുപത്രിയിൽനിന്നും പക്ഷികൾക്കും മൃഗങ്ങൾക്കും നല്കുന്ന ചികിത്സയ്ക്കും മറ്റു സേവനങ്ങൾക്കും ജിഎസ്ടി ഒഴിവാണ്. ബ്ലഡ് ബാങ്ക് സേവനങ്ങൾക്കും ജിഎസ്ടി ഒഴിവാണ്. എല്ലാ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റുകളിൽ നടത്തപ്പെടുന്ന മെഡിക്കൽ ടെസ്റ്റുകൾ ജിഎസ്ടിയിൽനിന്ന് ഒഴിവാണ്. ആശുപത്രിയോടു ചേർന്നു നടത്തുന്ന ബയോ-വേസ്റ്റ് സംസ്കരണ യൂണിറ്റുകൾക്കും ജിഎസ്ടി ഒഴിവാണ്. രോഗികളിൽനിന്നു വാങ്ങുന്ന മുറിവാടകയ്ക്ക് ജിഎസ്ടി ഇല്ല. എന്നാൽ, രോഗിയുടെ കൂടെ നിൽക്കുന്ന ബൈസ്റ്റാൻഡേഴ്സിന് താമസിക്കുന്നതിന് ആശുപത്രിയിലെ മുറികൾ നല്കിയാൽ അവയ്ക്ക് ജിഎസ്ടി നല്കണം.

ആശുപത്രി കാന്‍റീനിൽനിന്നോ പുറത്തുള്ള കടകളിൽനിന്നോ ആശുപത്രിയിലെ രോഗികൾക്കും ബൈസ്റ്റാൻഡേഴ്സിനും ഡോക്ടർമാർക്കും നേഴ്സുമാർക്കുമൊക്കെ നല്കുന്ന ഭക്ഷണത്തിന് ജിഎസ്ടി ബാധകമാണ്. എന്നാൽ, ഡോക്ടർമാരുടെയോ ന്യൂട്രീഷൻസിന്‍റെയോ നിർദേശപ്രകാരം ചികിത്സയുടെ ഭാഗമായി താമസിക്കുന്ന രോഗികൾക്കു നല്കുന്ന ഭക്ഷണത്തിന് ജിഎസ്ടി ഇല്ല.

ആശുപത്രികളിൽ താമസിച്ച് ചികിത്സിക്കുന്ന രോഗികൾക്ക് നല്കുന്ന മരുന്നുകൾ ചികിത്സയുടെ ഭാഗമായതിനാൽ അവയ്ക്ക് ജിഎസ്ടി ബാധകമല്ല. എന്നാൽ, ആശുപത്രികളിലെ ഫാർമസികളിൽനിന്ന് ഒപി വിഭാഗത്തിന് ലഭിക്കുന്ന മരുന്നുകൾക്ക് ജിഎസ്ടി ബാധകമാണ്. ഡയഗ്‌നോസ്റ്റിക് സെന്‍ററുകളെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റുകളായി കണക്കാക്കുന്നതിനാൽ അവയ്ക്ക് ജിഎസ്ടി ബാധകമല്ല. ഇത് മെഡിവിഷൻ സ്കാൻ ആൻഡ് ഡയഗ്‌നോസ്റ്റിക് റിസർച്ച് സെന്‍റർ പ്രൈവറ്റ് ലിമിറ്റഡിന്‍റെ കാര്യത്തിൽ എഎആർ നടത്തിയ വിധിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.