ജിഎസ്ടിയിൽ മാറ്റങ്ങൾ വരും
ജിഎസ്ടിയിൽ മാറ്റങ്ങൾ വരും
Thursday, September 19, 2019 11:16 PM IST
ചരക്കുസേവന നികുതി (ജിഎസ്ടി)യിൽ പല മാറ്റങ്ങളും ആലോചിക്കാൻ ജിഎസ്ടി കൗൺസിൽ ഇന്നു ഗോവയിൽ സമ്മേളിക്കുന്നു. വ്യവസായ മേഖലയും സംസ്ഥാനങ്ങളും നിരവധി ആവശ്യങ്ങൾ ഉന്നയിക്കുന്നു. നികുതി വരുമാനം പ്രതീക്ഷിച്ചത്ര കൂടാത്തതിനാൽ പല ആവശ്യങ്ങളോടും കേന്ദ്രമോ സംസ്ഥാനങ്ങളോ അനുഭാവം പ്രകടിപ്പിക്കുന്നില്ല.

കേന്ദ്ര ധനമന്ത്രി അധ്യക്ഷയായ ജിഎസ്ടി കൗൺസിലിൽ സംസ്ഥാന ധനമന്ത്രിമാരാണ് അംഗങ്ങൾ.

ആവശ്യങ്ങൾ

വാഹനമേഖല: വാഹനങ്ങളുടെ നികുതി 28-ൽനിന്നു 18 ശതമാനമാക്കണം.

പ്രത്യാഘാതം: ഇങ്ങനെ കുറച്ചാൽ 60,000 കോടി രൂപ നഷ്ടപ്പെടും. തന്മൂലം സംസ്ഥാനങ്ങൾ എതിര്. പകരം നികുതി കൂട്ടാൻ അവസരമില്ലാത്തതിനാൽ കേന്ദ്രവും എതിര്.

ഹോട്ടൽ വ്യവസായം: 7500 രൂപയ്ക്കു മുകളിലുള്ള മുറിവാടകയ്ക്ക് 28 ശതമാനം നികുതി ടൂറിസം വളർച്ചയ്ക്കു തടസമായതിനാൽ കുറയ്ക്കണം.

പ്രതികരണം: പല സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്നു വാദിക്കുന്നു. 12000 രൂപവരെ പ്രതിദിന വാടകയുള്ളവയ്ക്കു 18 ശതമാനമായി ഡ്യൂട്ടി കുറച്ചേക്കും.


കേറ്ററിംഗ്: 18 ശതമാനം ജിഎസ്ടി കുറയ്ക്കണമെന്ന് ആവശ്യം.

പ്രതികരണം: സംസ്ഥാനങ്ങൾ നികുതി കുറയ്ക്കലിന് അനുകൂലം.

ബിസ്കറ്റ്: കിലോയ്ക്കു 100 രൂപയിൽ താഴെയുള്ളവയുടെ നികുതി 18 ശതമാനത്തിൽനിന്നു കുറയ്ക്കണമെന്നു കന്പനികൾ.

പ്രതികരണം: വ്യത്യസ്ത നിരക്കുകൾ ഭരണച്ചെലവ് കൂട്ടും; നികുതി കുറയ്ക്കുന്നത് ഉപഭോക്താക്കൾക്കു പ്രയോജനപ്പെടാനിടയില്ല എന്നീ എതിർവാദങ്ങളാണു ജിഎസ്ടി ഫിറ്റ്മെന്‍റ് കമ്മിറ്റി ഉന്നയിച്ചത്.

മറ്റു മാറ്റങ്ങൾ: കൈകൊണ്ട് ഉണ്ടാക്കുന്ന തീപ്പെട്ടിയുടെ നികുതി അഞ്ചിൽനിന്നു 12 ശതമാനമാക്കണമെന്നു കേന്ദ്രം നിർദേശിക്കുന്നു.

രണ്ടു കോടി രൂപവരെ വാർഷിക വിറ്റുവരവുള്ളവരെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കണമെന്ന നിർദേശവും പരിഗണിക്കും.

ലോട്ടറികൾക്കു നികുതി 28 ശതമാനമായി ഏകീകരിക്കണമെന്നു ചില സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നു. ഇപ്പോൾ സർക്കാരുകൾ നേരിട്ടു നടത്തുന്ന ലോട്ടറികൾക്കു 12 ശതമാനവും മറ്റുള്ളവയ്ക്ക് 28 ശതമാനവുമാണ് നികുതി. കേന്ദ്രം ഏകനിരക്കിന് അനുകൂലമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.