അഞ്ചു ലക്ഷം കോടി ഡോളർ ജിഡിപി സ്വപ്നം മാത്രം: മൻമോഹൻ സിംഗ്
അഞ്ചു ലക്ഷം കോടി ഡോളർ ജിഡിപി  സ്വപ്നം മാത്രം: മൻമോഹൻ സിംഗ്
Thursday, October 17, 2019 11:58 PM IST
മുംബൈ: ഇന്ത്യ മുരടിപ്പിന്‍റെ ദൂഷിതവലയത്തിലാണെന്ന് മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ്. 2024ൽ അഞ്ചു ലക്ഷം കോടി ഡോളറിന്‍റെ വലുപ്പത്തിലേക്ക് ഇന്ത്യൻ സന്പദ്ഘടന വളരുന്നത് ഇതുമൂലം അസാധ്യമായെന്നു അദ്ദേഹം പറഞ്ഞു. സമീപകാലത്ത് ഇന്ത്യൻ വളർച്ച അഞ്ചര - പത്തു ശതമാനത്തിനു മുകളിലാകാൻ അദ്ദേഹം സാധ്യത കാണുന്നില്ല.

സന്പദ്ഘടന സംബന്ധിച്ചു മഹാരാഷ്‌ട്ര കോൺഗ്രസ് ഘടകം സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലില്ലായ്മ അടക്കം രാജ്യം നേരിടുന്ന പ്രശ്നങ്ങൾ തീർക്കണമെങ്കിൽ പ്രതിവർഷം എട്ടു മുതൽ പത്തുവരെ ശതമാനം തോതിൽ വളർച്ച വേണം. പക്ഷേ, ഇപ്പോഴത്തെ നിലയ്ക്ക് ആറു ശതമാനത്തിൽ കൂടിയ വളർച്ച ഉടനെങ്ങും സാധിക്കില്ല. 2014ൽ അഞ്ചു ലക്ഷം കോടി ഡോളർ ജിഡിപി ഈ സർക്കാരിന്‍റെ മറ്റു പ്രഖ്യാപനങ്ങൾ പോലെ സ്വപ്നമായി ശേഷിക്കും. കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്നും പ്രതിവർഷം രണ്ടു കോടി തൊഴിൽ ഉണ്ടാക്കുമെന്നും പറഞ്ഞ കാര്യങ്ങൾ ഓർമിപ്പിച്ച് സിംഗ് പറഞ്ഞു.

പൊതുമേഖലാ ബാങ്കുകളുടെ ഏറ്റവും മോശപ്പെട്ട കാലമായിരുന്നു താൻ പ്രധാനമന്ത്രിയും രഘുറാം രാജൻ റിസർവ് ബാങ്ക് ഗവർണറും ആയിരുന്നത് എന്ന ധനമന്ത്രി നിർമല സീതാരാമന്‍റെ പ്രസ്താവനയ്ക്കു സിംഗ് ചുട്ട മറുപടി നൽകി. അന്നത്തെ കാര്യങ്ങൾ അന്നു നടന്നു. ചില തെറ്റുകൾ വന്നിട്ടുണ്ടാകും. പിന്നീടു ഭരണത്തിൽ വന്നവർ ഈ തെറ്റുകൾ പഠിച്ച് തിരുത്തണമായിരുന്നു. അതുണ്ടായില്ല. ഇപ്പോഴും പഴയ പ്രശ്നങ്ങൾ സന്പദ്ഘടനയെ അലട്ടുന്നു. നീരവ് മോദിയും അയാളെപ്പോലുള്ളവരും എങ്ങനെയാണ് പൊതുമുതലുകൊണ്ടു കടന്നുകളഞ്ഞത്. എന്നും യുപിഎ ഭരണത്തെ കുറ്റപ്പെടുത്തിയിട്ടു കാര്യമല്ല. അഞ്ചരവർഷമായില്ലേ നിങ്ങൾ ഭരണം തുടങ്ങിയിട്ട്. യുപിഎയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ പ്രശ്നങ്ങൾ മനസിലാക്കാനുള്ള കഴിവു വേണം - മൻമോഹൻ പറഞ്ഞു.


ശരിയായ രോഗനിർണയം നടത്താൻ ഈ ഗവൺമെന്‍റിനു കഴിഞ്ഞിട്ടില്ല. മറിച്ച് നോട്ട് നിരോധനം പോലുള്ള നടപടികളിലൂടെ രാജ്യത്തെ വളർച്ച പിന്നോട്ടടിച്ചു.

നോട്ട് നിരോധനം മൂലം വളർച്ച ഒന്നര - രണ്ടു ശതമാനം കുറയുമെന്നു താൻ മുന്നറിയിപ്പ് നൽകിയതുപോലെ സംഭവിച്ച കാര്യം സിംഗ് ഓർമിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.