സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ രണ്ടാംപാദ അറ്റാദായം 84.48 കോടി
സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ രണ്ടാംപാദ  അറ്റാദായം 84.48 കോടി
Thursday, October 17, 2019 11:58 PM IST
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് 2019-20 സാമ്പത്തിക വർഷത്തിലെ രണ്ടാംപാദഫലം പ്രഖ്യാപിച്ചു. 84.48 കോടി രൂപയാണ് അറ്റാദായം. കഴിഞ്ഞ സാമ്പത്തികവർഷം രണ്ടാംപാദത്തിൽ ഇത് 70.13 കോടി രൂപയായിരുന്നു. അറ്റാദായത്തിൽ 20.46 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. പ്രവർത്തനലാഭം 309.78 കോടി രൂപയിൽനിന്നു 411.45 കോടി രൂപയായി. 32.82 ശതമാനം വർധന. ട്രഷറി, വായ്പാ രംഗങ്ങളിലുള്ള പ്രവർത്തന പുരോഗതിയാണ് വളർച്ചയ്ക്കു നിദാനം.

മൊത്തം ബിസിനസ് 14,543 കോടി രൂപ വർധിച്ച് 1,46,867 കോടി രൂപയായി. 11 ശതമാനം വളർച്ച. നിക്ഷേപങ്ങൾ 8036 കോടി രൂപ വർധിച്ച് 82,947 കോടി രൂപയായി. കറന്‍റ്, സേവിംഗ്സ് അക്കൗണ്ടുകൾ 2,226 കോടി രൂപ വർധിച്ച് 20,614 കോടി രൂപയും വായ്പകൾ 6,507 കോടി രൂപ വർധിച്ച് 63,920 കോടി രൂപയുമായി. അറ്റപലിശ വരുമാനത്തിൽ വാർഷികാടിസ്ഥാനത്തിൽ 15.87 ശതമാനം വർധനയുണ്ടായി. ഇതര വരുമാനത്തിൽ 57.84 ശതമാനമാണ് വർധന. മൊത്ത നിഷ്ക്രിയ ആസ്തിയിൽ പാദാനുപാതത്തിൽ നാലു ബേസിസ് പോയിന്‍റ് കുറവുണ്ടായി. റീട്ടെയിൽ എംഎസ്എംഇ, കാർഷിക മേഖലകളിൽ രേഖപ്പെടുത്തിയ നല്ല വളർച്ച ശരിയായ ദിശയിലാണെന്ന് എംഡിയും സിഇഒയുമായ വി.ജി.മാത്യു ഫലപ്രഖ്യാപനവേളയിൽ പറഞ്ഞു. റിക്കവറിയിലും അപ്ഗ്രേഡുകളിലും ലക്ഷ്യം കൈവരിച്ചതുവഴി മൊത്ത നിഷ്ക്രിയ ആസ്തി വരുതിയിൽ നിർത്താനും ബാങ്കിനു സാധിച്ചു. നീക്കിയിരുപ്പ് അനുപാതം കഴിഞ്ഞ വർഷത്തെ 42 ശതമാനത്തിൽനിന്നും 48 ശതമാനമായി ഉയർന്നു.


കോർപറേറ്റ് മേഖലകളിലേക്കുള്ള വായ്പകളുടെ അനുപാതം വാർഷികാടിസ്ഥാനത്തിൽ 35 ശതമാനത്തിൽനിന്നു 31 ശതമാനമാക്കി കുറച്ചുകൊണ്ട്, റീട്ടെയിൽ രംഗത്തു ശ്രദ്ധ കേന്ദ്രീകരിച്ചതു ബാങ്കിന്‍റെ ബാലൻസ് ഷീറ്റിനു ശക്തി പകർന്നെന്ന് വി.ജി. മാത്യു പറഞ്ഞു. വാർഷികാടിസ്ഥാനത്തിൽ റീട്ടെയിൽ പോർട്ട്ഫോളിയോ 20.07 ശതമാനം വർധിച്ചു. കാർഷിക / എംഎസ്എംഇ മേഖലകളിൽ യഥാക്രമം ഇരുപതും പതിനാറും ശതമാനം വളർച്ച കൈവരിക്കാനായി. ബാങ്കിന്‍റെ മൂലധന പര്യാപ്തത അനുപാതം 12.08 ശതമാനമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.