ധനകാര്യ കമ്മീഷന്‍റെ കാലാവധി നീട്ടും
ധനകാര്യ കമ്മീഷന്‍റെ കാലാവധി നീട്ടും
Thursday, November 7, 2019 11:58 PM IST
ന്യൂഡൽഹി: പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ കാലാവധി ആറു മാസമെങ്കിലും നീട്ടിനല്കും. ഒക്‌ടോബർ 31-നകം റിപ്പോർട്ട് നല്കേണ്ടതായിരുന്നു. അത് ഒരു മാസം നീട്ടി. പക്ഷേ മാറിയ സാഹചര്യത്തിൽ ആറു മാസംകൂടി നീട്ടി നല്കിയാലേ റിപ്പോർട്ട് തയാറാക്കാനാകൂ എന്നാണു സൂചന.

കേന്ദ്ര-സംസ്ഥാന ഗവൺമെന്‍റുകൾ തമ്മിൽ വരുമാനം വിഭജിക്കാനുള്ള ഫോർമുല നിർദേശിക്കുന്നതു ധനകാര്യ കമ്മീഷനാണ്. അഞ്ചു വർഷത്തേക്കാണ് ഒരു കമ്മീഷന്‍റെ ശിപാർശയുടെ കാലാവധി. എൻ.കെ. സിംഗ് അധ്യക്ഷനായുള്ള 15-ാം കമ്മീഷന്‍റെ കാലാവധി നീട്ടിയാൽ അടുത്ത വർഷംകൂടി ഇപ്പോഴത്തെ വരുമാനവിഭജനം തുടർന്നേക്കും.

കേന്ദ്രം ഈയിടെ വരുത്തിയ നികുതിമാറ്റങ്ങളും ജമ്മു-കാഷ്മീർ വിഭജനവും സാന്പത്തിക വളർച്ചാ നിരക്കിലുണ്ടായ കുറവും ധനകാര്യ കമ്മീഷന്‍റെ കണക്കുകൂട്ടലുകൾ മുഴുവൻ മാറ്റിമറിക്കാൻ കാരണമായി.

ജിഡിപി വളർച്ച കുറഞ്ഞുനിൽക്കുന്നതു നികുതി വരുമാനത്തിലെ വളർച്ച കുറയ്ക്കും. ഇതു കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ ബാധകമാണ്.

കന്പനി നികുതിനിരക്ക് കുറച്ചതു കേന്ദ്രത്തിന്‍റെ വരുമാനത്തിൽ വലിയ മാറ്റം വരുത്തും. പുതിയ നിർമാണ കന്പനികൾക്കു 15 ശതമാനം നിരക്ക് പ്രഖ്യാപിച്ചതു വരുമാന കണക്കുകൂട്ടലിൽ സാരമായ മാറ്റത്തിനു വഴിതെളിക്കും.


നിലവിലുള്ള കന്പനികളുടെ നികുതി ബാധ്യത നാലിലൊന്നു കുറയുന്ന തരത്തിലാണു നിരക്കു മാറ്റിയിരിക്കുന്നത്. ഒരു വർഷം 1.45 ലക്ഷം കോടി രൂപയാണ് ഇതുവഴി നികുതി പിരിവിൽ കുറവുവരിക.

ജമ്മുകാഷ്മീരിനെ വിഭജിച്ചു രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതോടെ കൂടുതൽ സാന്പത്തിക ബാധ്യത കേന്ദ്രം ഏറ്റെടുക്കേണ്ടിവരും. അതിനുള്ള തുക കണക്കാക്കിവേണം നികുതി പിരിവ് വിഭജിക്കാൻ.

കേന്ദ്രത്തിനു ലഭിക്കുന്ന നികുതിപിരിവിൽ 42 ശതമാനം സംസ്ഥാനങ്ങൾക്കു നല്കുന്നതായിരുന്നു 14-ാം കമ്മീഷന്‍റെ ശിപാർശ. ഇതു കേന്ദ്രത്തിന്‍റെ ധനകാര്യശേഷിയെ സാരമായി ബാധിച്ചെന്നു ചൂണ്ടിക്കാട്ടി ഫോർമുല കേന്ദ്രത്തിനനുകൂലമായി മാറ്റണമെന്നു കേന്ദ്രം ഇപ്പോഴത്തെ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധമടക്കമുള്ള ചെലവുകൾക്കു സംസ്ഥാന വിഹിതം വേണമെന്ന അഭിപ്രായവും കേന്ദ്രത്തിനുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.