കുരുമുളക് തിളങ്ങി, നാളികേരം മങ്ങി
കുരുമുളക് തിളങ്ങി,  നാളികേരം മങ്ങി
Monday, November 11, 2019 12:11 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

കർഷകതാത്പര്യം മുൻനിർത്തി പുതിയ വ്യാപാര കരാറിൽനിന്ന് ഇന്ത്യ പിൻമാറിയതു കുരുമുളകു വിപണി ആഘോഷമാക്കി, ഉത്പന്നവില 1700 രൂപ വർധിച്ചു. ടോക്കോമിലെ ബുള്ളിഷ് ട്രൻഡ് ഇന്ത്യൻ ടയർലോബിയുടെ ഉറക്കം കെടുത്തുന്നു. ഏലം ഉത്പാദനം ഉയർന്നതു വിലക്കയറ്റത്തിനു തടസമായി. നാളികേരോത്പന്ന വില കുറഞ്ഞു. സ്വർണ വില ആകർഷകമാകുന്നു.

കുരുമുളക്

കർഷകരുടെ താത്പര്യം മുൻനിർത്തി ആർസിഇപി കരാറിൽനിന്ന് ഇന്ത്യ പിൻമാറിയതു കുരുമുളക് വിപണി ആഘോഷമാക്കി മാറ്റി. ചൈന അടക്കമുള്ള രാജ്യങ്ങൾ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടാൻ ഒരുങ്ങിയപ്പോൾ ആഭ്യന്തര കർഷകരുടെ രക്ഷ മുന്നിൽകണ്ട് സർക്കാർ സ്വീകരിച്ച നിലപാട് ശരിവച്ച് കുരുമുളകു തിളങ്ങി. ഉത്പന്ന വില ക്വിന്‍റലിന് 1700 രൂപ വർധിച്ചു. അന്താരാഷ്‌ട്ര മാർക്കറ്റിൽ മലബാർ കുരുമുളക് വില ടണ്ണിന് 5200 ഡോളറായി. വിയറ്റ്നാം അടക്കമുള്ള രാജ്യങ്ങളുടെ വില ടണ്ണിന് 2000‐2500 ഡോളറാണ്. ആഭ്യന്തര ഡിമാൻഡ് നമ്മുടെ കുരുമുളകു കർഷകർക്ക് ആകർഷമായ വില ഉറപ്പുവരുത്തി. വിയറ്റ്നാമിൽ മുളകുവില പത്തു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമായ കിലോ 113 രൂപയിലെത്തി.

രൂക്ഷമായ വിലയിടിവ് മൂലം കുരുമുളക് കൃഷിയിലെ താത്പര്യം വിയറ്റ്നാമിൽ കുറയുകയാണ്. വരുംവർഷങ്ങളിൽ അവരുടെ ഉത്പാദനത്തെ ഇതു ബാധിക്കും. പല മേഖലകളിലും ആയിരക്കണക്കിന് ഹെക്ടർ കുരുമുളകു തോട്ടങ്ങൾ നിലനിൽപ്പ് ഭീഷണിയിലാണ്. വിപണി കയറ്റുമതി ലോബിയുടെ നിയന്ത്രണത്തിൽ അകപ്പെട്ടതാണ് കർഷകർക്കു കനത്ത പ്രഹരമായത്.
ദക്ഷിണേന്ത്യയിൽ ഉത്പാദിപ്പിക്കുന്ന മുളകിൽ വലിയൊരു പങ്ക് ഇവിടെത്തന്നെ വിറ്റഴിക്കാനായതു വിപണിയുടെ അടിത്തറ ശക്തമാക്കുന്നു. വിദേശ കുരുമുളക് ഇറക്കുമതിക്കു നിയന്ത്രണം കൂടിവന്നാൽ അടുത്ത വർഷം കുരുമുളക് വില 500 രൂപയ്ക്ക് മുകളിൽ ഇടം കണ്ടെത്തും.

റബർ

ടോകോം റബറിലെ ബുൾ തരംഗം നമ്മുടെ ഉത്പാദകരിൽ പ്രതീക്ഷ പകർന്നു. ടോകോമിൽ നവംബർ അവധി 156 യെന്നിലെ പ്രതിരോധം ഭേദിച്ച് 161 യെന്നിലെത്തി. അടുത്ത ചുവടുവയ്പ്പിൽ 166‐174 യെൻ ലക്ഷ്യമാക്കിയാവും പ്രയാണം. രാജ്യാന്തര വിപണി ചൂടുപിടിക്കുന്നതു കണ്ട് ടയർ ലോബി കൊച്ചി, കോട്ടയം വിപണികളെ ആശ്രയിച്ചു തുടങ്ങി.

12,500ൽനിന്ന് നാലാം ഗ്രേഡ് 12,700 ലേക്കു കയറി. വില ഉയർന്നതു കണ്ട് കാർഷിക മേഖല വിൽപനത്തോത് കുറച്ചു. തായ്‌ലണ്ടിൽ ചില റബർ തോട്ടങ്ങളിൽ പൂപ്പൽ ബാധയുണ്ടായ വിവിരം ബാങ്കോക്കിൽ റബറിനെ 10,646 ലേക്കുയർത്തി. ഇനി ആഭ്യന്തര വിപണിയെ ആശ്രയിക്കാൻ ടയർലോബി നീക്കം നടത്താം. എന്നാൽ ഇവിടെ ഉത്പാദനം കുറവാണ്. മുന്നിലുള്ള ഏക മാർഗം വില 13,000‐13,200ലേക്കുയർത്തി ഉത്പാദകരെ തോട്ടങ്ങളിൽ എത്തിക്കുകയാണ്. വില ഈ റേഞ്ചിലേക്കു നീങ്ങിയാൽ തോട്ടങ്ങൾ സജീവമാകും. ടയർ ലോബി ലക്ഷ്യമിടുന്നതും അത്തരം ഒരു ഉണർവാണ്.

ഏലം

ഏലക്ക ഉത്പാദനം ഉയർന്നതിനിടെ കർഷകർ ലേലത്തിനുള്ള ചരക്കുനീക്കം നിയന്ത്രിച്ചു. വിളവെടുപ്പ് പുരോഗമിക്കുന്നതിനാൽ വിലയിടിച്ച് ചരക്കു ശേഖരിക്കാൻ ചില കേന്ദ്രങ്ങൾ നീക്കം നടത്തി. ഏലക്ക അവധി വിലകൾ കുറഞ്ഞത് മറയാക്കി ഉത്പന്നത്തിന്‍റെ മുന്നേറ്റത്തെ പിടിച്ചു നിർത്തുകയാണ്. സീസൺ വൈകിയതിനാൽ ഉത്പാദനം കുറയുമെന്നാണ് ഒരു വിഭാഗം കർഷകരുടെ പക്ഷം. കഴിഞ്ഞ സീസണിലെ നീക്കിയിരിപ്പ് റിക്കാർഡ് വിലയിൽ പുർണമായി വിറ്റഴിഞ്ഞത് വരും മാസങ്ങളിൽ മാർക്കറ്റിന്‍റെ അടിത്തറ ശക്തമാക്കും. ശനിയാഴ്ച മികച്ചയിനങ്ങൾ കിലോ 2880 രൂപയിലാണ്. പുതുവത്സരംവരെയുള്ള ഡിമാൻഡ് വരുംആഴ്ചകളിൽ ഏലത്തിന് കരുത്താവും.


നാളികേരം

വെളിച്ചെണ്ണ വില മൂന്നാഴ്ച സ്റ്റെഡിയായി നിലകൊണ്ടശേഷം താഴ്ന്നു. ഇതിനിടെ കൊപ്രയ്ക്ക് വ്യവസായിക ഡിമാൻഡ് കുറഞ്ഞത് പച്ചത്തേങ്ങയ്ക്ക് തിരിച്ചടിയായി. എണ്ണയ്ക്ക് പ്രദേശിക ആവശ്യം കുറഞ്ഞത് മില്ലുകാരെ ആശങ്കയിലാക്കി. കാങ്കയത്തിൽ കൊപ്ര 9100 രൂപയായി ഇടിഞ്ഞു. കൊച്ചിയിൽ കൊപ്ര 9670ലും വെളിച്ചെണ്ണ 14,425 രൂപയിലുമാണ്.

തേയില

ആഗോള തേയില ഉത്പാദനം വർധിച്ചു. നടപ്പുവർഷം റിക്കാർഡ് തലത്തിലേക്ക് ഇന്ത്യയിൽ തേയില ഉത്പാദനം മുന്നേറും. കെനിയയിൽ ഉത്പാദനം പ്രതികൂല കാലാവസ്ഥയിൽ കുറഞ്ഞു. ദക്ഷിണേന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. കാലാവസ്ഥ മാറ്റം മൂലം ദക്ഷിണേന്ത്യയിലും ഉത്പാദനം ചുരുങ്ങിയെങ്കിലും വടക്കെ ഇന്ത്യയിൽ ഈ വർഷം ബംപർ വിളവാണ്. ഈ വർഷം ഇതിനകം ആഗോള തേയില ഉത്പാദനം 1624.41 ദശലക്ഷം കിലോയിലെത്തി. ഇന്ത്യയിൽ ഉത്പാദനം 2.77 ശതമാനം വർധിച്ച് 1006.36 ദശലക്ഷം കിലോയായി.

സ്വർണം

കേരളത്തിൽ പവന് 480 രൂപ കുറഞ്ഞു. 28,800ൽ ഓപ്പൺ ചെയ്ത സ്വർണവിപണി വാരാന്ത്യം 28,320 രൂപയിലാണ്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 3540 രൂപയായി.

അന്താരാഷ്‌ട്ര മാർക്കറ്റ് നാലു മാസത്തെ താഴ്ന്ന വിലയിൽ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1514 ഡോളറിൽനിന്ന് 1456 ഡോളറായി. വില മൂന്ന് ശതമാനം ഇടിഞ്ഞു. 30 മാസത്തിനിടയിലെ ഏറ്റവും ശക്തമായ വിലത്തകർച്ചയാണിത്. സാങ്കേതികമായി ഈവാരം 1443‐1424 ഡോളറിൽ സപ്പോർട്ടുണ്ട്, മുന്നേറിയാൽ 1484 ഡോളറിൽ പ്രതിരോധം നേരിടാം. ഇന്ത്യയുടെ സ്വർണ ഇറക്കുമതി നാല് മാസമായി കുറഞ്ഞു. 2018 ഒക്‌ടോബറിനെ അപേക്ഷിച്ച് ഇറക്കുമതി 46 ശതമാനം ചുരുങ്ങി. ഇന്ത്യയും ചൈനയും രംഗത്തുനിന്ന് പിൻവലിഞ്ഞു. ഈ വർഷം വിവിധ കേന്ദ്ര ബാങ്കുകൾ മൊത്തം 550 ടൺ സ്വർണം ശേഖരിച്ചു. എന്നാൽ ഒക്‌ടോബറിൽ ചൈനീസ് കേന്ദ്ര ബാങ്ക് ഒരു ടൺ സ്വർണം പോലും വാങ്ങിയില്ല. 2009 മുതൽ ഇറക്കുമതിക്ക് ഉത്സാഹിച്ച ബെ‍യ്ജിംഗ് രംഗത്തുനിന്ന് പെടുന്നനെ അകന്നതു ലോകവിപണിയെ ഞെട്ടിച്ചു. യുഎസ്‐ചൈന വ്യാപാര ചർച്ചകൾ വിജയംകണ്ടതുസ്വർണത്തിന്‍റെ തിളക്കം കുറച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.