വാങ്ങുന്ന സെക്കൻഡ്ഹാൻഡ് വാഹനത്തിന് ജിഎസ്ടി നല്കണമോ?
വാങ്ങുന്ന സെക്കൻഡ്ഹാൻഡ്  വാഹനത്തിന്  ജിഎസ്ടി നല്കണമോ?
Monday, November 18, 2019 12:22 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

സാധാരണഗതിയിൽ ചരക്കുസേവന നികുതി നല്കുന്നത് ചരക്കുകളുടെ അല്ലെങ്കിൽ സേവനത്തിന്‍റെ വില്പനമൂല്യത്തിനാണ്. ഇവിടെ വാങ്ങുന്ന വ്യക്തിയും വില്ക്കുന്ന വ്യക്തിയും തമ്മിൽ യാതൊരുവിധത്തിലുള്ള ബന്ധവും ഘടകമായിരിക്കരുത്, മറിച്ച് സാധനത്തിന്‍റെ മൂല്യം മാത്രമാണ് പ്രധാന ഘടകം. എന്നാൽ സെക്കൻഡ് ഹാൻഡ് ഗുഡ്സിന്‍റെ കാര്യത്തിൽ ചരക്കുസേവനനികുതി നിയമങ്ങളിൽ റൂൾ 32(5) ൽ പറഞ്ഞിരിക്കുന്നത് മാർജിൻ സ്കീമിൽ നികുതി നിശ്ചയിക്കുന്നതിനാണ്. മാർജിൻ സ്കീം എന്നു പറഞ്ഞാൽ സാധാരണ കരുതുന്നതുപോലെ ചരക്കിന്‍റെ വില്പനയിലെ മാർജിൻ അഥവാ ലാഭം എന്നാണ്.

റൂൾ 32(5) ൽ പറയുന്നത് നികുതിയടയ്ക്കേണ്ട മൂല്യം വില്ക്കുന്ന വിലയും വാങ്ങിയ വിലയും തമ്മിലുള്ള വ്യത്യാസത്തിനാണ്. ഇവിടെ സെക്കൻഡ്ഹാൻഡ് ചരക്കിന്‍റെ ഡീലർക്ക് ആവശ്യമെങ്കിൽ സാധനത്തിന്‍റെ സ്വഭാവത്തിനു മാറ്റം വരില്ലാത്തവിധം റിപ്പയറിംഗോ പരിഷ്കാരമോ വില്ക്കുന്നതിനു മുന്പു നടത്താനാവുന്നതും അതിന് ചിലവായ തുക ചരക്കിന്‍റെ വാങ്ങൽ വിലയിൽ ചേർക്കാവുന്നതും അതിനുശേഷം മാർജിൻ നിശ്ചയിക്കാവുന്നതുമാണ്. ഇവിടെ ഡീലർക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാൻ സാധിക്കില്ല. ഡീലർ ചരക്കുസേവനനികുതിയിൽ രജിസ്ട്രേഷൻ എടുത്തിരിക്കണം. എന്നാൽ വാങ്ങിയ വിലയേക്കാൾ താഴ്ന്ന വിലയ്ക്കാണു വില്പന നടത്തുന്നത് എങ്കിൽ നികുതി അടയ്ക്കേണ്ട മൂല്യം സീറോ ആയി കണക്കാക്കാം. അങ്ങനെ വരുന്ന സ്ഥിതിക്ക് ഇവിടെ നികുതി അടയ്ക്കേണ്ടതില്ല.

സെക്കൻഡ്ഹാൻഡ് ഗുഡ്സിന്‍റെ ഡീലർക്കു പലവിധ ഐറ്റങ്ങളുടെ ഇടപാടുണ്ട് എന്നു കരുതുക. അദ്ദേഹം ഒരു ലാപ്ടോപ് 10,000 രൂപയ്ക്കും ഒരു കാർ 3,00,000 രൂപയ്ക്കും ഒരു മൊബൈൽ ഫോണ്‍ 20,000 രൂപയ്ക്കും വാങ്ങി എന്നു കരുതുക. അതിനുശേഷം ലാപ്ടോപ് അദ്ദേഹം 20000 രൂപയ്ക്കും മോട്ടോർ കാർ 2,50,000രൂപയ്ക്കും മൊബൈൽ ഫോണ്‍ 25,000 രൂപയ്ക്കും വിറ്റു എന്നു കരുതുക. ഇവിടെ മൊത്തത്തിൽ എടുത്താൽ ലാപ്ടോപ്പിൽ 10,000 രൂപ ലാഭവും വാഹനത്തിൽ 50,000 രൂപയുടെ നഷ്ടവും മൊബൈൽ ഫോണിൽ 5000 രൂപയുടെ ലാഭവും ഉണ്ടായതായി കാണാമെങ്കിലും ആകെ എടുക്കുന്പോൾ അദ്ദേഹത്തിന് 35,000 രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇവിടെ മാർജിൻ സ്കീമിൽ ജിഎസ്ടി അടയ്ക്കേണ്ടിവരുമോ? മാർജിൻ സ്കീം കണക്കാക്കുന്നത് ഓരോ ഐറ്റത്തിനുമാകയാൽ ലാപ്ടോപ്പിന് കിട്ടിയ ലാഭത്തിനും മൊബൈൽ ഫോണ്‍ വില്പനയിലെ ലാഭത്തിനും അദ്ദേഹം നികുതി അടയ്ക്കണം. വണ്ടിക്കച്ചവടത്തിൽ നഷ്ടം വന്നതിനാൽ അതിനു നികുതിയില്ല.


മാർജിൻ സ്കീം സെക്കൻഡ്ഹാൻഡ് ഗുഡ്സിന്‍റെ വ്യാപാരത്തിനായി രജിസ്ട്രേഷൻ എടുത്തിട്ടുള്ള ഡീലർക്കു മാത്രമാണു ലഭിക്കുന്നത്. അങ്ങനെയെങ്കിൽ ബ്രോക്കർമാർ മുഖാന്തിരം വില്പന നടത്തുകയാണെങ്കിൽ ബ്രോക്കർമാർക്ക് ഇതു ബാധകമാകില്ല, രജിസ്ട്രേഷൻ എടുത്തിട്ടുള്ള ഡീലേഴ്സിനു മാത്രമാണു ബാധകം. പഴയ സാധനം വങ്ങിയിട്ട് മോഡിഫൈ ചെയ്ത് അതിന്‍റെ സ്വഭാവത്തിനു മാറ്റം വരുത്തിയശേഷം വില്ക്കുകയാണെങ്കിൽ മാർജിൻ സ്കീം ബാധകമാവില്ല.

റിക്കവർ ചെയ്തിട്ടുള്ള വാഹനങ്ങൾക്കുള്ള ജിഎസ്ടി

വായ്പ അടവിൽ വീഴ്ച വരുത്തിയ ആളുടെ പക്കൽനിന്നും ധനകാര്യസ്ഥാപനങ്ങൾ പിടിച്ചെടുത്ത വാഹനത്തിന്‍റെയോ മറ്റു വസ്തുക്കളുടെയോ വാങ്ങൽ വില നിശ്ചയിച്ചിരിക്കുന്നതു വാങ്ങിയ വിലയിൽനിന്ന് ഓരോ ക്വാർട്ടറിലേക്കും അഞ്ച് ശതമാനം വീതം തേയ്മാന ചിലവ് ആയി കിഴിച്ചിട്ട് ബാക്കി വരുന്ന തുകയാണ്.

മാർജിൻ സ്കീമിലെ ജിഎസ്ടി നിരക്കുകൾ

മോട്ടോർ വാഹനങ്ങൾ ഒഴികെയുള്ള മറ്റു സാധനങ്ങൾക്ക് ഫസ്റ്റ് ഹാൻഡ് സെയിലിലെ നിലവിലെ ബാധകമാകുന്ന നിരക്കുകൾ തന്നെയാണ് സെക്കൻഡ്ഹാൻഡ് കച്ചവടത്തിനും ബാധകം. എന്നാൽ മോട്ടോർ വാഹനങ്ങളുടെ കാര്യത്തിൽ 8/2018 വിജ്ഞാപനം മുഖാന്തിരം നിരക്കുകൾ നിശ്ചയിച്ചിട്ടുണ്ട്. എൻജിൻ കപ്പാസിറ്റി 1200 സിസിയിൽ കൂടുതലും നീളം 4000 എംഎം കൂടുതലും ഉള്ള പെട്രോൾ, എൽപിജി, സിഎൻജി വാഹനങ്ങൾക്കു 18 ശതമാനം നിരക്കും ഡീസൽ വാഹനം ആണെങ്കിൽ എൻജിൻ കപ്പാസിറ്റി 1500 സിസിയിൽ കൂടുതലും നീളം 4000 എംഎംൽ കൂടുതൽ ഉള്ളവയ്ക്ക് 18% നിരക്കും എല്ലാ എസ്‌യുവികൾക്കും 18% നിരക്കും ആണ് നിഷ്കർഷിച്ചിരിക്കുന്നത്. മുകളിൽ സൂചിപ്പിച്ച വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങൾക്കും മാർജിൻ സ്കീമിൽ 12% ആണ് ജിഎസ്ടി നിരക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.