സിഎസ്ബി ബാങ്ക് പ്രാരംഭ പബ്ലിക് ഓഫറിംഗ് പ്രഖ്യാപിച്ചു
സിഎസ്ബി ബാങ്ക് പ്രാരംഭ പബ്ലിക് ഓഫറിംഗ് പ്രഖ്യാപിച്ചു
Thursday, November 21, 2019 11:45 PM IST
കൊച്ചി: സിഎസ്ബി ബാങ്ക് പത്തു രൂപ മുഖവിലയുള്ള ഓഹരികളുടെ (ഇക്വിറ്റി ഷെയറുകൾ) പ്രാരംഭ പൊതു ഓഫറിംഗ് (ഐപിഒ) ഇന്ന് ആരംഭിക്കുമെന്നു ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സി.വി.ആർ. രാജേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

240 ദശലക്ഷം രൂപ വരെ വരുന്ന പുതിയ ഇഷ്യൂവും (ഫ്രഷ് ഇഷ്യൂ) ഓഹരി ഉടമകൾ വിൽക്കുന്ന 19,778,298 ഓഹരികൾ വരെ വിൽക്കുന്നതിനുള്ള വാദ്ഗാനവും അടങ്ങുന്നതായിരിക്കും ഈ ഐപിഒ. 26 ആയിരിക്കും ബിഡ്/ഓഫർ അവസാനിക്കുന്ന തീയതി. കുറഞ്ഞത് 75 ഓഹരികളും തുടർന്ന് 75 ഓഹരികളുടെ ഗുണിതങ്ങളായും അപേക്ഷിക്കാം. ഇക്വിറ്റി ഓഹരികൾ ബിഎസ്ഇ ലിമിറ്റഡിലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും (സ്റ്റോക്ക് എക്സ്ചേഞ്ചുകൾ) ലിസ്റ്റു ചെയ്യാനും നിർദേശമുണ്ട്. ഐപിഒ വഴി സമാഹരിക്കുന്ന തുക ബാങ്കിന്‍റെ ഭാവിയിലെ മൂലധന ആവശ്യങ്ങൾ നിറവേറ്റാനായുള്ള ഒന്നാം നിര മൂലധന അടിത്തറ കെട്ടിപ്പടുക്കുന്നതിനാവും പ്രയോജനപ്പെടുത്തുക. ബാങ്കിന്‍റെ ആസ്തികൾ, വായ്പകൾ, അഡ്വാൻസുകൾ, നിക്ഷേപ മേഖലകൾ തുടങ്ങിയ ഭാവിയിലെ മൂലധന ആവശ്യങ്ങൾക്കും ബാസൽ 3 മാനദണ്ഡങ്ങളും റിസർവ് ബാങ്ക് മാർഗനിർദേശങ്ങളും പാലിക്കുന്നതിനും ആയിരിക്കും ഇതുപയോഗിക്കുക. ഇതിനു പുറമെ സമാഹരണ ചെലവുകൾക്കായും ഇതിൽ നിന്നുള്ള തുക വിനിയോഗിക്കും. ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡും ഐഐഎഫ്എൽ സെക്യൂരിറ്റീസ് ലിമിറ്റഡുമാണ് ഈ സമാഹരണത്തിന്‍റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.


സെബിയുടെ ഐസിഡിആർ നിയന്ത്രണങ്ങൾ സംബന്ധിച്ച ഭേദഗതിയും അനുസരിച്ചാണ് ഈ സമാഹരണം നടത്തുന്നത്. സമാഹരണത്തിന്‍റെ 75 ശതമാനം ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സിന് ലഭ്യമായിരിക്കും. ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാരുമായി ചർച്ച നടത്തി ഇതിന്‍റെ 60 ശതമാനം വരെ ബാങ്കിന്‍റെ വിവേചനാധികാരം ഉപയോഗിച്ച് ആങ്കർ നിക്ഷേപകർക്ക് അനുവദിക്കാനാകും. ആങ്കർ നിക്ഷേപക വിഭാഗത്തിന്‍റെ മൂന്നിലൊന്ന് ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾക്കു മാറ്റിവയ്ക്കും. ആങ്കർ നിക്ഷേപകർക്കായുള്ള വിതരണ വിലയിലോ അതിനു മുകളിലോ ഉള്ള വാഗ്ദാനം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളിൽ നിന്നു ലഭിച്ചാലാവും ഇത്.

ഇതിനു പുറമെ സെബി ഐസിഡിആർ നിയന്ത്രണങ്ങൾ അനുസരിച്ച് സമാഹരണത്തിന്‍റെ 15 ശതമാനത്തിലേറെ നോണ്‍ ഇൻസ്റ്റിറ്റ്യൂഷണൽ ബിഡർമാർക്കും സമാഹരണത്തിന്‍റ പത്തു ശതമാനത്തിലേറെ ചെറുകിട വ്യക്തിഗത ബിഡർമാർക്കും അനുവദിക്കാനായി ലഭ്യമായിരിക്കില്ല. ആങ്കർ നിക്ഷേപകർ ഒഴികെയുള്ള എല്ലാ നിക്ഷേപകരും അസ്ബ വഴിയാകണം അപേക്ഷിക്കേണ്ടത്. ആങ്കർ നിക്ഷേപകർക്ക് അസ്ബ പ്രക്രിയയിലൂടെ അപേക്ഷിക്കാൻ അനുവാദമില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്രസമ്മേളനത്തിൽ സിഎസ്ബി ബാങ്ക് ലിമിറ്റഡ് റീട്ടെയിൽ ബാങ്കിംഗ് ഹെഡ് ഭരത് മണി, സിഎസ്ബി ബാങ്ക് ലിമിറ്റഡ് ഹെഡ് - ഐപിഒ പി.വി. ആന്‍റണി, ഐഐഎഫ്എൽ സെക്യൂരിറ്റീസ് ലിമിറ്റഡിന്‍റെ ഉജ്വൽ കുമാർ തുടങ്ങിയവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.