കോസ്റ്റ് ഗാർഡ് അക്കാദമി: കേന്ദ്ര നിലപാട് തിരുത്തണമെന്നു മുഖ്യമന്ത്രി
കോസ്റ്റ് ഗാർഡ് അക്കാദമി: കേന്ദ്ര നിലപാട് തിരുത്തണമെന്നു  മുഖ്യമന്ത്രി
Tuesday, December 3, 2019 11:25 PM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഭൂമി കൈമാറുകയും എല്ലാവിധ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തിട്ടും കണ്ണൂർ അഴീക്കലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അക്കാദമി സ്ഥാപിക്കാനുള്ള തീരുമാനത്തിൽനിന്ന് കേന്ദ്രസർക്കാർ പിൻമാറുന്നത് കേരളത്തോടുള്ള അവഗണനയും അനീതിയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അനുമതി നൽകാത്തതുകൊണ്ടാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്നാണ് പ്രതിരോധ സഹമന്ത്രി രാജ്യസഭയിൽ പറഞ്ഞത്. ഈ പ്രശ്നം ഇപ്പോഴത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ ശ്രദ്ധയിൽ താൻ നേരിട്ടുപെടുത്തിയിരുന്നതാണ്. 2011-ലെ തീരദേശ നിയന്ത്രണ വിജ്ഞാപനത്തിന് 2018 ജൂലൈ രണ്ടിനു കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. അതു സംബന്ധിച്ച വിജ്ഞാപനവും വന്നു. കോസ്റ്റ് ഗാർഡ് അക്കാദമി ഉൾപ്പെടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് അതനുസരിച്ച് പാരിസ്ഥിതിക അനുമതി നൽകാവുന്നതാണ്. എന്നാൽ ഈ നിലയിൽ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കാതിരുന്നത് ദൗർഭാഗ്യകരമാണ്.

2009-ലാണ് കോസ്റ്റ് ഗാർഡ് അക്കാദമി സ്ഥാപിക്കാനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭ എടുത്തത്. അതനുസരിച്ച് 2011 ആദ്യം തന്നെ വളപട്ടണത്ത് അറബിക്കടൽ തീരത്ത് 164 ഏക്കർ സ്ഥലം സർക്കാർ കൈമാറി. 2011 മേയിൽ അന്നത്തെ പ്രതിരോധ മന്ത്രി അക്കാദമിക്ക് തറക്കല്ലിട്ടു. അക്കാദമി സ്ഥാപിക്കുന്നതിന് ഇതിനകം 65.56 കോടി രൂപ കോസ്റ്റ് ഗാർഡ് ചെലവഴിച്ചിട്ടുണ്ട്. പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നൽകണമെന്ന് കേരള കോസ്റ്റൽ സോണ്‍ മാനേജ്മെന്‍റ് അഥോറിറ്റി 2015ൽ തന്നെ ശിപാർശ ചെയ്തു. പദ്ധതി വേഗത്തിൽ പൂർത്തിയാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പ്രതിരോധമന്ത്രിയോടും നേരിട്ട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. പദ്ധതിക്കു വേണ്ടി സംസ്ഥാനം എല്ലാവിധ സഹായവും വാഗ്ദാനം നൽകി. ഇത്രയൊക്കെയായിട്ടും പാരിസ്ഥിതിക അനുമതിയുടെ പേരിൽ കേരളത്തിന്‍റെ പദ്ധതി ഇല്ലാതാക്കുന്നതിന് ഒരു ന്യായീകരണവുമില്ല. ഈ നിലപാട് പുനഃപരി ശോധിക്കണമെന്നും തീരദേശ നിയന്ത്രണത്തിൽ 2018 ൽ വരുത്തിയ ഭേദഗതി പ്രകാരം പദ്ധതിക്ക് അനുമതി നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


ബുസാൻ പോർട്ട് സന്ദർശിച്ചു

തിരുവനന്തപുരം: കൊറിയയിലെ ഏറ്റവും വലിയ തുറമുഖവും ലോകത്തിലെ ഏറ്റവും തിരക്കേറിയ അഞ്ചാമത്തെ തുറമുഖവുമായ ബുസാൻ പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സന്ദർശിച്ചു. ബുസാൻ പോർട്ട് അഥോറിറ്റി (ബിപിഎ) പ്രസിഡന്‍റ് കി ചാൻ നാം സംഘത്തെ സ്വീകരിച്ചു.

കേരളത്തിലെ ഒന്നര ലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളികളെയും തുറമുഖ ഉദ്യോഗസ്ഥരെയും പരിശീലിപ്പിക്കുന്നതിനും കേരളത്തിന്‍റെ തുറമുഖങ്ങളും ഹാർബറുകളും അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനും കേരളത്തെ സഹായിക്കാൻ മുഖ്യമന്ത്രി ബിപി എയോട് അഭ്യർഥിച്ചു.

ബിപിഎയിലേക്ക് ജോലി ചെയ്യാനും പഠിക്കാനും ഉദ്യോഗസ്ഥരെ അയയ്ക്കുന്ന ഒൗദ്യോഗിക കൈമാറ്റ പരിപാടി നിരവധി രാജ്യങ്ങളു മായി നിലവിലുണ്ടെന്ന് ബിപിഎ വൈസ് പ്രസിഡന്‍റ് അറിയിച്ചു. കേരളവുമായി ഇത്തരം കരാറുണ്ടാക്കുന്നതിന് ധാരണാപത്രം തയാറാക്കാൻ തീരുമാനിച്ചു.

കേരളം സന്ദർശിക്കുന്നതിന് അഥോറിറ്റിയുടെ പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും മുഖ്യമന്ത്രി ക്ഷണിച്ചു.

ധാരണാപത്രം ഒപ്പിട്ടു

തിരുവനന്തപുരം: ആയുർവേദം, യോഗ, ടൂറിസം മേഖലകളിൽ യോജിച്ച പ്രവർത്തനത്തിന് കേരള ടൂറിസവും സോളിലെ ഇന്ത്യ യോഗ സെന്‍ററും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പിട്ടു. ടൂറിസം ഡയറക്ടർ പി. ബാലകിരണും ഇന്ത്യാ യോഗ സെന്‍ററിന്‍റെ ചെയർമാൻ ദോക്മിൻ ജോജുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.