നെല്ല്, സോയ ഉത്പാദനം കുറവാകും
നെല്ല്, സോയ ഉത്പാദനം  കുറവാകും
Tuesday, December 3, 2019 11:25 PM IST
ന്യൂഡൽഹി: തെക്കു പടിഞ്ഞാറൻ കാലവർഷം പതിവിലും മികച്ചതായിരുന്നെങ്കിലും ഖാരിഫ് കാലത്തെ കാർഷികോത്പാദനം കുറയും. കാലവർഷത്തിന്‍റെ രണ്ടാംപകുതിയിലെ പ്രളയങ്ങളാണു കാരണം.

പരുത്തി ഒഴികെയുള്ള ഖാരിഫ് വിളകളുടെയെല്ലാം ഉത്പാദനം നാലര മുതൽ 12 വരെ ശതമാനം കുറവാകുമെന്നു സ്വകാര്യ കാലാവസ്ഥാനിരീക്ഷണ ഏജൻസി സ്കൈമെറ്റ് പറഞ്ഞു.നെല്ല്, സോയാബീൻ ഉത്പാദനം 12 ശതമാനം വീതം കുറയും. അരി ഉത്പാദനം ഒന്പതുകോടി ടൺ ആയി കുറയും. സോയയുടേത് 1.215 കോടി ടൺ ആകും. പയറുവർഗങ്ങളുടെ ഉത്പാദനം നാലര ശതമാനം കുറഞ്ഞ് 82 ലക്ഷം ടൺ ആകും.


പരുത്തി ഉത്പാദനം 23 ശതമാനം വർധിച്ച് 353.7 കോടി ബെയ്‌ൽ ആകും. കേരളമടക്കം 12 സംസ്ഥാനങ്ങളിലെ 137 ജില്ലകളിലായി 32 ലക്ഷം ഹെക്‌ടറിലെ വിളകൾക്കാണു നാശം നേരിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.