ഈ കടത്തുകാരൻ പറയുന്നത് ജീവിതം!
ഈ കടത്തുകാരൻ പറയുന്നത് ജീവിതം!
Saturday, December 14, 2019 12:08 AM IST
കേരള അന്താരാഷ്‌ട്ര ചലചിത്രമേളയില്‍ സുവര്‍ണ ചകോരം നേടിയ ചിത്രമാണ് “ദേ സെ നത്തിംഗ് സ്റ്റേയ്‌സ് ദ് സെയിം’’. കടത്തുകാരന്‍റെ കഥ പറഞ്ഞ സിനിമയാണിത്. ഈ ജാപ്പനീസ് സംവിധായകനായ ജോ ഉഡഗിരിയുമായി നടത്തിയ അഭിമുഖത്തില്‍നിന്ന്.

ജപ്പാനിലെ പുതിയ സംവിധായകർ?

ജപ്പാനില്‍ രണ്ടു തരം സിനിമകള്‍ നിര്‍മിക്കുന്നവരാണുളളത്. ഒന്നു ചെറിയ മുതല്‍ മുടക്കില്‍. മറ്റൊന്നു ബിഗ് ബജറ്റ്. ഇവര്‍ക്കിടയില്‍ വേറെ ഒരു വിഭാഗം ഇല്ല എന്നതാണ് സത്യം. അതിനാല്‍ പുതിയ തലമുറയിലെ സംവിധായകര്‍ക്ക് ഈ രണ്ടു മേഖലയുടെ ഇടയില്‍പെടേണ്ടിവരുന്നു.

സിനിമയിലെ രാഷ്‌ട്രീയം?

എനിക്ക് ക്യൂബ സന്ദര്‍ശിക്കാന്‍ സാധിച്ചിട്ടുണ്ട്. സാമ്പത്തികമായി ഞെരുങ്ങുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ആഴത്തിലറിയാന്‍ ശ്രമിച്ചു. എന്നാൽ, അവരെല്ലാം സന്തോഷമുളളവരാണ്. എന്നാൽ, ജപ്പാനിലെ സ്ഥിതി നേരേ മറിച്ചാണ്. എല്ലാ രീതിയിലും മെച്ചപ്പെട്ട സ്ഥലം. പക്ഷേ, ആത്മഹത്യകളുടെ നിരക്ക് ഓരോ ദിവസവും കൂടുകയാണ്. ജനങ്ങള്‍ സംതൃപ്തരല്ല. ഭൗതികമായ സംതൃപ്തിക്ക് എല്ലാ നല്കാന്‍ കഴിയുമെന്നു തോന്നുന്നില്ല അതാണ് ജപ്പാന്‍ എന്നെ പഠിപ്പിക്കുന്നത്. ഈ രാഷ്‌ട്രീയമാണ് എന്‍റെ സിനിമയിലൂടെ പറഞ്ഞത്.

“ദേ സേ നത്തിംഗ് സ്റ്റേയ്‌സ് ദ് സെയിം’’ പറയുന്നത്?


ജപ്പാനിലായാലും ഇന്ത്യയിലായാലും പഴയ തലമുറ അതിന്‍റെ രീതികളോടൊപ്പം അസ്തമിക്കുകയാണ്. ആ തലമുറ പകര്‍ന്നു തന്ന സേവനങ്ങളെയോ രീതികളെയോ തുടരാനോ മനസിലാക്കാനോ ആരെയും നമുക്കു നിര്‍ബന്ധിക്കാനാവില്ലല്ലോ. അതുപോലെ വികസനം. വികസനം വരുമ്പോഴേക്കും ജനങ്ങളുടെ വേഗം കൂടുന്നു. അതുവരെ കിട്ടിയ സേവനങ്ങളും സൗകര്യങ്ങളെയും സ്വാഭാവികമായി മറക്കുന്നു.

ജപ്പാനിലെ പ്രേക്ഷകർ?

ജപ്പാനിലെ പ്രേക്ഷകരെ മാത്രമായി പറയാനാകില്ല. ലോകത്തിലെ പൊതുവായ മാറ്റങ്ങള്‍ ജപ്പാനിലും കാണാം. ജനങ്ങളെല്ലാം ടിവിയുടെ പുറകെയാണ്. വാണിജ്യപരമായ ചലചിത്രങ്ങളിലേക്കാണ് പ്രേക്ഷകര്‍ ഇടിച്ചു കയറുന്നത്. എങ്ങനെ പണമുണ്ടാക്കാമെന്നു ചിന്തിക്കുന്ന യുവജനതയ്ക്കു വാണിജ്യ സിനിമ ഒരു മാര്‍ഗമായി മാറിയിട്ടുണ്ട്.

ഛായാഗ്രഹണം?

ക്രിസ്റ്റഫര്‍ ഡോയലാണ് സിനിമാറ്റോഗ്രഫി ചെയ്തത്. ഞങ്ങള്‍ തമ്മില്‍ ആത്മീയമായ ഒരു ബന്ധം സ്ഥാപിക്കാനായി. ഞാന്‍ മനസില്‍ കണ്ടത് അദ്ദേഹത്തിനു ദൃശ്യങ്ങളാക്കാനായി. ഗ്രാമത്തെയും കടത്തുകാരനെയും ഞാന്‍ മനസില്‍ കണ്ടതുപോലെ അദ്ദേഹം ഒപ്പിയെടുത്തു.

രാജീവ് ജോസഫ് പാലക്കശേരി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.