നീര വിപണിയിലെത്തിക്കാനുള്ള കർമപദ്ധതി പാതിവഴിയിൽ; മിക്ക കന്പനികളിലും നീര ഉത്പാദനം നിലച്ചു
നീര വിപണിയിലെത്തിക്കാനുള്ള കർമപദ്ധതി പാതിവഴിയിൽ;  മിക്ക കന്പനികളിലും നീര ഉത്പാദനം നിലച്ചു
Saturday, December 14, 2019 12:08 AM IST
തിരുവനന്തപുരം: നീര വിപണിയിലെത്തിക്കാൻ സർക്കാർ ആവിഷ്കരിച്ച പദ്ധതികൾ പാതിവഴിയിൽ. സംസ്ഥാനത്തെ 29 നീര ഉത്പാദക കന്പനികളാണുള്ളത്. ഇതിൽ മിക്കതിലും ഉത്പാദനം നിലച്ചതിനെ തുടർന്നാണ് നീര പൊതു ബ്രാൻഡിൽ വിപണിയിലെത്തിക്കാൻ നീക്കം തുടങ്ങിയത്. ഇതിലേക്കായി നീര കന്പനി പ്രതിനിധികൾ, കാർഷിക സർവകലാശാല, സിപിസിആർഐ, എസ്എഫ്എസി, കേരഫെഡ്, കൃഷി വകുപ്പ് തുടങ്ങിയവയുടെ പ്രതിനിധികളുടെ യോഗം സർക്കാർ വിളിച്ചുകൂട്ടി.

നീരയുടെ ഗുണനിലവാരം സംബന്ധിച്ച് ഗസറ്റ് നോട്ടിഫിക്കേഷൻ ഇറക്കുകയും ലോഗോ പരസ്യവാചകം തീരുമാനിക്കുകയും ചെയ്തു. വ്യത്യസ്ത രുചികളിൽ നീര ഇറക്കുന്നതിനാൽ വിപണനത്തെ ബാധിക്കുന്നതായി ശ്രദ്ധയിൽപെട്ടു. അതിനാൽ ഒരേ രുചിയിലും ഗുണമന്മയിലും നീര ഇറക്കാൻ തീരുമാനിച്ചു. ഇതിനായി കമ്മിറ്റികൾ കൂടിയെങ്കിലും കാര്യങ്ങൾ മുന്നോട്ടു പോകുന്നില്ല.

കൃഷി വകുപ്പിന്‍റെ താല്പര്യകുറവ് കാരണമാണ് നീര സംബന്ധിച്ച പ്രവർത്തനങ്ങൾ മുന്നോട്ടുപോകാത്തതെന്ന് നീര കന്പനി ഭാരവാഹികൾ ആരോപിക്കുന്നു.


കർഷകർ കോടിക്കണക്കിനു രൂപയാണ് നീര കന്പനികളിൽ ഓഹരിയായി നിക്ഷേപിച്ചത്. എസ്എഫ്എസി സർക്കാർ വിഹിതം നൽകി. പ്ലാന്‍റുകളും ഫാക്ടറികളും സ്ഥാപിച്ചു. തൊഴിലാളികളെ ടാപ്പിംഗിനു പരിശീലിപ്പിച്ചു. ഇതേതുടർന്ന് പല കന്പനികളും നീര ഉത്പാദനം ആരംഭിച്ചു.
ആരംഭത്തിൽ നീര ഉത്പാദനവും വിപണനവും പല കന്പനികളിലും നടന്നു. പക്ഷേ നീര ഉത്പന്നമെന്ന നിലയിൽ വിപണി പിടിച്ചില്ല. ഇപ്പോൾ മിക്ക കന്പനികളും പേരിനുവേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്.

കർഷകരുടെ സ്വപ്ന പദ്ധതിയാണ് പാതിവഴിയിൽ വാടിപ്പോകുന്നത്. കൈത്താങ്ങ് കൊടുത്ത് നീര സംരഭത്തെ ഉയർത്തിയെടുക്കാൻ സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല.
കർഷക സംരംഭം മുന്നോട്ടുകൊണ്ടുപോകാൻ കൃഷി വകുപ്പ് ഇടപെടണമെന്ന ആവശ്യമാണ് കേര കർഷകരുടെ ഭാഗത്തു നിന്നുയരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.