കുരുമുളക് പ്രതിവാര നേട്ടത്തിലേക്ക്
കുരുമുളക് പ്രതിവാര നേട്ടത്തിലേക്ക്
Monday, February 17, 2020 12:29 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

കുരുമുളക് ഡിസംബറിനുശേഷം ആദ്യമായി പ്രതിവാര നേട്ടത്തിലേക്ക്. ഏലം അവധിവിലയിൽ സാങ്കേതിക തിരുത്തൽ, ഉത്പാദകർ ചരക്കിൽ പിടിമുറുക്കിയിട്ടും നിരക്ക് താഴ്ന്നു. ചുക്ക് വിലയിൽ മാറ്റമില്ല. തമിഴ്നാട്ടിൽ ഉടലെടുത്ത വില്പനസമ്മർദത്തിൽ വെളിച്ചെണ്ണ വഴുതി. റബർ ക്ഷാമത്തിനിടയിൽ ടയർ ലോബി ഷീറ്റ് വില ഉയർത്തി. ആഭരണ കേന്ദ്രങ്ങളിൽ പവന് റിക്കാർഡ് തിളക്കം.

കുരുമുളക്

പുതുവർഷത്തിൽ ഇതാദ്യമായി ഇന്ത്യൻ കുരുമുളക് പ്രതിവാര നേട്ടത്തിലേയ്ക്കുനീങ്ങി. വിദേശ അന്വേഷണങ്ങളുടെ അഭാവം മൂലം കയറ്റുമതി സമൂഹം രംഗത്തുനിന്നുവിട്ടുനിന്നത് ഉത്പന്നവില നേരത്തേ തളർത്തി. യുറോപ്യൻ ബയർമാർ ഇന്ത്യൻ-ബ്രസീലിയൻ വിപണികളുടെ ചലനങ്ങൾ നിരീക്ഷിച്ചു തുടങ്ങിയതോടെ ഒരു വിഭാഗം വ്യവസായികൾ വില ഉയർത്തി ചരക്കെടുത്തു. പോയവാരം കുരുമുളക് വില ക്വിന്‍റലിന് 700 രൂപ വർധിച്ച് അൺ ഗാർബിൾഡ് 31,700 ലും ഗാർബിൾഡ് 33,700 ലേയ്ക്കും ഉയർന്നു. പുതിയ മുളക് വില 30,700 രൂപ.

യു എസ്-യൂറോപ്യൻ ബയർമാർ വിയറ്റ്നാം-ഇന്തോനേഷ്യൻ കയറ്റുമതിക്കാരുമായി പുതിയ കച്ചവടങ്ങൾ ഉറപ്പിച്ചതായി സൂചനയില്ല. ചൈനീസ് ന്യൂ ഇയർ ആഘോഷങ്ങൾ കഴിഞ്ഞതോടെ വിയറ്റ്നാമിൽ വിളവെടുപ്പിന ു നീക്കം തുടങ്ങിയെങ്കിലും പുതിയ ചരക്ക് ഇറങ്ങിത്തുടങ്ങിയിട്ടില്ല. അതേസമയം മുളക് വില കിലോ 112-125 രൂപ റേഞ്ചിലാണ് കാർഷിക മേഖലകളിൽ ഇടപാടുകൾ നടക്കുന്നത്. വിയറ്റ്നാം 500 ലിറ്റർ വെയിറ്റ്മുളക് 1900 ഡോളറിനും 550 ലിറ്റർവെയിറ്റ് 2000 ഡോളറിനും ഓഫർ ഇറക്കുന്നുണ്ട്. ഇന്തോനേഷ്യ 2200 ഡോളറിനും മലേഷ്യ 3700 ഡോളറിനും വാഗ്ദാനം ചെയ്യുന്നതായി യൂറോപ്യൻ റീ സെല്ലർമാർ സൂചിപ്പിച്ചു. ബ്രസീലിയൻ മുളക്‌വില ടണ്ണിന് 1800 ഡോളറാണ്. ഇന്ത്യൻ നിരക്ക് 4700-4800 ഡോളർ.

വറ്റൽമുളക് വില വീണ്ടും ഇടിഞ്ഞങ്കിലും കേരളത്തിൽ നിരക്ക് സ്റ്റെഡി. ഗുണ്ടുർ, വാറങ്കിൽ വിപണികളിൽ മുളകുവില 9000-14,000 രൂപയായി താഴ്ന്നു. ചൈനീസ് ഡിമാൻഡ് മങ്ങിയത് വറ്റൽ മുളകു കയറ്റുമതിക്ക് കനത്ത തിരിച്ചടിയായി. പുതിയ ഓർഡറുകൾ നിലച്ചതിനാൽ കയറ്റുമതിസമൂഹം വിപണിയിൽനിന്ന് പിൻവലിഞ്ഞത് ഉത്പാദകർക്ക് കനത്ത പ്രഹരമായി. തെലുങ്കാനയിൽമാത്രം 3.28 ടൺ വറ്റൽ മുളകാണ് ഉത്പാദിപ്പിക്കുന്നത്. വാങ്ങൽതാത്പര്യം കുറഞ്ഞതോടെ കർഷകർ 7000 രൂപയ്ക്ക് വരെ ചരക്ക് വിറ്റു. കൊച്ചിയിൽ വറ്റൽ മുളക്17,000 ‐18,500 രൂപ.

ഏലം

ഏലക്കവിലയിൽ വൻ ചാഞ്ചാട്ടം. അവധിവ്യാപാരത്തിൽ ഉടലെടുത്ത സാങ്കേതിക തിരുത്തൽ മറയാക്കി വാങ്ങലുകാർ ലേല കേന്ദ്രങ്ങളിൽ കാണിച്ച തണുപ്പൻ മനോഭാവം ഏലക്കവിലയെ ബാധിച്ചു. മാസത്തിന്‍റെ ആദ്യവാരം കിലോ 4000-4400 റേഞ്ചിൽ നീങ്ങിയ ഉത്പന്ന വില പിന്നിട്ടവാരം 3700-4000 ലേക്ക് താഴ്ന്നു. സീസൺ അവസാനിച്ചതിനാൽ ലേലത്തിനുള്ള ചരക്ക് വരവ് കുറഞ്ഞു. പല അവസരത്തിലും 50 ടണ്ണിൽ താഴെ ഏലക്ക ലേലത്തിന് എത്തിയതെങ്കിലും ഇടപാടുകാർ ആവേശം കാണിച്ചില്ല. ആഭ്യന്തര വിദേശ വ്യാപാരികൾ ചരക്ക് സംഭരിക്കുന്നുണ്ടെങ്കിലും അവധി വ്യാപാരത്തിൽ ബുൾതരംഗം ഉടലെടുക്കുംവരെ അവർ ഇതേനില തുടരാം. മികച്ചയിനങ്ങളുടെ വില കിലോ 3987 രൂപയിലാണ്.


പുതിയ ചുക്ക് വില്പനയ്ക്ക് എത്തിയെങ്കിലും വിലയിൽ മാറ്റമില്ല. മികച്ചയിനം ചുക്ക് കയറ്റുമതിക്കാർ സംഭരിച്ചു. അറബ് രാജ്യങ്ങളിൽനിന്ന് വരുംമാസങ്ങളിൽ ഓർഡറുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് കയറ്റുമതിസമൂഹം. മീഡിയം ചുക്ക് 26,500, ബെസ്റ്റ്ചുക്ക്27,500 രൂപയിലും നിലകൊണ്ടു.

നാളികേരം

തമിഴ്നാട്ടിലെ മില്ലുകാരിൽ ഉടലെടുത്ത വില്പ്പന സമ്മർദം നാളികേരോത്പന്നങ്ങളുടെ വിലക്കയറ്റത്തിന് തടസമായി. മുംബൈ വ്യവസായികൾ കൊപ്ര വില ഉയർത്താൻ തയാറാവാഞ്ഞത് മറയാക്കി കാങ്കയത്തെ മില്ലുകാരും രംഗത്തുനിന്ന് അല്പം പിൻവലിഞ്ഞതോടെ അവിടെ നിരക്ക്10,150 രൂപയായി താഴ്ന്നു. തമിഴ്നാട് ലോബി വാരത്തിന്‍റെ രണ്ടാം പകുതിയിൽ വില്പനസമ്മർദവുമായി രംഗത്തുണ്ട്. കൊച്ചിയിൽ വെളിച്ചെണ്ണ 15,300ലും കൊപ്ര 10,260 രൂപയിലുമാണ്.

റബർ

ഇന്ത്യൻ ടയർ വ്യവസായികൾ ഷീറ്റ് ക്ഷാമം മുൻനിർത്തി ആഭ്യന്തര റബർ വില ഉയർത്തി. മുഖ്യവിപണികളിൽ 13,400 രൂപയിൽ വിപണനം തുടങ്ങിയ ആർഎസ്എസ് നാലാം ഗ്രേഡ് റബർ 13,800‐13,850 റേഞ്ചിലേക്ക് നീങ്ങിയശേഷം ക്ലോസിംഗിൽ 13,700 ലാണ്. അഞ്ചാം ഗ്രേഡ് 13,000ൽനിന്ന് 13,400 രൂപയായി. ലാറ്റക്സിന് 200 രൂപ ഉയർന്ന് 8400ൽ കൈമാറി.

സ്വർണം

സംസ്ഥാനത്ത് സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരം ദർശിച്ചു. 30,280 രൂപയിൽ വില്പനയ്ക്ക് തുടക്കംകുറിച്ച പവൻ വാരമധ്യം 30,320 ലേക്കു കയറി, ശനിയാഴ്ച നിരക്ക് വീണ്ടും വർധിച്ച് 30,480 രൂപയായി. ഒരു ഗ്രാമിന് വില 3810 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1570 ഡോളറിൽനിന്ന് 1586 ഡോളറായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.