ടെലികോം കന്പനികൾ കുറച്ചു തുക അടച്ചു
ടെലികോം കന്പനികൾ കുറച്ചു തുക അടച്ചു
Monday, February 17, 2020 11:49 PM IST
ന്യൂഡൽഹി: ടെലികോം കന്പനികൾ എജിആർ (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു) കുടിശികയുടെ ചെറിയൊരു ഭാഗം ഇന്നലെ അടച്ചു. തങ്ങൾ ഭാഗികമായി അടയ്ക്കുന്നത് അംഗീകരിച്ച് ബാക്കി തുകയ്ക്കു കാലാവധി നീട്ടി നൽകണമെന്ന വോഡഫോൺ ഐഡിയയുടെ അപേക്ഷ സുപ്രീംകോടതി തള്ളിക്കളഞ്ഞു. പ്രശ്നത്തിൽ ടെലികോം വകുപ്പിന്‍റെ ശിപാർശപ്രകാരം പ്രവർത്തിക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ടെലികോം മേഖലയിലെ വിഷയം ബാങ്കുകൾക്കു കിട്ടാക്കടമായി മാറുമോ എന്ന ആശങ്കകൾക്കിടയിൽ, വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

സുപ്രീംകോടതി വിധിയെത്തുടർന്ന് ഉടലെടുത്ത അനിശ്ചിതത്വവും ആശങ്കയും മാറിയിട്ടില്ല എന്നതാണു നില. കോടതി നിലപാടിനെ മറികടക്കാൻ ഗവൺമെന്‍റിനും കഴിയാത്ത നിലയാണ്. ഭാരതി എയർടെൽ 10,000 കോടി രൂപയും ടാറ്റാ ടെലി 2190 കോടിയും വോഡഫോൺ ഐഡിയ 2500 കോടിയുമാണ് ഇന്നലെ അടച്ചത്. എയർടെലിന് 39,723 കോടിയും വോഡഫോണിന് 56,709 കോടിയും ടാറ്റാ ടെലിക്ക് 14,819 കോടിയുമാണു ബാധ്യത. കന്പനികൾ ഈ കുടിശിക നിർണയം അംഗീകരിച്ചിട്ടില്ല. കുടിശിക, പിഴ, പലിശ എന്നിവ ചേർന്നതാണു തുക. പുറമേ ജിഎസ്ടിയും ചുമത്തുന്നുണ്ട്.

വോഡഫോൺ ഐഡിയ സർക്കാരിൽനിന്നു കിട്ടാനുള്ള 7000 കോടി രൂപയുടെ നികുതി തിരിച്ചടവ് തങ്ങളുടെ കുടിശികയിലേക്കു വരവുവയ്ക്കാൻ ആവശ്യപ്പെട്ടു. ഈയാഴ്ച ഒടുവിൽ 1000 കോടി രൂപകൂടി നൽകാമെന്നും കന്പനി പറഞ്ഞു.ഗഡുക്കളായി അടയ്ക്കാനുള്ള അപേക്ഷ സുപ്രീംകോടതി ഇന്നലെ തള്ളിയെങ്കിലും കുറേ തുക അടച്ചതിനു ശേഷം വീണ്ടും സമീപിച്ചാൽ കോടതി അനുകൂല നിലപാട് എടുക്കുമെന്ന പ്രതീക്ഷയിലാണ് വോഡഫോൺ ഐഡിയ. കോടതി വിഷയം പരിഗണിച്ചാൽ ഗവൺമെന്‍റ് പക്ഷത്തുനിന്ന് എതിർപ്പുണ്ടാകില്ല എന്നാണു സൂചന. തങ്ങൾക്കു പറ്റുന്നത് അടച്ചു; ബാക്കിക്കു ദീർഘകാല സാവകാശം നൽകണം എന്നതാകും കന്പനിയുടെ വാദം.കന്പനി നൽകി ബാങ്ക് ഗാരന്‍റി ഉപയോഗിക്കുന്നതു വിലക്കണമെന്ന അഭ്യർഥനയും കോടതി ഇന്നലെ നിരസിച്ചു.


ലൈസൻസ് നൽകിയപ്പോഴത്തെ കരാർപോലെ കാര്യങ്ങൾ നീക്കുമെന്നും ബാങ്ക് ഗാരന്‍റി വസൂലാക്കുമെന്നും ഗവൺമെന്‍റ് വക്താക്കൾ ഇന്നലെയും പറഞ്ഞു.

അങ്ങനെ സംഭവിച്ചാൽ പാപ്പർ ഹർജി നൽകുകയേ വോഡഫോൺ ഐഡിയയ്ക്കു മാർഗമുള്ളൂ എന്ന് അവരുടെ അഭിഭാഷകൻ മുകുൾ റോഹ്തഗി പറഞ്ഞു.

വോഡഫോൺ ഐഡിയ പാപ്പരായാൽ സർക്കാരിനു കുടിശികയായും മറ്റിനത്തിലും കിട്ടേണ്ട 90,000 കോടി രൂപ കിട്ടില്ല. ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കുമായി 30,000 കോടി രൂപയുടെ നഷ്ടം വരും. കന്പനിയുടെ 13,500 ജീവനക്കാർക്കു പണിപോകും. അനുബന്ധ സേവന കന്പനികളിലായി ഇതിലേറെപ്പേർക്കും പണി നഷ്ടപ്പെടും.

ഈ വിഷയത്തിൽ ടെലികോം വകുപ്പിന്‍റെ ശിപാർശ കിട്ടിയിട്ടേ ഗവൺമെന്‍റ് തീരുമാനമെടുക്കൂ എന്നു ധനമന്ത്രി നിർമല ബംഗളൂരുവിൽ പറഞ്ഞു.

ഇതിനിടെ വോഡഫോൺ ഐഡിയയുടെ ദീർഘകാല കടത്തിന്‍റെ റേറ്റിംഗ് താഴ്ത്തി.
കെയർ റേറ്റിംഗ്സ് ആണ് ബാങ്ക് വായ്പകൾക്കും ഡിബഞ്ചറുകൾക്കുമുള്ള റേറ്റിംഗ് താഴ്ത്തിയത്. സുപ്രീംകോടതിയിൽനിന്ന് ആശ്വാസം ലഭിക്കാത്തതിനെത്തുടർന്നാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.