അമേരിക്ക ഒന്നാമത്
അമേരിക്ക ഒന്നാമത്
Monday, February 24, 2020 11:57 PM IST
ന്യൂഡൽഹി: ബിസിനസ് സംസാരിക്കാൻ വന്ന യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിനു സന്തോഷവാർത്ത. ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായി അമേരിക്ക ഉയർന്നു. ചൈനയെ പിന്തള്ളിയാണിത്.

2013-14 മുതൽ 17-18 വരെ ചൈനയായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യപങ്കാളി. 2018-19 ൽ അമേരിക്ക ആ സ്ഥാനത്തേക്കു കയറി. അക്കൊല്ലം അമേരിക്കയുമായുള്ള ഇടപാട് 8,795 കോടി ഡോളറായി. ചൈനയുമായുള്ളത് 8,707 കോടി ഡോളർ മാത്രം. ഈ സാന്പത്തിക വർഷവും അമേരിക്കതന്നെയാണ് ഒന്നാം സ്ഥാനത്ത്. ഏപ്രിൽ-ഡിസംബർ കാലയളവിൽ അമേരിക്കയുമായുള്ള ഇടപാടുകൾ 6800 കോടി ഡോളറിന്‍റേതാണ്. ചൈനയുമായുള്ളത് 6496 കോടി ഡോളർ മാത്രം.

കൊറോണ വൈറസ് ബാധയെത്തുടർന്ന് ജനുവരി മുതൽ ചൈനയുമായുള്ള വ്യാപാര ഇടപാടുകൾ വളരെ കുറഞ്ഞിട്ടുണ്ട്. ഇതുമൂലം വാർഷിക കണക്കിൽ ചൈന-ഇന്ത്യ വ്യാപാരം മുൻ വർഷത്തേതിലും കുറവാകാൻ സാധ്യതയുണ്ട്.


ഇന്ത്യ-അമേരിക്ക വ്യാപാരബന്ധം വരുംവർഷങ്ങളിൽ വീണ്ടും വർധിക്കുകയേ ഉള്ളൂ എന്നു വാണിജ്യനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിൽ നിന്നു ക്രൂഡ് ഓയിലും ദ്രവീകൃത പ്രകൃതിവാതകവും ഇന്ത്യ വാങ്ങിത്തുടങ്ങിയതാണ് വാണിജ്യത്തിന്‍റെ അളവ് പെട്ടെന്നു വർധിപ്പിച്ചത്. ട്രംപ് പറയുന്ന സ്വതന്ത്ര വ്യാപാര കരാർ കൂടി ഉണ്ടായാൽ വാണിജ്യത്തിന്‍റെ തോത് വീണ്ടും വർധിക്കും.ഇന്ത്യ-അമേരിക്ക വാണിജ്യത്തിൽ ഇന്ത്യക്ക് ഗണ്യമായ വാണിജ്യമിച്ചമുണ്ട്. ചൈനയുമായി കമ്മിയാണ്. 2018-19-ൽ 1685 കോടി ഡോളറിന്‍റെ മിച്ചമാണ് ഇന്ത്യ-അമേരിക്ക വാണിജ്യത്തിൽ ഉണ്ടായത്. ആ വർഷം ചൈനയുമായി 5356 കോടി ഡോളറിന്‍റെ വാണിജ്യ കമ്മി ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.