സൂചികകൾ താഴോട്ട്
സൂചികകൾ താഴോട്ട്
Saturday, April 4, 2020 12:02 AM IST
മുംബൈ: ഓഹരിവിപണി താഴോട്ടുള്ള യാത്ര തുടർന്നു. പ്രധാന സൂചികകൾ രണ്ടു ശതമാനത്തിലേറെ താഴോട്ടുപോയി. ലോകവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുകയറിയത് റിലയൻസ് ഇൻഡസ്ട്രീസിനും മറ്റും നേട്ടമായി.

സെൻസെക്സ് 674.36 പോയിന്‍റ് (2.39 ശതമാനം) താണ് 27590.95 ലും നിഫ്റ്റി 170 പോയിന്‍റ് (2.06 ശതമാനം) താണ് 8083.8ലും ക്ലോസ് ചെയ്തു.

ബാങ്ക് ഓഹരികൾ വീണ്ടും താഴോട്ടുതന്നെയായിരുന്നു. ഇന്ത്യൻ ബാങ്കുകളുടെ റേറ്റിംഗ് താഴ്ത്തിയില്ലെങ്കിലും ഭാവിപ്രതീക്ഷ മോശമാണെന്നു മൂഡീസ് പറഞ്ഞത് സ്വകാര്യ ബാങ്കുകളെ ഉലച്ചു. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയവ താഴോട്ടായിരുന്നു.


ക്രൂഡ് ഓയിൽ ഉത്പാദനം കുറയ്ക്കാൻ പ്രമുഖ ഉത്പാദക രാജ്യങ്ങൾ ചർച്ച തുടങ്ങിയതു വിപണിയെ സ്വാധീനിച്ചു.വിപണിക്ക് ഈയാഴ്ചയും വളരെ മോശമായിരുന്നു. സെൻസെക്സിൽ 7.46 ശതമാനവും നിഫ്റ്റിക്ക് 6.65 ശതമാനവുമാണു പ്രതിവാര നഷ്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.