ലോകസന്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനിക്ക് ഒൻപതാം സ്ഥാനം
ലോകസന്പന്നരുടെ പട്ടികയിൽ  മുകേഷ് അംബാനിക്ക് ഒൻപതാം സ്ഥാനം
Monday, June 22, 2020 10:31 PM IST
മുംബൈ: മുകേഷ് അംബാനിക്ക് ലോകസന്പന്ന പട്ടികയിൽ ഒൻപതാംസ്ഥാനം. ഏഷ്യയിലെ ഏറ്റവും സന്പന്നൻ എന്ന പദവിയിൽനിന്നാണ് ഇന്ത്യൻ സഹസ്രകോടീശ്വരൻ ലോകത്തിലെ “സൂപ്പർ 10’’-ൽ എത്തിയത്. ബ്ലൂംബർഗ് സന്പന്ന പട്ടികയനുസരിച്ച് 6450 കോടി ഡോളർ (4.9 ലക്ഷം കോടി രൂപ) സന്പത്തുണ്ട് റിലയൻസ് ചെയർമാന്.

റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ഓഹരിവിലയിലുണ്ടായ വലിയ കുതിപ്പാണ് ഈ കോവിഡ് കാലത്ത് മുകേഷ് അംബാനിക്ക് നേട്ടമായത്. ഇന്നലെ റിലയൻസ് ഓഹരി 1804.10 രൂപ എന്ന റിക്കാർഡ് നിലയിലെത്തിയിരുന്നു. ആ വിലയിൽ കന്പനിയുടെ ഓഹരികൾക്കു മൊത്തമൂല്യം 11,43,667 കോടിരൂപ (15,000 കോടി ഡോളർ) ആയി. എന്നാൽ ഉച്ചയ്ക്കു ശേഷം ഓഹരിവില 1747.20 രൂപയായി താണു. കന്പനിയുടെ വിപണിമൂല്യം 11,07,621 കോടി രൂപയുമായി.

റിലയൻസിന്‍റെ മൊബൈൽ-ഡിജിറ്റൽ സേവനങ്ങൾ ഉൾക്കൊള്ളുന്ന ഉപകന്പനിയായ റിലയൻസ് ജിയോ പ്ലാറ്റ്ഫോംസിൽ 1500 കോടി ഡോളറിന്‍റെ നിക്ഷേപം ഈയിടെ വന്നു. ഇതും റിലയൻസിന്‍റെ അവകാശ ഇഷ്യൂവും ചേർന്നപ്പോൾ റിലയൻസ് അറ്റകടബാധ്യത ഇല്ലാത്ത കന്പനിയായി. ഈ മാറ്റത്തെത്തുടർന്നാണ് ഓഹരിവില കുതിച്ചത്. റിലയൻസ് ഓഹരികളിൽ 42 ശതമാനം മുകേഷ് അംബാനിയും കുടുംബവുമാണു വഹിക്കുന്നത്. ലിസ്റ്റ്ചെയ്ത കന്പനികളുടെ മൂല്യംവച്ചാണ് ബ്ലുംബർഗ് സന്പന്നപട്ടിക ഉണ്ടാക്കുന്നത്.

ഐടി കന്പനിയായ ഒറാക്കിൾ കോർപറേഷന്‍റെ ലാറി എല്ലിസൺ, സൗന്ദര്യവർധക വസ്തുക്കളുടെ കന്പനിയായ ല് ഓറിയലിന്‍റെ മുഖ്യഉടമ ഫ്രാൻസ്വാ ബെറ്റൻകൂർ മെയെർ എന്നിവരെ പിന്തള്ളിയാണ് മുകേഷ് അംബാനി ഒൻപതാം സ്ഥാനത്ത് എത്തിയത്. 63 വയസുള്ള മുകേഷ് റിലയൻസ് സ്ഥാപകൻ ധീരുഭായ് അംബാനിയുടെ മൂത്തപുത്രനാണ്.


മാർച്ച് മാസത്തിലെ ഓഹരിവിപണി തകർച്ചയിൽ റിലയൻസും കുത്തനെ ഇടിഞ്ഞിരുന്നു. ആ താഴ്ചയിൽനിന്ന് ഇപ്പോൾ ഓഹരിവില ഇരട്ടിച്ചിട്ടുണ്ട്. മറ്റു വന്പന്മാർക്കും സാധാരണക്കാർക്കുമൊക്കെ വൻ നഷ്‌ടം നേരിട്ട കോവിഡ് കാലത്ത് അംബാനിയുടെ സന്പത്ത് ഇരട്ടിച്ചു. 3200 കോടി ഡോളർ (2.45 ലക്ഷം കോടിരൂപ) വർധനയാണ് മൂന്നുമാസംകൊണ്ട് മുകേഷ് അംബാനിയുടെ സന്പത്തിലുണ്ടായത്.

റിലയൻസ് ഇനിയും വലിയ വളർച്ചയുടെ പടവിലാണ്. രാജ്യത്തെ ഏറ്റവും വലിയ ക്രൂഡ്ഓയിൽ സംസ്കരണശാല ഉള്ള ഈ ഗ്രൂപ്പ് 2025-നകം രാജ്യത്തെ മൊബൈൽവിപണിയുടെ 48 ശതമാനം കൈയടക്കുമെന്നു നിക്ഷേപ ഉപദേഷ്‌ടാവ് സാൻഫോഡ് ബേൺസ്റ്റൈൻ പറയുന്നു. സാന്പത്തികത്തകർച്ചയിലായ ഫ്യൂച്ചർ ഗ്രൂപ്പിന്‍റെ റീട്ടേയിൽ അടക്കം ഏതാനും ബിസിനസുകൾ വാങ്ങാൻ റിലയൻസ് ചർച്ച നടത്തുകയാണ്. ഫ്യൂച്ചറിന് ആമസോണുമായുള്ള ബന്ധം റിലയൻസിന്‍റെ ഇകൊമേഴ്സ് യത്നങ്ങൾക്കു കരുത്താകും.

പെട്രോകെമിക്കൽ രംഗത്തു റിലയൻസ് വെല്ലുവിളികൾ പ്രതീക്ഷിക്കുന്നുണ്ട്. അതിനനുസരിച്ച് റീട്ടെയിലിലും ഇ-കൊമേഴ്സിലും ടെലികോമിലും വളരാനാണു ഗ്രൂപ്പ് ശ്രമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.